Followers

Monday, November 30, 2015

ഉമ്മവെക്കുന്നത്‌

Mammootty Anjukunnu writes:
 
പത്രക്കാരൻ: "ഏതു ഭക്ഷണമാണ് താങ്കൾക്കു കൂടുതലിഷ്ടം?"
മുസ്ലിയാർ: "അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, എന്റെ ഉമ്മ വെക്കുന്നത്‌ ഇഷ്ടമാണ്"
പിറ്റേന്നത്തെ പത്രത്തിലെയും ഓൺലൈൻ മഞ്ഞ പത്രങ്ങളിലെയും തലവാചകം:
"ഉമ്മവെക്കുന്നതിഷ്ടമെന്ന് മുസ്ലിയാർ"

Saturday, November 28, 2015

മലര്‍

രണ്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ നെല്ലിക്ക വാങ്ങാന്‍ വേണ്ടി സ്കൂളിനടുത്തുള്ള കടയില്‍ ചെന്നതാണ്‌. അപ്പോള്‍ സുന്ദരിയായ ഒരു യുവതി സ്കൂളിന്റെ ഗെയ്‌റ്റ് കടന്ന് അകത്തേക്ക് പോകുന്നു.
ഇതു കണ്ട കച്ചവടക്കാരന്‍ കുട്ടികളോട് ചോദിച്ചു: ഇത് സ്കൂളിലെ പുതിയ ടീച്ചര്‍ ആണോ?
കുട്ടികള്‍ രണ്ടും ഒരുമിച്ച് പറഞ്ഞു: അത് ഞങ്ങളുടെ സ്കൂളിലെ 'മലരാ'ണ്‌. 

വികാരിയച്ചന്‍

Raju PP writes:

പള്ളിയിലെ വികാരിയച്ചന്‍  മരിച്ചു. ശവമടക്ക് പണച്ചെലവുള്ള കാര്യമാണ്. ഇടവകക്കാന്‍ പിരിവിനിറങ്ങി. ബര്‍ണാഡ് ഷായുടെ വീടിനു മുമ്പില്‍ എത്തിയപ്പോള്‍ അവിടെ കയറണമോ വേണ്ടയോ എന്നൊരു സംശയം. കാരണം, ഷാ വിശ്വാസിയല്ല, പിന്നെ, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേര്‍ന്ന അപൂര്‍വ പ്രതിഭാസമാണ് മരിച്ച അച്ചന്‍ എന്ന് ഷാ നേരത്തെ സാക്‌ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഒരാള്‍ പറഞ്ഞു: 'എന്തായാലും പോയി നോക്കാം,  നമ്മള്‍ ന്യായമായ കാര്യത്തിനാണ് പോകുന്നത്. ഒന്നുകില്‍  കാശ് തരാതിരുന്നേക്കാം. അല്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍  പറഞ്ഞേക്കാം.  അത്രയല്ലേഉള്ളൂ. അല്ലാതെ വെടിവെച്ചു കൊല്ലാനൊന്നും പോകുന്നില്ലല്ലോ.'

അങ്ങനെ സംഘം ഷായുടെ വീട്ടിലെത്തി. അദ്ദേഹം പൂമുഖത്തുണ്ട്,  എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ്‌.
അവര്‍ ആവശ്യം ഉന്നയിച്ചു. "ഓരോ   പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാത്ത ആളല്ലേ."
ഷാ എണീറ്റു.
സംഘം പിന്നോട്ട് ഒരു ചുവടു വച്ചു.
ഷാ അകത്തേക്ക് പോയി.
'തോക്കെടുക്കാനാണോ? സ്ഥലം വിട്ടേക്കാം.' ഒരാള്‍ പറഞ്ഞു. സംഘം തിരിഞ്ഞുനടക്കാന്‍ തുടങ്ങി.
ഗേറ്റിനടുത്തെത്തിയപ്പോള്‍  പുറകില്‍ നിന്ന് ആരോ കൈകൊട്ടി വിളിക്കുന്നു.
ഷായാണ്.
"വരൂ."

ഭാഗ്യം. തോക്കെടുത്തിട്ടില്ല. മാത്രമല്ല, മട്ടും ഭാവവും കണ്ടിട്ട്  സംഭാവന തരാനാണ്‌ വിളിച്ചതെന്ന് തോന്നുകയും ചെയ്യുന്നു.
"ഒരു പുരോഹിതന്റെ ശവമടക്ക് നടത്തണമെന്നല്ലേ പറഞ്ഞത്?"
"അതെ"
"അതിന്ന് ഒരു പൌണ്ടാണ് ആവശ്യം, അല്ലെ?"
"അതെ."
"ഇതാ രണ്ടു പൌണ്ട് ഉണ്ട്. കഴിയുമെങ്കില്‍ ഒരെണ്ണത്തെക്കൂടി അടക്കൂ."

Sunday, November 15, 2015

പാട്ടിലാക്കാന്‍

ടീച്ചര്‍: ഞാന്‍ പറഞ്ഞതു പോലെ, നീ എല്ലാ കൂട്ടുകാരോടും മര്യാദയോടും വിനയത്തോടും കൂടി പെരുമാറുകയും എല്ലാവരോടും ദയയും കാരുണ്യവും കാണിക്കുക്കയും ചെയ്യുന്നു എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്. ശരിയല്ലേ?
ശശി: ശരിയാണ്‌ മാഡം.
ടീച്ചര്‍: അപ്പോള്‍ കുട്ടികള്‍ക്കെല്ലാം നിന്നെ വലിയ ഇഷ്ടമായിരിക്കും; അല്ലേ?
ശശി: അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല. എന്നാല്‍ എന്നെ പാട്ടിലാക്കാന്‍ എളുപ്പമാണെന്ന് എല്ലാവരും കരുതുന്നുണ്ട്.

Thursday, November 5, 2015

ദീപാവലി

Dileep Sarovaram Kumar writes:

ദീപയുടെ ഭര്‍ത്താവ് കിണറ്റില്‍  വീണു....

ദീപ കയര്‍  എടുത്തു ഇട്ടു കൊടുത്തു.
അയാള്‍  ഉറക്കെ വിളിച്ചു പറഞ്ഞു:

ദീപാ...വലി......... ദീപാ...വലി

Tuesday, November 3, 2015

വെടി

Hassan Faisal writes:

കാമുകി കാമുകന്‍  ഫോണ്‍  ചെയ്തപ്പോൾ കാമുകന്റെ 8 വയസ്സുള്ള സഹോദരനാണ് ഫോണെടുത്തത്.
കാമുകി: മോന്റെ ചേട്ടന് ഫോണ് കൊടുക്ക്
കുട്ടി: ആന്റിയുടെ പേരെന്താ?
കാമുകി: സുശീല
സഹാദരൻ: പച്ചക്കള്ളം. സത്യം പറ ആന്റീ, എന്നിട്ട് ഫോണിൽ പേര് "വെടി" എന്നാണല്ലോ വന്നത്.

Sunday, November 1, 2015

ബിവ്‌റേജ് ക്യൂ

Binu Raghavan writes:

ഭാര്യ: ദുഷ്ടാ, നിങ്ങള്‍ നമ്മുടെ എട്ടും പൊട്ടും തിരിയാത്ത മോനെ ബിവ്‌റേജില്‍ ക്യൂ നില്‍ക്കാന്‍ അയച്ചില്ലേ?

ഭര്‍ത്താവ്: എടീ, അവന്‍ പോയി ക്ഷമ, അനുസരണ, ത്യാഗം, മര്യാദ, മതേതരത്വം, എല്ലാം പഠിക്കട്ടെ. ഇന്നത്തെ തലമുറയില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങളാണ്‌ ഇവയെല്ലാം.



Saturday, October 31, 2015

വാചകമടി

Rafeeque Socialite writes:
 ·
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. കവലയില്‍ ജീപ്പില്‍ ഘടിപ്പിച്ച മൈക്കില്‍ ഒരാള്‍  പ്രസംഗിക്കുകയാണ്. മുന്നില്‍ ശ്രോതാവായി ഉള്ളത് കള്ളു ഷാപ്പില്‍  നിന്ന് പൂസായി വന്ന വാസ്വേട്ടന്‍  മാത്രം.

പ്രസംഗം ഉച്ചസ്ഥായിയിലെത്തി.
"നാട്ടുകാരേ, ഇവിടെ പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന കൊപ്ര യൂനിറ്റ് പൂട്ടിയിരിക്കുകയാണ്. പ്രിന്റിങ് യൂനിറ്റും ഗാര്‍മന്റ് യൂനിറ്റും പൂട്ടിയിരിക്കുകയാണ്."

