Followers

Friday, March 28, 2014

ഉൽഘാടനം

Siddeeq Kizhakkethil writes:

ഇപ്പൊ ലൈവായി നടക്കുന്ന ഒരു തമാശ:

അപ്പുറത്തെ ഗ്രാമത്തിലെ ഒരു കാക്ക ഞങ്ങളുടെ അങ്ങാടിയിലേക്ക്‌ വന്നതാണു. നമസ്ക്കാര സമയമായപ്പോൾ പള്ളിയില്‍ കയറി.

പള്ളിയുടെ മുറ്റത്ത്‌ നിൽക്കുന്ന പ്രായം ചെന്ന ഒരു ഹാജിയാരോട്‌ അയാള്‍ ചോദിച്ചു:

'ഞങ്ങളുടെ പള്ളിയിൽ ഒരു പുതിയ സാധനം വാങ്ങിയിട്ടുണ്ട്. അതൊന്ന് ഉൽഘാടനം നടത്താൻ ഒരു ആളെ വേണം. നിങ്ങൾക്ക്‌ ഒഴിവുണ്ടാകുമോ?'

'ആ നോക്കാം. എന്താണു സാധനം?'

'ഒരു മയ്യിത്ത്‌ കട്ടിലാണ്‌...'

Wednesday, March 26, 2014

കാമാസക്ത

Pramod Kadavil Pushkaran writes:

യുവാവായ മത്തായി പള്ളിയില്‍ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന്‌ മത്തായി വൈദികനോട്‌ വിങ്ങി പൊട്ടി.
അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, കാമാസക്തയായ ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍. ഇപ്പോള്‍ ഞാന്‍ ആ തെറ്റ്‌ മനസിലാക്കുന്നു, ദൈവം എന്നോട്‌ ക്ഷമിക്കില്ലേ?
വൈദികള്‍ ആശങ്കയോടെ ചോദിച്ചു, മത്തായി പറയു ആരാണ്‌ ആ പെണ്ണ്‌ ?
മത്തായി : അത്‌ പറയാന്‍ ഞാന്‍ അശക്തനാണ്‌, അവളുടെ സല്‍പേര്‌ നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,
വൈദികന്‍: എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ മത്തായി , പറയൂ കാതറീനെയാണോ നീ ഉദ്ദേശിച്ചത്‌
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: അപ്പോള്‍ പെട്രീഷ്യ ആയിരിക്കും
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: ചായക്കട നടത്തുന്ന കാര്‍ത്യായനി ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: നീ ഉദ്ദേശിച്ചത്‌, മാര്‍ഗരിറ്റിനെ അല്ലേ ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍ : മത്തായി നീ നല്ലവനാണ്‌ അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ ‌അവളുടെ പേര്‌ വെളിപ്പെടുത്താതിരുന്നത്‌. നിന്‍റെ തെറ്റ്‌ ദൈവം പൊറുക്കും...

സമാധാനത്തോടെ മത്തായി കുമ്പസാര കൂട്ടില്‍ നിന്ന്‌ പുറത്തിറങ്ങി‌. മത്തായിയെ കാത്ത്‌ ആകാംഷയോടെ പള്ളിക്ക് പുറത്തു നിന്ന് സുഹൃത്ത്‌ സുരേഷ്‌ ഓടി എത്തി:
എന്തായി അളിയാ ?
മത്തായി : നാല്‌ പെണ്ണുങ്ങളുടെ പേര്‌ അച്ചന്‍റെ കൈയ്യില്‍ നിന്ന്‌ കിട്ടി മോനേ, വേഗം വാ...(!!)
(Copy & Paste)

Saturday, March 22, 2014

സുഖം

അയാള്‍ തന്റെ ഭാര്യയ്ക്ക് ജീവിതകാലത്ത് ഒട്ടും സമാധാനം കൊടുത്തിരുന്നില്ല. പിന്നീട് ഭാര്യയുടെ മരണശേഷം അയാള്‍ക്ക് അവരോട് വല്ലാതെ സഹതാപം തോന്നി.  അവരെ തന്നെ വിചാരിച്ചുകൊണ്ടാണ്‌ ഒരു രാത്രി അയാള്‍  കിടന്നുറങ്ങിയത്. അന്നവര്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
അയാള്‍ ചോദിച്ചു: നിനക്ക് സുഖം തന്നെയല്ലേ?
ഭാര്യ: അതെ; വളരെ സുഖമാണ്‌.
ഭര്‍ത്താവ്: എന്റെ കൂടെ ജീവിച്ചതിനേക്കാള്‍ സുഖമാണോ?
ഭാര്യ: തീര്‍ച്ചയായും.
ഭര്‍ത്താവ്: അപ്പോള്‍ നീ സ്വര്‍ഗത്തിലാണ്‌ അല്ലേ?
ഭാര്യ: അല്ല; നരകത്തിലാണ്‌.