Followers

Wednesday, June 26, 2013

ആഴ്ച

Adv P C Sanalkumar writes:

അച്ചന്‍ പ്രസംഗിച്ചത്  ഇങ്ങനെ.
ദൈവം ഇല്ലായിരുന്നു എന്ന് സങ്കല്പ്പിക്കുക. എങ്കില്‍ നമ്മുടെ ആഴ്ചയിലെ ദിവസങ്ങളുടെ പേരുകള്‍ ഇങ്ങനെ ആകുമായിരുന്നു

Sinday,
Mournday
Tearsday,
Wasteday,
Thirstday,
Fightday
& Shatterday.

Seven days WITHOUT GOD makes One WEAK!!

Tuesday, June 25, 2013

നമ്മുടെ

Adv P C Sanalkumar writes:

"അച്ചോ അച്ചന്റെ മുറി അടിച്ചു വാരട്ടോ?'
"അച്ചോ അച്ചന്റെ മേടയില്‍ അച്ചനെ കാണാൻ ആരോ വന്നിരിക്കുന്നു "
"അച്ചോ അച്ചന്റെ ബന്ധുക്കള്‍ ആരാണ്ട് ആണെന്ന തോന്നുന്നു അല്‍പ്പം മുൻപ് ഫോണില്‍ വിളിച്ചാരുന്നു.."
ഇങ്ങനെ എന്ത് പറയുമ്പോഴും 'അച്ചന്റെ' എന്ന് പറയുക അന്നമ്മ ചേടത്തിയുടെ ഒരു സ്വഭാവമാണ്.ചേടത്തി മേടയിലെ ജോലിക്കാരി ആണ്.വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചേടത്തി നല്ല ഒരു സ്ത്രീരത്നവുമാണ്‌.
അച്ചന്‍ ഒരു ദിവസം ചേടത്തിയെ വഴക്ക് പറഞ്ഞു
"എന്നതാ ചേടത്തീ ഇത് എന്ത് പറഞ്ഞാലും ഈ അച്ചന്റെ അച്ചന്റെ... ചേടത്തി എന്താ എനിക്ക് അന്യയാണോ? എത്ര വര്ഷങ്ങളായി ചേടത്തി ഇവിടെ നില്ക്കുന്നു. എനിക്ക് ഇവിടെ സ്വന്തമായി ഒന്നുമില്ല. നാളെ മാറ്റം വന്നാല് ഞാനങ്ങു പോകും. പക്ഷെ ചേടത്തി ഇവിടെ തന്നെ കാണും. അത് കൊണ്ട് ഇപ്പോഴും ഈ അച്ചന്റെ-അച്ചന്റെ എന്ന് പറയാതിരിക്കു. 'നമ്മുടെ ' എന്ന് പറയുക."
ചേടത്തിക്ക് മനസ്സിലായി.
പിറ്റേന്ന് ആരൊക്കെയോ അതിഥികള്‍ അച്ചനുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.അപ്പോള്‍ അന്നാമ്മ ചേടത്തി ഓടി വന്നു
"അച്ചോ പാമ്പ് .."
"എവിടെ?"
"നമ്മുടെ ബെഡ് റൂമില്‍"

Monday, June 24, 2013

സ്വവര്‍ഗരതി

Ashraf Kandathinte  writes:

ബാറില്‍ തനിയെ ഇരിയ്ക്കുന്ന ആളുടെ അടുത്ത് വന്ന് വെയിറ്റര്‍.
“താങ്കള്‍ കുറെ നേരമായി ഇരിയ്ക്കുന്നല്ലോ..ഇതു വരെ കണ്ടിട്ടില്ല.. എന്തു പറ്റി?”
“ഏയ് ഒന്നുമില്ല, എന്റെ ജോലി പോയി. അത്ര തന്നെ..!”
“ആണോ.! എന്തായിരുന്നു ജോലി?”
“ഏയ് അതത്രയൊന്നുമില്ല. ഞാനൊരു ലോജിക്കല്‍ അനലിസ്റ്റായിരുന്നു.”
“ലോജിക്കല്‍ അനലിസ്റ്റോ? അതെന്തു ജോലി?’
“ഉദാഹരണം വഴി പറഞ്ഞു തരാം. നിങ്ങള്‍ പട്ടിയെ വളര്‍ത്തുന്നുണ്ടോ?”
“ഉണ്ട്.”
“അപ്പോള്‍ നിങ്ങളൊരു മൃഗസ്നേഹിയാണ്..?’
“അതേ..!”
‘അപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം കുഞ്ഞുങ്ങളെയും വലിയ ഇഷ്ടമാണ്..?”
“അതേ.!“
“അപ്പോള്‍ നിങ്ങള്‍ വിവാഹിതനാണ്. സുന്ദരിയായ ഒരു ഭാര്യയുമുണ്ട്?”
“അതിശയമായിരിയ്ക്കുന്നു..അതേ..!”
“അപ്പോള്‍ നിങ്ങള്‍ക്കു സ്ത്രീകളോടാണു താല്പര്യം, അതായത് നിങ്ങളൊരു സ്വവര്‍ഗരതിക്കാരനല്ല..?”
“നിങ്ങളെ സമ്മതിച്ചു..! ഇതൊക്കെ എങ്ങനെ മനസ്സിലാക്കി?”
“ഇതാണ് ലോജിക്കല്‍ അനലൈസിങ്ങ്. അപ്പോള്‍ ശരി ഞാന്‍ പോകുന്നു പിന്നെ കാണാം.”