ഇത്രയുമായപ്പോള്‍ വാസ്വേട്ടന്‍  ഇടപെട്ടു: "നിര്‍ത്തെടാ. അഞ്ചു മണി കഴിഞ്ഞാല്‍ ഇതൊക്കെ പൂട്ടും. അത് സാധാരണയാ. വാചകമടി മതിയാക്കി വീട്ടില്‍ പോടാ."

സര്‍ദാര്‍

ഡല്‍ഹിയില്‍ ഒരു സര്‍ദാറിന്റെ സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു രണ്ടു കേമന്മാര്‍.  അവര്‍ ആ സവാരിക്കിടയില്‍ കുറെ സര്‍ദാര്‍ ഫലിതങ്ങള്‍ പറഞ്ഞും റിക്ഷക്കാരനെ  കളിയാക്കിയും  ചിരിച്ചുകൊണ്ടിരുന്നു. പാവം റിക്ഷക്കാരന്‍ എല്ലാം കേട്ടുസഹിച്ചുകൊണ്ട് അവരെ ലക്‌ഷ്യത്തിലെത്തിച്ചു. റിക്ഷയില്‍ നിന്ന് ഇറങ്ങിയ ശേഷം അവര്‍ അന്വേഷിച്ചു: 'കൂലി എത്ര?'
സര്‍ദാര്‍ പറഞ്ഞു: 'കൂലി ഒന്നും വേണ്ടാ'.
അതും അവരെ ചിരിപ്പിച്ചു.
അപ്പോള്‍ സര്‍ദാര്‍ തന്റെ പോക്കറ്റില്‍ നിന്ന് ഒരു രൂപയുടെ രണ്ടു നാണയങ്ങളെടുത്ത് അവര്‍ക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: 'നിങ്ങള്‍ ഈ രൂപ വാങ്ങി കയ്യില്‍ സൂക്ഷിക്കുക. എന്നിട്ട് ആദ്യം കാണുന്ന യാചകനായ സര്‍ദാറിന്‌ ഇത് നല്‍കുക.'

മാറ്റങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മസ്‌ജിദിലെ അറിയിപ്പില്‍ വന്ന മാറ്റങ്ങള്‍:

ഒന്നാം ഘട്ടത്തില്‍:
'പള്ളിയില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല.'

അല്‍പ്പകാലത്തിനു ശേഷം:
'പള്ളി കോമ്പൌണ്ടില്‍ കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുക'

പിന്നീട്:
'പള്ളിയില്‍  കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുക'

വീണ്ടും മാറ്റം:
'നമസ്ക്കാരസമയത്ത് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുക'

അടുത്ത ഘട്ടത്തില്‍:
'പള്ളി കോമ്പൌണ്ടില്‍ കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സയലന്റാക്കുക.'

പിന്നെയും മാറ്റി:
'പള്ളിയില്‍ കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സയലന്റാക്കുക.'

അവസാന ഘട്ടത്തില്‍:
'നമസ്ക്കാരസമയത്ത് മൊബൈല്‍ ഫോണ്‍ സയലന്റാക്കുക.'

ബി ജെ പി

Shiyas Perumathura writes:

ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ജങ്ഷനിൽ ബി ജെ പി യുടെ വാഹന പ്രചരണത്തിൽ നിന്നും കേട്ടത്
"ഇനി ഒരു മുസൽമാന്റെ രക്തവും കേരളത്തിന്റെ മണ്ണിൽ വീഴാതിരിക്കാൻ, എൽ ഡി എഫ്, യു ഡി എഫ് അക്രമരാഷ്ട്രീയത്തെ അവസാനിപ്പിക്കാൻ ബി ജെ പി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഈ നാട്ടിലെ ജനാധിപത്യവിശ്വാസികളോട് വിനയത്തിന്റെ ഭാഷയിൽ അഭ്യര്‍ത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ് ."

Friday, October 30, 2015

ബീഫ്


Rafeeque Socialite writes:

ബാലറ്റ് മെഷീൻറെ പ്രവർത്തനം അയാൾ വിശദീകരിക്കാൻ തുടങ്ങി....
"വോട്ട് രേഖപ്പെടുത്തിയാൽ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാം...."
കൂടി നിന്ന ഒരു വോട്ടർ ചോദിച്ചു
"ങ്ങേ...ബീഫോ....."

Sunday, October 25, 2015

തിയറി

യൌവനത്തോട് വിടപറയുന്ന ഒരമ്മ: കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള അഞ്ചു തിയറികള്‍ നേരത്തെ എനിക്കറിയാമായിരുന്നു. എന്റെ ഒന്നാമത്തെ പ്രസവത്തിനു മുമ്പ് അവ ഞാന്‍  ആളുകള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും പ്രാവര്‍ത്തികമാക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് കുട്ടികള്‍ അഞ്ചുണ്ട്. തിയറികളെക്കുറിച്ച് ഞാന്‍  ഒന്നും മിണ്ടാറില്ല. 

ബാറ്ററി

Muhammed Salman P writes:

പതിമൂന്നു വര്‍ഷം ഗള്‍ഫില്‍ ജീവിച്ച ഒരു മലയാളി കുട്ടി ആദ്യമായി നാട്ടില്‍ വന്നതാണ്‌. രാവിലെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍  മുറ്റത്തു കൂടി ഓടുന്ന ഒരു പൂവന്‍ കോഴിയെ കണ്ടു. മുമ്പൊന്നും അവന്‍ കോഴിയെ കണ്ടിട്ടില്ല. കൌതുകത്തോടെ അവനും കോഴിയുടെ പിന്നാലെ ഓടി. മുറ്റം മുഴുവന്‍ പല തവണ ഓടിത്തളര്‍ന്ന കോഴി ഒടുവില്‍ ഒരു മരച്ചുവട്ടില്‍ സഡന്‍ ബ്രേക്കിട്ടതു പോലെ നിന്നു. ഇതു കണ്ടപ്പോള്‍ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു: മമ്മീ ഇതിന്റെ ബാറ്ററി തീര്‍ന്നു. 

ദോഷം

CR Rajalakshmi writes:

ആദ്യരാത്രിയില്‍ വരന്‍ വധുവിനോട്: ജാതകദോഷം കൊണ്ടാണ്‌ എന്റെ കല്യാണം ഇത്രയും വൈകിപ്പോയത്.
വധു: എനിക്ക് ജാതകദോഷമൊന്നും ഉണ്ടായിരുന്നില്ല. വേറൊരു ദോഷമായിരുന്നു.
വരന്‍: മനസ്സിലായില്ല.
വധു: പേരുദോഷം.

Thursday, October 15, 2015

പുഷ്പുള്‍

ഒരിക്കല്‍ എറണാകുളത്ത് ഭക്ഷണം കഴിക്കാനായി സീതിഹാജി ഒരു വന്‍കിട ഹോട്ടലില്‍ കയറി. പുഷ്/പുള്‍ എന്ന് എഴുതിവെച്ചിരുന്ന ഹാഫ്‌ഡോര്‍ തുറന്ന് അദ്ദേഹം അകത്തേയ്ക്ക് കയറി. മതിയായ ഭക്ഷണം കഴിച്ച് അതേ ഡോര്‍ തുറന്ന് പുറത്തിറങ്ങി. റോഡില്‍ വെച്ച് അദ്ദേഹം ഒരു സുഹൃത്തിനെ കണ്ടുമുട്ടി.
‘ഹാജി ഭക്ഷണം കഴിച്ചോ?’
‘കഴിച്ചല്ലോ’
‘എവിടെനിന്ന്?’
പിറകോട്ട് ചൂണ്ടിക്കാണിച്ച് ഹാജി പറഞ്ഞു. ‘അവിടെ പുഷ്പുള്‍ എന്നൊരു ഹോട്ടലുണ്ട്.’

DC Books

Wednesday, October 14, 2015

ജ്യോല്‍സ്യന്‍ 

കേരളത്തിലെ അറിയപ്പെടുന്ന  ഒരു ബിസിനസ് സ്ഥാപനത്തിലേക്ക് യോഗ്യനായ ഒരു ജ്യോല്‍സ്യനെ ആവശ്യമുണ്ട്. സ്ഥിരം നിയമനമാണ്‌ ഉദ്ദേശിക്കുന്നത്. സ്ഥാപനത്തിന്‌ ആവശ്യമായ ജ്യോതിഷ ഉപദേശങ്ങള്‍ നല്‍കുകയാണ്‌ ജോലി.  അസിസ്റ്റന്റ് മാനേജര്‍ക്ക് തുല്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും അതിനു പുറമെ കാണിക്കകളും  ലഭിക്കും.  സ്ഥാപനത്തിന്റെ പേര്‌ രഹസ്യമായി സൂക്ഷിക്കുന്നു.  കവടി നിരത്തിയോ മറ്റോ ഈ സ്ഥാപാനം ​ഏതെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടുക. 

മൂത്രശങ്ക

ചന്ദ്രശേഖരൻ ചാലകുടി  writes:

തിരുവനന്ത പുരത്തു പഠിക്കുന്ന മകന്റെ, പൈസക്ക് വേണ്ടിയുള്ള അടിക്കടി യുള്ള കത്തുകൾ കൊണ്ടു തിരുമേനി പൊറുതി മുട്ടി. അയയ്ക്കുന്ന പണം പോരാ പോരാ എന്നു് മകന്‍റെ എഴുത്തുകള്‍. അകത്തുള്ളോരും പറഞ്ഞപ്പോള്‍‍ നമ്പൂതിരി തീരുമാനിച്ചു, തിരുവന്തരം വരെ പോയി ഒന്നു് നേരിട്ടു പരിശോധിക്കാം. നമ്പൂതിരി ബസ്സിറങ്ങി. നിയമാസഭാ മന്ദിരത്തിന്‍റെ ഭാഗം വന്നപ്പോള്‍‍ കലശലായ മൂത്രശങ്ക. പിന്നൊന്നും നോക്കിയില്ല.... കഴിഞ്ഞു. പോലീസ്സുകാരന്‍ 50 രുപയുടെ ശിക്ഷ കടലാസ്സുമായി. തിരുമേനി അതടച്ചു. നേരെ വീട്ടില്‍ വന്നൂ് അകത്തൊള്ളോളോടു് പറഞ്ഞു...ശിവ ശിവ..ഒന്നു മൂത്ര ശങ്ക മാറ്റാന്‍‍ രൂഫാ അമ്പതു്. അവന്‍‍ ശരിക്കും വലയുകയായിരിക്കുമല്ലോ.

ഇരുചക്രം 

ഓട്ടോറിക്ഷ ഒരിടത്ത് പാര്‍ക്ക് ചെയ്ത ശേഷം അതിന്റെ ഒരു വീല്‍ ഊരി മാറ്റുകയായിരുന്നു അയാള്‍. ഇതു കണ്ട സുഹൃത്ത്: എന്തു പറ്റി? എന്തിനാ വീല്‍ ഊരുന്നത്?
അയാള്‍: ഇവിടെ ഇരുചക്രവാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ എന്ന് എഴുതി വെച്ചത് കണ്ടില്ലേ?

കളര്‍ ടി.വി

അയാള്‍  ടിവി വില്‍ക്കുന്ന കടയില്‍ ചെന്ന് ചോദിച്ചു: ഇവിടെ കളര്‍ ടി.വി ഉണ്ടോ?
സെയില്‍സ് മാന്‍: ഉണ്ടല്ലോ.
അയാള്‍ : എനിക്കൊരു പച്ച ടി.വി വേണം.

ഓക്സ്‌ഫോഡ്

ഒന്നാമന്‍: ഫോഡ് എന്നാല്‍ എന്താണ്‌?
രണ്ടാമന്‍: അതൊരു വണ്ടിയുടെ പേരാണ്‌.
ഒന്നാമന്‍: അപ്പോള്‍ ഓക്സ്‌ഫോഡ് എന്നാല്‍ കാളവണ്ടി ആയിരിക്കും അല്ലേ? 

ഒരേ പ്രായം 

അദ്ധ്യാപകന്‍: നിന്റെ വയസ്സെത്ര?
വിദ്യാര്‍ത്ഥി: 11
അദ്ധ്യാപകന്‍: നിന്റെ അച്ഛന്റെ വയസ്സെത്ര?
വിദ്യാര്‍ത്ഥി: 11
അദ്ധ്യാപകന്‍:   നിനക്കും അച്ഛനും ഒരേ പ്രായമാണോ?
വിദ്യാര്‍ത്ഥി: അതെ. ഞാന്‍ ജനിച്ചപ്പോഴാണ്‌ അങ്ങേര്‌ അച്ഛനായത്. 

ബി.എ.

 നിരക്ഷരനും തന്റെ കുഗ്രാമത്തിനു പുറത്തുള്ള ലോകം കണ്ടിട്ടില്ലാത്തവനുമാണ്‌ രായന്‍. എങ്കിലും   താന്‍ വലിയ വിവരമുള്ളവനാണെന്നാണ്‌   വിചരം.  പുതിയ ആരെ പരിചയപ്പെട്ടാലും അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കും. ആ പ്രദേശത്തുകാരില്‍ അപൂര്‍വ്വം ചില പത്താം ക്ലാസുകാരുണ്ടെങ്കിലും ബാക്കി എല്ലാം ഏഴിനു താഴെയാണ്‌. അതിനു മേലെയുള്ള വിദ്യാഭാസത്തെക്കുറിച്ച് അയാള്‍ക്ക് ഒരു ധാരണയുമില്ല. അതിനിടയില്‍   ഗ്രാമപ്പഞ്ചായത്തിലെ   ഒരു ഉദ്യോഗസ്ഥനെ രായന്‍ പരിചയപ്പെടാന്‍ ഇടയായി.
അയാളോട് രായന്‍: നിങ്ങള്‍ ഏതു വരെപഠിച്ചു?
ഉദ്യോഗസ്ഥന്‍: ബി.എ.
രായന്‍: ഹ ഹ. ആകെ പഠിച്ചത് രണ്ടക്ഷരം. അതു തന്നെ തലതിരിച്ചും.

ഡെലിവേര്‍ഡ്

പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പണമില്ലാത്തതുകൊണ്ടാണ്‌ അയാള്‍ അവരുടെ സ്വര്‍ണ്ണത്താലി പണയം വെക്കാന്‍ പോയത്. ബാങ്കിലിരിക്കെ മൊബൈല്‍ ഫോണില്‍ ഭാര്യയെ പല തവണ   വിളിച്ചുനോക്കി.   കസ്റ്റമര്‍ ബിസിയാണ്‌ എന്ന മറുപടിയാണ്‌ കിട്ടിക്കൊണ്ടിരുന്നത്. അവസാനം അയാള്‍ ഒരു എസ്.എം.എസ് അയച്ചു. ഉടനെ മറുപടി വന്നു.  അയാള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഭാര്യ പ്രസവിച്ചതിലും  താലി പണയം വെക്കാതെ കഴിഞ്ഞതിലുമുള്ള സന്തോഷവുമായിരുനു അയാള്‍ക്കപ്പോള്‍.
വന്ന മറുപടിയില്‍  'ഡെലിവേര്‍ഡ്' എന്നുണ്ടായിരുന്നു.

ഇലകള്‍

ടിന്റുമോന്‍  ഒരിക്കല്‍ ആര്‍ട്ട് ഗാലറി സന്ദര്‍ശിച്ചു. പിന്നെ ദിവസവും അവിടെ പോകുന്നത് പതിവാക്കി.   ഇത് ശ്രദ്ധയില്‍ പെട്ട ബാബു ചോദിച്ചു: എന്തിനാടാ നീ ദിവസേന ആ ആര്‍ട്ട് ഗാലറിയില്‍ പോകുന്നത്?
ടിന്റു: ഇല പൊഴിഞ്ഞോന്ന് നോക്കാന്‍ പോയതാ.
ബാബു: എന്ത്?
ടിന്റു: അവിടെ    ഒരു കുറ്റിച്ചെടി കയ്യില്‍ പിടിച്ച് അതിന്റെ ഇലകള്‍ കൊണ്ട് നഗ്നത മറച്ചുനില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രമുണ്ട്. ആ ചെടിയിലെ ഇലകള്‍ പൊഴിഞ്ഞോ എന്ന് നോക്കാനാണ്‌ ഞാന്‍ ദിവസേന അവിടെ പോകുന്നത്.

കിഡ്‌നി

ഗ്രാമീണനായ ഒരു സര്‍ദാര്‍ജി സ്പോക്കണ്‍ ഇങ്‌ഗ്ലീഷ് ക്ലാസില്‍ ചേര്‍ന്നു.  തുടക്കത്തില്‍  ആളുകളെ പരിചയപ്പടുന്നതും സ്വയം പരിചയപ്പെടുത്തുന്നതും മറ്റുമാണ്‌ ഒരു വിധം  പഠിച്ചത്. അതിനിടയില്‍ ഒരു അത്യാവശ്യത്തിന്‌ അദ്ദേഹവും കുടുംബവും പട്ടണത്തിലേക്ക് പോയി. ഇതു തന്നെ തന്റെ ഇങ്‌ഗ്ലീഷ് പ്രയോഗിക്കാന്‍ പറ്റിയ സമയമെന്ന് അദ്ദേഹം മനസ്സിലുറച്ചു. കിട്ടിയ ഓരോ അവസരവും ഉപയോഗപ്പെടുത്താന്‍ ഒട്ടും മടികാണിച്ചതുമില്ല.
പാര്‍ക്കില്‍ കണ്ട ഒരാള്‍ക്ക് അദ്ദേഹം തന്നെയും ഭാര്യയെയും മകനെയും മകളെയും പരിചയപ്പെടുത്തിയത് ഇപ്രകാരം  ആയിരുന്നു.
'അയാം സര്‍ദാര്‍. ദിസ് ഈസ് മൈ സര്‍ദാര്‍നി. ദാറ്റ് ഈസ് മൈ കിഡ്. ആന്‍ഡ് ദിസ്  സ്മാള്‍ വണ്‍ ഈസ് മൈ കിഡ്‌നി.'