കുറെ സമയം കഴിഞ്ഞപ്പോള്‍ ബാര്‍ മുതലാളി അവിടെ വന്നു. വെയിറ്റര്‍ അയാളുടെ അടുത്തു ചെന്നു അതിശയത്തോടെ: “സാറെ ഇന്നിവിടെ ഒരു ലോജിക്കല്‍ അനലിസ്റ്റ് വന്നു. എന്തൊരു കഴിവാ അയാള്‍ക്ക്..! മറ്റുള്ളവരുടെ കാര്യമൊക്കെ ഈസിയായി പറയും..”
“ലോജിക്കല്‍ അനലിസ്ടോ..! അതെന്തൂട്ട്?”
“ഒരുദാഹരണം വഴി ഞാന്‍ പറഞ്ഞു തരാം. സാറിനു പട്ടിയുണ്ടോ?”
“ഇല്ല..”
“അതായത്.. സാറൊരു സ്വവര്‍ഗരതിക്കാരനാണ്..”
“പ്ഠേ.............” (അടിയുടെ സൌണ്ട്)

മിക്സി

Shanu Shan writes:

സംശയാലുവായ ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഫോണില്‍ ഭാര്യയോട് :
“ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?”
‘വീട്ടില്‍.”
“നേരാണോ? ആ മിക്സിയൊന്നു വര്‍ക്ക് ചെയ്ത് കേള്‍പ്പിച്ചേ..’
ഭാര്യ മിക്സി ഓണ് ചെയ്തു: “ട്‌ ര്‍ ര്‍ ര്‍ ര്‍ .......”
“ഓകെ. ഹാവ് എ നൈസ് ഡേ ഡീയര്‍ “
മറ്റൊരു ദിവസം:
“ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?”
‘വീട്ടില്‍..”
“നേരാണോ? ആ മിക്സിയൊന്നു വര്‍ക്ക് ചെയ്ത് കേള്‍പ്പിച്ചേ.’
ഭാര്യ മിക്സി ഓണ്‍ ചെയ്തു: “ട്‌ ര്‍ ര്‍ ര്‍ ര്‍ .......”
“ഓകെ. ഹാവ് എ നൈസ് ഡേ ഡീയര്‍ “

ഇനിയൊരു ദിവസം ഭാര്യയെ നേരിട്ടൊന്നു പരീക്ഷിയ്ക്കാമെന്നു കരുതി അയാള്‍ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി. അവിടെ അയാളുടെ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“മമ്മിയെവിടെ പോയെടാ?”
“എനിക്കറിയില്ല പപ്പാ. ഇന്നും മിക്സിയുമായിഎങ്ങോട്ടോ പോകുന്നതു കണ്ടു.”

Friday, June 21, 2013

ഭര്‍ത്താവ്

സെമിത്തേരിയില്‍ തന്റെ ഭാര്യയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് മടങ്ങുകയായിരുന്നു അയാള്‍. അപ്പോള്‍, അല്‍പ്പമകലെ മറ്റൊരു കല്ലറയ്ക്കടുത്ത് ഒരാള്‍ മുട്ടുകാലില്‍ നിന്നുകൊണ്ട് അതീവ ദുഃഖത്തോടെ കരയുന്നത് കണ്ടു. അയാള്‍ ഇങ്ങനെ പിറുപിറുക്കുന്നുമുണ്ടായിരുന്നു: 'എന്നോടെന്തിനിതു ചെയ്‌തു? നീ പോയതു മൂലം ഞാന്‍ തീരാ ദുഃഖത്തിലായല്ലോ.'
ഒന്നാമന്‍ രണ്ടാമനോട്: 'ക്ഷമിക്കണം. താങ്കളുടെ സ്വകാര്യതയില്‍ കൈകടത്തണമെന്ന് ഞാനുദ്ദേശിക്കുന്നില്ല. എങ്കിലും സാമാന്യം പഴക്കമുള്ള ഈ കല്ലറയ്ക്കടുത്ത് വന്ന് താങ്കള്‍ പ്രകടിപ്പിക്കുന്ന ഈ കടുത്ത ദുഃഖം കാണുമ്പോള്‍ ചോദിച്ചുപോവുകയാണ്‌. താങ്കളുടെ ആരാണ്‌  മരണപ്പെട്ടത്? ഭാര്യയോ? സന്താനമോ? അല്ലെങ്കില്‍...?
രണ്ടാമന്‍: എന്റെ ഭാര്യയുടെ മുന്‍ ഭര്‍ത്താവ്.