Tuesday, October 13, 2015

നന്നെ ചെറുത്‌

നമ്പൂതിരി തന്റെ ബന്ധുവീട്ടില്‍ ചെന്നതാണ്‌. അവിടെ തന്റെ കൂട്ടുകാരന്‍  നമ്പീശനും ഉണ്ടായിരുന്നു. വീട്ടുകാര്‍ ഇരുവര്‍ക്കും ചായയും പഴവും നല്‍കി. രണ്ടു പഴങ്ങളില്‍ ഒന്ന്  നന്നെ ചെറുതായിരുന്നു. വലിയ പഴം നമ്പൂതിരി എടുത്തു. ഇതിനെ  നമ്പീശന്‍ കളിയാക്കി.
നമ്പൂതിരി: ഞാന്‍ ചെയ്തത് ശരിയായില്ലെന്നല്ലേ നമ്പീശന്‍ പറയുന്നത്? ആവട്ടെ. ആദ്യം പഴമെടുത്തത് നമ്പീശനാണെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?
നമ്പീശന്‍:  ചെറുത്‌ ഞാനെടുത്ത്‌, വലിയത്‌ നമ്പൂരിക്ക് തരുമായിരുന്നു.
നമ്പൂതിരി: അതു തന്നെയല്ലേ ഞാനും ചെയ്തത്‌? 

ഭ്രാന്തന്‍

സ്കൂള്‍ വാര്‍ഷികത്തിന്‌ കലാപരിപാടികള്‍ നടക്കുകയാണ്‌. കവിതാപാരായണമാണ്‌ ഒരിനം.

ഒരു കുട്ടി ചൊല്ലി:
പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
......
ഇതു കേള്‍ക്കാനിടയായ നമ്പൂതിരി: ഇവന്നല്ല; ഇക്കാലത്ത് പന്ത്രണ്ട്‌ കുട്ടികള്‍ക്ക് ജന്മം നല്‍കിയ   ഇവന്റെ അമ്മയ്ക്കാണ്‌ ഭ്രാന്ത്.

ഹോംലി മീല്‍സ്

നഗരത്തില്‍ ചെന്ന നമ്പൂതിരി ഉച്ചയ്ക്ക് ഒരു ഹോട്ടലില്‍ കയറി. കാഷ്യറോട് ചോദിച്ചു: ഇവിടെ നല്ല ഊണ്‌ കിട്ട്വോ?
കാഷ്യര്‍: അതെ. ഇവിടെ ഹോംലി മീല്‍സ് തന്നെ കിട്ടും.
നമ്പൂതിരി: എന്ന് വെച്ചാ എന്താ?
കാഷ്യര്‍: ഹോം‌ലി മീല്‍സ് എന്നാല്‍   വീട്ടിലുണ്ടാക്കുന്ന അതേ ഊണ്‍ തന്നെ.
നമ്പൂതിരി:  അത് കഴിച്ച് മടുത്തിട്ടാ നോം ഈ പട്ടണത്തില്‍ വന്നു നോക്കിയത്. ഇവിടെയും ഇല്ലത്തെ ഊണാണ്‌ ഉള്ളതെങ്കില്‍ വെറുതെ കാശ്‌ കളയുന്നില്ല. അടുത്ത വണ്ടിക്ക് ഇല്ലത്തേക്ക് മടങ്ങിപ്പോയി അവിടത്തെ ഊണു തന്നെ കഴിക്കാം.

Saturday, October 10, 2015

വനിതാ വാര്‍ഡ്

Rafeeque Socialite writes:

വനിതാ വാർഡായി മാറിയതിനാൽ നമ്മുടെ മെംബർ ഇപ്രാവശ്യം മത്സരിക്കുന്നില്ല..
"സാറേ..ഇനി വിശ്രമ ജീവിതം നയിക്കാം അല്ലേ....."
മെംബർ നിരാശയോടെ പറഞ്ഞു: "എങ്ങിനെ വിശ്രമിക്കും. ഇനി മെംബറുടെ പണി കൂടാതെ വീട്ടിലെ ജോലിയും ചെയ്യണം ..
ഭാര്യ മത്സരിക്കുന്നുണ്ട്."

Thursday, October 8, 2015

മോര്‍ച്ചറി

മോര്‍ച്ചറിയില്‍ കിടത്തിയിരിക്കുന്ന 'ശവം' പറഞ്ഞു: ഞാന്‍ മരിച്ചിട്ടില്ല. മരിച്ചെന്ന് വിധിച്ചത് ഡോക്‌ടര്‍ക്ക് പറ്റിയ തെറ്റാണ്‌.
മോര്‍ച്ചറി കീപ്പര്‍: ഞാന്‍ ആരെ വിശ്വസിക്കണം? ഡോക്‌ടറെയോ വെറും ഒരു ശവമായ നിന്നെയോ?

Wednesday, October 7, 2015

കവടി

ജ്യോതിഷപരിഷത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സിനിമാ താരം മധു. നോട്ടീസില്‍ അച്ചടിച്ചിരുന്ന പേരുകാരില്‍ പലര്‍ക്കും ആ പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് പരാമര്‍ശിച്ചുകൊണ്ട് സംഘാടകരോട് മധു: 'ചടങ്ങില്‍ എത്താന്‍ കഴിയുന്നവരാണോ എന്ന് കവടി നിരത്തിനോക്കി വരുമെന്ന് ഉറപ്പുള്ളവരെ മാത്രം ക്ഷണിച്ചാല്‍ മതിയായിരുന്നില്ലേ?'

Sunday, October 4, 2015

രക്ഷപ്പെട്

ടിന്റുമോന്‍ കുളത്തില്‍ വീണു. അവനു നീന്തല്‍ അറിയില്ല. അതിനാല്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്‌. ഇതിനിടയിലാണ്‌ ഒരു മീനിനെ കയ്യില്‍ കിട്ടിയത്. ഒന്ന് പൊങ്ങിയപ്പോള്‍ അതിനെ കരയിലേക്കെറിഞ്ഞിട്ട് പറഞ്ഞു: എന്റെ കാര്യം കഷ്ടമാണ്‌; നീയെങ്കിലും പോയി രക്ഷപ്പെട്.

Friday, October 2, 2015

കാരണം

കല്യാണം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ പെണ്ണ്‌ പിണങ്ങിപ്പോയി. കാരണം ചോദിച്ചിട്ട് അവള്‍ പറയുന്നില്ല. 'ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ മടുത്തു; വെറുത്തു.' ഇത്രയേ പറയുന്നുള്ളു.

അവസാനം അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ വരുത്തി. അവളെക്കൊണ്ട് ചോദിപ്പിച്ചു. അപ്പോഴാണ്‌ കാരണം മനസ്സിലായത്. ഭര്‍ത്താവ് നല്ല ഒന്നാം തരം വലിക്കാരനാണെന്ന്. വലിയെന്നാല്‍ സിഗരറ്റ് വലിയല്ല; കൂര്‍ക്കം വലി.

സംശയം

പോക്കരിനോട് അമ്മദ് ഒരാഴ്‌ചത്തെ അവധിയിക്ക് 2000 രൂപ കടംവാങ്ങി. ആഴ്‌ചകള്‍ പലത് കഴിഞ്ഞു. പോക്കര്‍ പല തവണ ചോദിച്ചു. എന്നിട്ടെന്താ? അമ്മദ് തുക തിരിച്ചടച്ചില്ല. അങ്ങനെയാണ്‌ പോക്കരിനെ കാണുമ്പോള്‍ അമ്മദ് മുങ്ങാന്‍ തുടങ്ങിയത്.
ഇത്രയുമെത്തിയപ്പോള്‍ ഇനിയവനെ കണ്ടുമുട്ടിയാല്‍ പോലും പണം ചോദിക്കില്ലെന്ന് പോക്കര്‍ തീരുമാനിച്ചു; സങ്കടം തോന്നിയിട്ടാണ്‌.

പിന്നെ അമ്മദ് ഒരു സദസ്സില്‍ ഇരിക്കുന്നുണ്ടെങ്കില്‍ പോക്കര്‍ അവിടേക്ക് ചെല്ലാതായി. ക്രമേണ അമ്മദിനെ കണ്ടാല്‍ പോക്കര്‍ വഴി മാറി നടക്കുമെന്നായി. അതോടെ അമ്മദിന്‌ ആ 'ബാദ്ധ്യത' ഒഴിവായിക്കിട്ടി. കടം നല്‍കിയതും പോക്കര്‍! വഴിമാറി നടക്കുന്നതും പോക്കര്‍!

ഈ നിലയില്‍ അല്‍പ്പകാലംകൂടി കഴിഞ്ഞപ്പോള്‍ അമ്മദിന്‌ ഒരു സംശയം. ആര്‌ ആരോടാണ്‌ കടംവാങ്ങിയത്? താന്‍ പോക്കരോട് കടംവാങ്ങിയോ? അതല്ല; പോക്കര്‍ തന്നോട് വാങ്ങിയോ? അമ്മദ് ചിന്തിച്ചു: രണ്ടാമതു പറഞ്ഞതാണ്‌ സംഭവിച്ചിരിക്കുക. ഇല്ലെങ്കില്‍ അവനെന്തിനാണ്‌ തന്നെ കാണുമ്പോള്‍ വഴിമാറി നടക്കുന്നത്?

ഇക്കാര്യം പോക്കരോട് ചോദിച്ച് സംശയനിവാരണം വരുത്താമെന്നും അമ്മദ് തീരുമാനിച്ചു. അമ്മദിന്റെ ചോദ്യം കേട്ടപ്പോള്‍ പോക്കരിനും സംശയം. തുക 2000 ആണെന്ന് പോക്കര്‍ ഓര്‍ക്കുന്നു. പക്ഷേ ആര്‌ ആരോടാണ്‌ വാങ്ങിയത്‌?

അവസാനം നാട്ടുകൂട്ടത്തിനു മുമ്പില്‍ പ്രശ്‌നമെത്തി. എന്നുവെച്ചാല്‍ അമ്മദ് എത്തിച്ചു. അവര്‍ ഇരുവരെയും ചോദ്യം ചെയ്‌തു. തുക കൊടുത്തതിനും വാങ്ങിയതിനും സാക്ഷികളില്ല. വാങ്ങിയിട്ടുണ്ടെന്നോ കൊടുത്തിട്ടുണ്ടെന്നോ ഇരുവരും ആരോടും പറഞ്ഞിട്ടുമില്ല. കിട്ടാനുണ്ടെന്നോ കൊടുക്കാനുണ്ടെന്നോ ആരും പറഞ്ഞതായും ഒരു തെളിവുമില്ല.

പിന്നെ, സാക്ഷികളുള്ളത് ഒരു കാര്യത്തിനു മാത്രം. അമ്മദിനെ കാണുമ്പോള്‍ പോക്കര്‍ വഴിമാറിനടക്കുന്നത് കണ്ട പലരുമുണ്ട്. അപ്പോള്‍ പിന്നെ എന്ത് സംശയം? അമ്മദിനോട് പോക്കരാണ്‌ കടംവാങ്ങിയത്.
നാട്ടുകൂട്ടം വിധിച്ചു: അമ്മദിന്‌ പോക്കര്‍ 2000 രൂപ നല്‍കണം. ഇത്രയും കാലം പണം നല്‍കാതെ മുങ്ങിനടന്നതിന്‌ പരസ്യമായി മാപ്പ് പറയുകയും ചെയ്യണം.

Wednesday, September 30, 2015

കുടി

'നീ രാജമ്മയെ കെട്ടുമെന്ന് പറഞ്ഞ് നടക്കാന്‍ തുടങ്ങിയിട്ട് കാലം ​കുറെ ആയല്ലോ.'
'അത് ഞാ വേണ്ടെന്ന് വെച്ചു.'
'ങേ, അതെന്തു പറ്റി?'
'ഞാന്‍ കുടിക്കുന്നത് അവള്‍ക്കിഷ്ടമല്ല.'
'എങ്കില്‍ കുടി നിറുത്തണം.'
'നിറുത്തി.'
'പിന്നെ എന്താ പ്രശ്‌നം?'
'കുടി നിറുത്തിക്കഴിഞ്ഞപ്പോള്‍ അവളെ കെട്ടണമെന്ന് തോന്നുന്നില്ല.'

രണ്ടും രണ്ടും

ഒരു കമ്പനിയുടെ എക്കൌണ്ടന്റ് പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്‌. ആദ്യ റൌണ്ട് പരിശോധനയില്‍ നാലു പേര്‍ വിജയികളായി. അവരില്‍ നിന്നു  ഒരാളെ തെരഞ്ഞെടുക്കണം. അതിനുള്ള രണ്ടാം ഘട്ട ഇന്റര്‍വ്യൂ ആരംഭിച്ചു. ഒന്നാമനോട്   ബോഡ് ചോദിച്ചു.
'രണ്ടും രണ്ടും എത്രയാണ്‌?'
'നാല്`
'അതിന്‌ വല്ല മാറ്റവും സംഭവിക്കുമോ?'
'ഇല്ല.'
'ശരി, നിങ്ങള്‍ക്കു പോകാം.'
രണ്ടാമനും മൂന്നാമനും ഇതേ ഉത്തരം നല്‍കി. അവരെയും പറഞ്ഞുവിട്ടു.
എന്നാല്‍ നാലാമന്‌ ജോലി ലഭിച്ചു. കാരണം അയാള്‍  ഈ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു: 'രണ്ടും രണ്ടും സാധാരണഗതിയില്‍ നാലാണ്‌. എങ്കിലും    അത് മൂന്നോ അഞ്ചോ ആക്കാന്‍ സാധിക്കും.' 

Tuesday, September 29, 2015

ഭക്ഷണം

അന്യനാട്ടില്‍ പഠിക്കുന്ന മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ: ഹോസ്റ്റലിലെ ഭക്ഷണം എങ്ങനെയുണ്ട് മോളേ?
മകള്‍: വളരെ മോശമാണമ്മേ.
അമ്മ: എന്നിട്ടും നീ ഇങ്ങനെ തടിച്ചതെന്തുകൊണ്ടാണ്‌?
മകള്‍: എന്റെ റൂം മേറ്റ്സ് ഭക്ഷണം കുറച്ചേ കഴിക്കൂ. അവരുടെ ബാക്കി കൂടി ഞാന്‍ കഴിക്കും.

ഉപ്പുരസം

അദ്ധ്യാപകന്‍: കടല്‍ ജലത്തിന്‌ ഉപ്പുരസം കൈവന്നതെങ്ങനെ?
വിദ്യാര്‍ത്ഥി: മീനുകളുടെ വിയര്‍പ്പ് കലര്‍ന്നിട്ട്.

അന്ധന്‍ 

'കണ്ണുകാണാത്തവനാണേ, വല്ലതും തരണേ.'
'താന്‍ കണ്ണുകാണാത്തവനായി അഭിനയിക്കുകയല്ലെന്ന് ആര്‍ക്കറിയാം.'
'അഭിനയിക്കുകയല്ല സാര്‍. ശരിക്കും അന്ധനാണ്‌ ഞാന്‍.'
'അതെങ്ങനെ മനസ്സിലാക്കും?'
'സാറിന്റെ കയ്യിലെ ബേഗിന്റെ നിറം കറുപ്പല്ലേ?'
'അതെ.'
'സാറത് കാണുന്നില്ലേ?'
'ഉണ്ട്.'
'ഞാന്‍ ബേഗും കാണുന്നില്ല; അതിന്റെ നിറവും  കാണുന്നില്ല.'

പ്രതികാരം

ഉറുമ്പിനെ കൊല്ലുകയായിരുന്ന  മകനോട് അമ്മ: ഈ ജന്മത്തില്‍ നീ ഉറുമ്പിനെ കൊന്നാല്‍ അടുത്ത ജന്മത്തില്‍ ആ ഉറുമ്പ് നിന്നെ കൊല്ലും.
മകന്‍: കഴിഞ്ഞ ജന്മത്തില്‍ ഈ ഉറുമ്പാണ്‌ എന്നെ കൊന്നത്.   അതിന്ന് പ്രതികാരം ചെയ്യുകയാണ്‌ ഞാനിപ്പോള്‍. 

Monday, September 28, 2015

തുമ്മല്‍

രോഗി: എനിക്ക് ശക്തമായ തുമ്മലാണ്‌. സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല.
ഡോക്‌ടര്‍:   ഏതു സമയത്താണ്‌ തുമ്മല്‍ വരുന്നത്?
രോഗി: രാത്രിയില്‍.
ഡോക്‌റ്റര്‍: ഓ, നൈറ്റ് ഡ്യൂട്ടിയാണല്ലേ?
രോഗി: അതെ.
ഡോക്‌ടര്‍: എന്താണു ജോലി?
രോഗി: ഡോക്‌ടറോടും വക്കീലിനോടും കള്ളം പറയരുതെന്നാണല്ലോ. അതുകൊണ്ട് പറയുകയാണ്‌. ജോലി മോഷണം.  

കണ്ണീര്‍ 

അമ്മായിയമ്മ: സീരിയല്‍ കാണുന്നതിന്നിടയിലാണോ ഉള്ളി അരിയുന്നത്?
മരുമകള്‍: രണ്ടിനും കൂടി ഒരുമിച്ച് ഒരു പ്രാവശ്യം കണ്ണീരൊഴുക്കിയാല്‍ മതിയല്ലോ എന്ന് കരുതിയിട്ടാണമ്മേ.

വെള്ളത്തില്‍

അദ്ധ്യാപകന്‍: ബാബൂ, സദാ സമയത്തും വെള്ളത്തില്‍ കഴിയുന്ന ഒരു ജീവിയുടെ പേര്‌   പറയൂ.
ബാബു: (മൌനം)
അദ്ധ്യാപകന്‍: നീ എന്താ ഒന്നും പറയാത്തത്?
ബാബു: കൂട്ടുകാര്‍ കേള്‍ക്കെ, അച്ഛനെക്കുറിച്ച് മോശമയി ഒന്നും പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

സമരം

കോളേജില്‍ നിന്ന് നേരത്തെ വീട്ടിലെത്തിയ മകനോട് അച്ഛന്‍: ഇന്നെന്താ നേരത്തെ പോന്നത്?
മകന്‍: ഇന്നു സമരമാണച്ഛാ.
അച്ഛന്‍: ചര്‍ച്ച നടന്നെന്നും എല്ലാം ഒത്തുതീര്‍പ്പായെന്നുമാണല്ലോ ഞാന്‍ കേട്ടത്. പിന്നെ എന്തു സമരം?
മകന്‍: ആ ഒത്തു തീര്‍പ്പിനെതിരെയാണ്‌ ഇന്നത്തെ സമരം.

ചുണ്ട്

സുധ: നിന്റെ ചുണ്ട് പൊട്ടിയിരിക്കുന്നല്ലോ, എന്തു പറ്റി?
രാധ: അത് ദുഃഖം കടിച്ചമര്‍ത്തിയപ്പോള്‍ പറ്റിയതാണ്‌.

പേടി

'പണ്ടത്തെ പോലെയല്ല; ഇപ്പോള്‍ ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോള്‍ വല്ലാത്ത പേടിയാണ്‌.'
'അപകടം കൂടുതലാണെന്നാണോ ഉദ്ദേശിച്ചത്?'
'അല്ല; ടിക്കറ്റ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നു.'

കൂടെക്കൂടെ

നഴ്‌സ്: നിങ്ങളിനിയും ഉറങ്ങിയില്ലേ?
രോഗി: ഇല്ല.
നഴ്‌സ്: അര മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും വരും. അപ്പോഴേക്കും നിങ്ങള്‍ ഉറങ്ങണം.
രോഗി: നിങ്ങളിങ്ങനെ കൂടെക്കൂടെ വരുമെന്ന് പറഞ്ഞിട്ടാ എനിക്ക് ഉറക്കം വരാത്തത്. 

കണ്ടുപിടിച്ചത്

അദ്ധ്യാപകന്‍: കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
വിദ്യാര്‍ത്ഥി: അത് എപ്പോഴാണ്‌ കാണാതെ പോയത്?

ഹൌസ് ഫുള്‍

'തന്റെ സിനിമ റിലീസ് ചെയ്ത് ഒരാഴ്‌ച   ഹൌസ് ഫുള്‍ ആയി ഓടിയതാണല്ലോ. പിന്നെ എന്തു സംഭവിച്ചു?'

'അപ്പോഴേക്കും  പടത്തിന്‌ അവാര്‍ഡ് ലഭിച്ചില്ലേ?'

പാഠം

അമ്മ: വയസ്സ് മുപ്പത് കഴിഞ്ഞില്ലേ നിനക്ക്? എന്നിട്ടും നീയെന്താ കല്യാണത്തിന്‌ സമ്മതിക്കാത്തത്?
മകന്‍: ഞാന്‍ അച്ഛന്റെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചിരിക്കുന്നു.

കിട്ടും

ഭാര്യ: 'ചേട്ടന്‍ മരിച്ചാല്‍ എനിക്ക് വിധവാ പെന്‍ഷന്‍ കിട്ടും? ഞാന്‍ മരിച്ചാല്‍ ചേട്ടന്‌ എന്തു കിട്ടും?'
ഭര്‍ത്താവ്: 'മനസ്സമാധാനം കിട്ടും.'

വയസ്സ്

'അമ്പതു വയസ്സുള്ള ഒരു വേലക്കാരിയെ കൊണ്ടുവരാന്‍ പറഞ്ഞിട്ട് നിങ്ങളെന്താ മനുഷ്യാ രണ്ടു യുവതികളെ കൊണ്ടുവന്നിരിക്കുന്നത്?'
'അമ്പതു വയസ്സുള്ള ഒരാളെ കിട്ടിയില്ല. അതുകൊണ്ട് 25 വയസ്സുള്ള രണ്ടു പേരെ കൊണ്ടുവന്നു.'

ജീവന്‍

ജഡ്‌ജ്: ഭാര്യ നിങ്ങളെ  ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്നാണല്ലോ അവര്‍ പറയുന്നത്?
യുവാവ്: അതു തന്നെയാണ്‌ എന്റെ പ്രശ്‌നം.
ജഡ്‌ജ്: എന്ത്? ഭാര്യ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു എന്നതാണോ നിങ്ങളുടെ പ്രശ്‌നം?
യുവാവ്: അല്ല സാര്‍. അവളുടെ കാമുകന്റെ പേരാണ്‌  'ജീവന്‍'.

നീഗ്രോ

'ബ്ലാക്ക് മെയ്‌ല്‍ എന്നാല്‍ എന്താണ്‌?'
'കറുത്ത പുരുഷന്‍. അതായത് ഒരു ആണ്‍ നീഗ്രോ.'

സ്വപ്നം

'ചേട്ടാ, കാര്‍  ഓടിക്കുമ്പോള്‍ സൂക്ഷിക്കണേ.'
'അതെന്താടീ പുതിയ ഒരുപദേശം?'
'ചേട്ടന്‍ കാര്‍ മറിഞ്ഞ് മരിക്കുന്നത് ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു.'
'ഓ, അത് നീ എന്റെ 10 ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയെക്കുറിച്ച് ഓര്‍ത്ത് കിടന്നിട്ടാ.'

Sunday, September 27, 2015

ഇനാം

തന്റെ ഭാര്യയുടെ കാണാതെ പോയ പൂച്ചയെ കണ്ടുപിടിക്കുന്നവര്‍ക്ക് അയാള്‍ 10,000 രൂപ ഇനാം വാഗ്ദാനം ചെയ്‌തു. ഇതു കണ്ട സുഹൃത്ത്: ഒരു പൂച്ചയെ കണ്ടെത്താന്‍ ഇത്രയും വലിയ തുകയോ?
അയാള്‍: ഈ തുക ആര്‍ക്കും കൊടുക്കേണ്ടിവരില്ല. പൂച്ചയെ ഞാന്‍ കൊന്നതാണ്‌. ഇപ്പോള്‍ ഭാര്യക്ക് പരാതിയുമില്ല  എനിക്ക് പൂച്ചയുടെ ശല്യം സഹിക്കുകയും വേണ്ട. 

താഴെ വീണു

'മോനെന്തിനാ കരയുന്നത്?'
'അച്ഛന്‍ കട്ടിലില്‍ നിന്ന് താഴെ വീണു.'
'അച്ഛന്‌ ഒന്നും പറ്റിയിട്ടില്ലല്ലോ; പിന്നെന്തിനാ കരയുന്നത്?'
'അച്ഛന്‍ വീണത് എനിക്ക് കാണാന്‍ പറ്റിയില്ല. ചേച്ചി ശരിക്കും കണ്ടു.'

എലിപ്പെട്ടി

'വലിയ ഒരു എലിപ്പെട്ടി എടുക്കൂ. വേഗമാകട്ടെ. ഗ്രാമത്തിലേക്കുള്ള ബസ് പിടിക്കാനുള്ളതാ.'
'അത്രയും വലിയ എലെപ്പെട്ടി ഇവിടെയില്ല ചേട്ടാ.'

പെഴ്‌സ്

പെഴ്‌സ് കളവു പോയ യുവതിയോടു പോലിസുകാരന്‍: 'എവിടെയായിരുന്നു പെഴ്‌സ്  വെച്ചത്?'
അവള്‍ നാണത്തോടെ പറഞ്ഞു: 'ബ്ലൌസിനടിയില്‍.'
പോലീസ്: 'എന്നിട്ട് അവന്‍ എടുക്കുന്നത് നിങ്ങള്‍ കണ്ടില്ലേ?'
യുവതി: 'കൈ നീട്ടുന്നത് കണ്ടിരുന്നു. പെഴ്‌സ് എടുക്കാനാണെന്ന് മനസ്സിലായിരുന്നില്ല.'

സംഘട്ടനം

റോഡിലൂടെ അതിവേഗം ​ഓടുന്ന ചന്തുവിനെ കണ്ട സുഹൃത്ത്: 'എന്താടാ നീ ഓടുന്നത്?
ചന്തു: ഒരു സംഘട്ടനം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്‌ ഞാന്‍.
സുഹൃത്ത്: എന്തു സംഘട്ടനം? ആരു തമ്മിലാ സംഘട്ടനം?
ചന്തു: വിശദീകരിക്കാന്‍ നേരമില്ല; എന്റെ പിന്നാലെ അവളുണ്ട്. ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. 

പകുതി

സമപ്രായക്കാരായിരുന്നു അവര്‍. ക്ലാസ് മേറ്റ്സ്. പ്രണയത്തിലായി വിവാഹം കഴിച്ചവര്‍. വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം   ആഘോഷിക്കുമ്പോള്‍ ഇരുവര്‍ക്കും   പ്രായം അമ്പത്.   ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും നിറഞ്ഞ സദസ്സ്. അവിടെ ഒരു ദേവത പ്രത്യക്ഷപ്പെടുന്നു. ദമ്പതികളില്‍ ഒരാളോട് ഒരു വരം ചോദിക്കാന്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് പറഞ്ഞു: 'ഇവളുടെ പ്രായം എന്റെ പ്രായത്തിന്റെ പകുതി ആക്കിത്തരണം.'
ദേവത ഒരു മന്ത്രം ചൊല്ലി. ഉടനെ ഭര്‍ത്താവിന്റെ വയസ്സ് നൂറായിത്തീര്‍ന്നു. 

മൃഗം

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വഴക്ക്  നടക്കുകയാണ്‌. സഹികെട്ട ഭര്‍ത്താവ് ദേശ്യത്തോടെ പറഞ്ഞു: 'നിറുത്തുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കില്‍ എന്റെ ഉള്ളിലെ മൃഗം   പുറത്ത് വരും.'
ഭാര്യ: 'ആ മൃഗം പുറത്ത് വരട്ടെ, കഴുതയെ ആര്‍ക്കാ  പേടി?' 

കേമന്‍ 

അച്ചന്‍ ആ ഇടവകയില്‍   ചാര്‍ജ്ജെടുത്ത ദിവസം ഒരാള്‍ മരണപ്പെടുന്നു. ശവസംക്കാരച്ചടങ്ങില്‍ അച്ചന്‍ ഇടവകക്കാരോട് ആവശ്യപ്പെട്ടു; "മരിച്ചയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും രണ്ടു നല്ല വാക്ക് പറയണം."
ആരും അതിന്‌ തുനിഞ്ഞില്ല.
അച്ചന്‍ പല തവണ ആവശ്യപ്പെട്ടു.  അവസാനം ഒരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ കേമനാണ്‌; ഇവന്റെ അപ്പനേക്കാള്‍. അപ്പന്‍ മഹാ തെമ്മാടി ആയിരുന്നു. 

ഉണങ്ങാന്‍

ഒരു ഭാന്താശുപത്രി. ഒരു ഭ്രാന്തനെ മറ്റൊരു  ഭ്രാന്തന്‍ പുഴയില്‍ നിന്നും കയറ്റിക്കൊണ്ടുവരുന്നത് ഡോക്‌ടറുടെ ശ്രദ്ധയില്‍ പെട്ടു.
അപകടത്തില്‍ പെട്ട അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒന്നാമനെ രക്ഷിക്കുകയാണ്‌ രണ്ടാമന്‍  ചെയ്തതെന്ന് ഡോക്‌ടര്‍ അനുമാനിച്ചു. രണ്ടാമനെ നന്നായി അനുമോദിക്കുകയും   ഈ പ്രവൃത്തി രോഗം ഭേദമായതിന്റെ അടയാളമായി   സ്വീകരിച്ചുകൊണ്ട് അയാളെ ഡിസ്‌ചാര്‍ജ്ജ് ചെയ്യാന്‍    തീരുമാനിക്കുകയും ചെയ്‌തു.
അല്‍പ്പസമയത്തിനകം മറ്റേ ഭ്രാന്തന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതായി ഡോക്‌ടര്‍ അറിഞ്ഞു. അപ്പോള്‍ രണ്ടാമനെ വിളിച്ച് സങ്കടത്തോടെ പറഞ്ഞു: ഒരിക്കല്‍ അയാളെ മരണത്തില്‍ നിന്ന് നിങ്ങള്‍ രക്ഷിച്ചു. എന്നാല്‍ അടുത്ത തവണ അയാള്‍ തൂങ്ങിമരിച്ചുകളഞ്ഞു.
ഭ്രാന്തന്‍: 'അയ്യേ. അയാള്‍ തൂങ്ങിമരിച്ചതല്ല. നേരത്തെ ഞാനയാളെ പുഴയില്‍ തള്ളിയിട്ടിരുന്നു. ആ നനവ് ഉണങ്ങാന്‍ വേണ്ടി ഇപ്പോള്‍  കെട്ടിത്തൂക്കിയിരിക്കുകണ്‌'.

സ്ത്രീ

തവള: എന്റെ ജീവിതത്തിലേക്ക് ഒരു  സ്ത്രീ കടന്നുവരുമോ?
കൈനോട്ടക്കാരന്‍: ഉവ്വ്.  നിന്റെ ഹൃദയം കാണാനും  നിന്നെ കൂടുതല്‍ അറിയാനും ഒരു ടീച്ചര്‍ ഉടനെ വരും.
തവള: എപ്പോള്‍, എവിടെ വെച്ച് അത് സംഭവിക്കും?
കൈനോട്ടക്കാരന്‍: നാളെ സംഭവിക്കും. അവള്‍ പഠിപ്പിക്കുന്ന സ്കൂളിലെ ലാബില്‍ വെച്ച്. 

ആല്‍ബം

ഭര്‍ത്താവ്: മോന്‍ എന്തിനാടീ കരയുന്നത്?
ഭാര്യ: നമ്മുടെ കല്യാണ ആല്‍ബം കണ്ടപ്പോള്‍ തുടങ്ങിയ കരച്ചിലാണ്‌. അവനെ കല്യാണത്തിന്‌ വിളിച്ചില്ലെന്നും പറഞ്ഞാ ബഹളം വെക്കുന്നത്.

ശരിയായ പേര്‌

ഭര്‍ത്താവ്: നീ ആലോചിച്ചിട്ടുണ്ടോ? നമ്മള്‍ തമ്മിലുള്ള കല്യാണം നടന്നിരുന്നില്ലെങ്കില്‍....
ഭാര്യ: ഓ, ഒന്നും സംഭവിക്കാനില്ല.
ഭര്‍ത്താവ്: നമ്മുടെ മോന്‍ ഉണ്ടാകുമായിരുന്നോ?
ഭാര്യ: ഉണ്ടാകുമായിരുന്നു  എന്നു മാത്രമല്ല അവന്റെ അച്ഛന്റെ ശരിയായ പേര്‌ പറഞ്ഞുകൊടുക്കാന്‍ പറ്റുകയും ചെയ്യുമായിരുന്നു. 

മുഖം

പോലീസ്‌: നിങ്ങളുടെ ബാഗ് തട്ടിപ്പറിച്ചവളുടെ മുഖം ഓര്‍മ്മയുണ്ടോ?
സ്ത്രീ: ഇല്ല സാര്‍. എന്നാലും അവളുടെ സാരിയുടെ ഡിസൈന്‍, ബ്ലൌസിന്റെ നിറം, ചെയ്‌നിന്റെ മോഡല്‍, കമ്മലിലെ കല്ലിന്റെ എണ്ണം, മൂക്കുത്തിയിലെ കല്ലിന്റെ തിളക്കം  എല്ലാം അറിയാം.

ടെലിവിഷന്‍

അദ്ധ്യാപകന്‍: 'ടെലിവിഷന്‍ അക്രമങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പറയുന്നത് ശരിയാണോ?'
വിദ്യാര്‍ത്ഥി: 'വളരെ ശരിയാണ്‌ സാര്‍.'
അദ്ധ്യാപകന്‍: 'ഉദാഹരണം പറയൂ.'
വിദ്യാര്‍ത്ഥി: 'ഇന്നലെ സന്ധ്യക്ക് ഞാന്‍ ടി.വി ഓണാക്കിയപ്പോള്‍ മമ്മി എന്നെ അടിച്ചു.'

ഡയമന്‍ഡ്

'നാളെ എന്റെ ഭാര്യയുടെ ജന്മദിനമാണ്‌.'
'അപ്പോള്‍ ചെലവാണല്ലോ.'
'അതെ. എന്തു സമ്മാനമാണ്‌ വേണ്ടതെന്ന് ചോദിച്ചപ്പോള്‍, ഡയമന്‍ഡ് ഉള്ള എന്തും സ്വീകരിക്കാമെന്നാണ്‌ അവള്‍ പറയുന്നത്.'
'നീ എന്താണ്‌ നല്‍കാന്‍ പോകുന്നത്?'
'ഒരു ബോക്‌സ് കാര്‍ഡ്‌സ്.'

Monday, September 7, 2015

ഓട്ട

Mohammed Swalih writes:

ധവാനും സുലൈമാനും ഹോട്ടലിൽ കേറി..
ടേബിളിൽ 4 ഗ്ലാസ്‌ കമഴ്‌ത്തി വച്ചിരിക്കുന്നത്‌ കണ്ട സുലൈമാൻ: " ഈ ഗ്ലാസ്സിൽ എങ്ങനാ വെള്ളം കുടിക്കിക്കുന്നെ?  ഇതിന്റെ വായ്ഭാഗം ക്ലോസ്‌ ആണല്ലൊ.!
ധവാൻ: ശരിയാണല്ലൊ. എന്ത്‌ ചെയ്യും?? നമുക്ക്‌ മുകൾഭാഗം കട്ട്‌ ചെയ്താലൊ?
സുലൈമാൻ( ഗ്ലാസ്‌ എടുത്ത്‌ പൊക്കി നോകിയിട്ടു പറഞ്ഞു:: "കാര്യമില്ലെടാ.. ഇതിന്റെ അടിഭാഗത്ത്‌ ഓട്ടയാ."

ഒമ്പതാം മാസം

ഭര്‍ത്താവ്: 'നീ ശരിക്ക് ശ്രദ്ധിക്കണം. ഇത് ഒമ്പതാം മാസമാണ്‌.'
ഭാര്യ: 'ഒമ്പതാം മാസമോ?'
ഭര്‍ത്താവ്: 'അതെ. സെപ്റ്റംബര്‍ മാസം.'

Saturday, August 15, 2015

കറുപ്പും വെളുപ്പും

വംശീയതയെ കുറിച്ച് സിംബാബ്‌വെ പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെ:

വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയര്‍ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടര്‍ന്നുകൊണ്ടേയിരിക്കും.
വെളുപ്പ്‌ സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല.
മംഗല്യത്തിനു വെളുത്ത വസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പു തൂവാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയില്‍ നില്‍ക്കുക തന്നെ ചെയ്യും.
ബ്ലാക്ക് മണിയും ബ്ലാക്ക്‌ ലിസ്റ്റും ബ്ലാക്ക്‌ മാര്‍ക്കും നെഗറ്റീവ് അര്‍ഥം കയ്യാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാന്‍ ആവുകയില്ല.

പക്ഷേ, എന്റെ കറുത്ത ചന്തി ശുദ്ധിയാക്കാന്‍ വെളുത്ത ടോയിലെറ്റ്‌ പേപ്പര്‍ ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല.

Monday, April 20, 2015

പരിവർത്തനം

Santhosh Babu K writes:

ഒരു പള്ളിയിലെ അച്ചനു ആട്ടിറച്ചിയാണു പഥ്യം. മറ്റൊന്നും കഴിക്കില്ല. ഒരു ദിവസം കുശിനിക്കാരന്‍ മത്തായി അച്ചനു പോത്തിറച്ചി കറി വച്ച് ആട്ടിറച്ചിയാണെന്നും പറഞ്ഞു കൊടുത്തു. കാര്യം പിടി കിട്ടിയ അച്ചന്‍ ചൂടായി,
"എടാ മത്തായിയേ, ഇതെന്നാ പണിയാ നീ കാണിച്ചേ? മാട്ടിറച്ചി തന്ന് ആട്ടിറച്ചിയാണെന്നു പറഞ്ഞ് എന്നെ പറ്റിക്കാമെന്നു വിചാരിച്ചോ?"
"അല്ലച്ചാ, അത് ആട്ടിറച്ചി തന്നെയാ."
"പോടാ, അതെനിക്കു തിരിച്ചറിയാം. നീ സത്യം പറ."
"അതു പിന്നെ അച്ചാ, ആട്ടിറച്ചി കിട്ടാതെ വന്നപ്പോ ഞാന്‍ മാട്ടിറച്ചി വാങ്ങിയെന്നതു നേരാ. പക്ഷേ കറി വയ്ക്കുന്നതിനു മുമ്പ് അതിനെ ആട്ടിറച്ചി ആക്കിയിരുന്നു."
"എന്തു മണ്ടത്തരമാടാ പറയുന്നേ? അതെങ്ങിനെ?"
"ഇറച്ചിയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നിന്നെ ഞാന്‍ ആട്ടിറച്ചിയാക്കുന്നു എന്നു പറഞ്ഞായിരുന്നു."
"അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാടാ പോത്തേ പോത്ത് ആടാകുന്നത്?"
"അതു പിന്നെ എന്‍റെ തലയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് മാധവാ നിന്നെ ഞാന്‍ മത്തായിയാക്കുന്നു എന്നച്ചന്‍ പറഞ്ഞപ്പോ ഞാന്‍ മത്തായി ആയില്ലായിരുന്നോ?

Friday, April 17, 2015

സ്റ്റേജില്‍

Fasil Shajahan

സലാമിക്കാന്റെ മകന്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ വേണ്ടി സ്കൂളിലേക്ക് ഓടുകയാണ്. വഴിക്കു വെച്ചു നാട്ടിലെ തലയ്ക്കു നല്ല സുഖമില്ലാത്ത പയ്യന്‍ അവന്റെ പേന പിടിച്ചുവാങ്ങി ഓടിക്കളഞ്ഞു .
എങ്ങിനെയൊക്കെയോ പരീക്ഷ എഴുതി തിരിച്ചു വീട്ടിലെത്തിയ അവന്‍ വാപ്പാനോട് കമ്പ്ലൈന്റ് പറഞ്ഞു. വാപ്പ അങ്ങാടിയില്‍ വെച്ചു ആ പയ്യനെ കയ്യോടെ പിടികൂടി.
"ഡാ ഇങ്ങോട്ടു വാടാ.. എന്റെ മകന്‍ ഒരു ക്രിട്ടിക്കല്‍ സ്റ്റേജില്‍ നില്‍ക്കുമ്പോഴാണോ നിന്റെ ഓരോ തമാശ? "
"അള്ളോ ..റബ്ബേ ഓന്‍ പച്ചക്കള്ളത്തരമാണ് പറയുന്നത് സലാമിക്കാ , ഓനന്നേരം റോഡ്‌ സൈഡില്‍ നില്‍ക്കുകയായിരുന്നു. സ്റ്റേജില്‍ ഒന്നും ആയിരുന്നില്ല"

Wednesday, April 15, 2015

പാണ്ടി

Shanavas Babu writes:

വിവാഹം നിശ്ചയിച്ച ശേഷമുള്ള ഫോൺ സംഭാഷണത്തിൽ രണ്ടുപേരുടേയും അഭിരുചികൾ ചോദിച്ചറിയുന്നതിനിടെ
വധു : എനിക്ക്‌ തമിഴ്‌ പടങ്ങളാണ്‌ കൂടുതലിഷ്ടം, സൺ ടി വി യാണ്‌ വീട്ടിൽ കൂടുതൽ സമയവും കാണാറുള്ളത്‌ !
വരൻ : ഇതിപ്പോൾ പറയാൻ കാരണം ?
വധു : സൺ ടി വി സ്ഥിരമായി കാണുന്നത്‌ കൊണ്ട്‌ വാപ്പ പലപ്പോഴും കളിയാക്കി പറയുമാരുന്നു, നിന്നെയൊരു പാണ്ടിയെ കൊണ്ടേ കെട്ടിക്കുവെന്ന് !
വരൻ : എന്നിട്ട്‌ ?
വധു : നിങ്ങടെ ഫോട്ടോ കണ്ടപ്പോളാണറിഞ്ഞത്‌ എന്റെ വാപ്പ പറയാറുള്ളത്‌ തമാശയല്ലായിരുന്നുവെന്ന്
വരൻ : പ്ലിംഗ്‌