Thursday, June 20, 2013

എ പടം

Mohammed Shameem writes:

ടീച്ചര്‍: 'I saw a movie today' ഇത് മലയാളത്തില്‍ പറയൂ.
ടിന്റു മോന്‍: ടീച്ചര്‍ ഇന്ന് "A" പടം കണ്ടു

Monday, June 17, 2013

ചെവി

Abdu Thai writes:

അപകടത്തില്‍ രണ്ടു ചെവിയും നഷ്ടപ്പെട്ടയാള്‍ ആര്‍ത്താര്‍ത്തു കരയുന്നു: " എനിക്കിനി ഒന്നും കാണാനാവില്ലല്ലോ"
ഇതു കേട്ടപ്പോള്‍ ഒരാള്‍ സംശയം ചോദിച്ചു: " അയാളുടെ ചെവിയെല്ലെ നഷ്ടപ്പെട്ടത്; എന്നിരിക്കെ കാണാന്‍ കഴിയില്ലല്ലോ എന്ന്  പരിതപിക്കുന്നതെന്ത്‌?"
കൂടെയുള്ളയാള്‍ പറഞ്ഞു: " കണ്ണട വയ്ക്കാതെ അയാള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല."

Thursday, June 13, 2013

കഴിക്കാൻ

Thaha Pni writes:


സന്യാസി: 'കഴിക്കാൻ എന്തുണ്ട് കുമാരാ ?'

കുമാരന്‍: 'പൊറോട്ട, ചിക്കന് ഫ്രൈ, ദോശ, ബീഫ് ഫ്രൈ.'

സന്യാസി: 'അതല്ലെടോ. ഒരു സന്യാസിക്ക് കഴിക്കാൻ പറ്റിയ വല്ലതും ഉണ്ടോ?'

കുമാരന്‍: 'എങ്കിൽ സാമിക്ക് ഞാനൊരു ॐ-let (ഓം-ലറ്റ് ) ഉണ്ടാക്കിത്തരാം....' 

Wednesday, June 12, 2013

ട്രെയ്‌ന്‍

അറേബിയയിലെ രാജകുമാരന്‍ ഉപരിപഠനത്തിന്‌ ജര്‍മനിയില്‍ പോയി. ഒരു മാസം കഴിഞ്ഞപ്പോള്‍ പിതാവിനൊരു കത്തയച്ചു. ഉള്ളടക്കം: "ഇവിടത്തെ അദ്ധ്യാപകര്‍ ട്രെയ്‌നിലാണ്‌ കോളേജിലേക്ക് വരുന്നതും തിരിച്ചുപോകുന്നതും. അതുകൊണ്ട് എന്റെ മെഴ്‌സിഡസ് കാറില്‍ കോളേജില്‍ പോകാന്‍ എനിക്ക് നാണം തോന്നുന്നു."
മറുപടിയായി പിതാവ് പത്തു ലക്ഷം ഡോളര്‍ അയച്ചുകൊടുത്തു. കൂടെ ഇപ്രകാരം ഒരു സന്ദേശവും ഉണ്ടായിരുന്നു: "മകനേ, നീ ഒട്ടും പ്രയാസപ്പെടരുത്. നീ ഒരു ട്രെയ്‌ന്‍ കൂടി വാങ്ങിക്കൊള്ളുക. പണം വേണമെങ്കില്‍ ഇനിയും അയക്കാം."

Tuesday, June 11, 2013

അടി

Ashraf Kandathinte erites:

ഭാര്യ: ചേട്ടാ, ഞാന്‍ ഒരു കര്യം പറഞ്ഞാല്‍ അടിക്കുമോ?
ഭര്‍ത്താവ്: ഇല്ല; നീ കര്യം പറ.
ഭാര്യ: ഞാന്‍ ഗര്‍ഭിണിയാണ്‌.
ഭര്‍ത്താവ്: ഇതൊരു സന്തോഷവാര്‍ത്തയല്ലേ? ഇതു
പറയാനാണോ നീ പേടിച്ചത്?
ഭാര്യ: ഞാന്‍ പഠിക്കുന്ന കാലത്ത് ഇതു
പൊലെ പഞ്ഞതിന്‌ അച്ഛന്‍ എന്നെ അടിച്ചിരുന്നു.

കൃഷ്‌ണന്‍

Mohamed RV writes:

ചിത്രപ്രദര്‍ശനം കാണുകയായിരുന്ന ടിന്റുമോന്‍ ഒരു കലാകാരനോട്: കരിമ്പ് തിന്നുന്ന ആ കുട്ടിയെ വരച്ചത് താങ്കളാണോ?
കലാകാരന്‍: എടോ മണ്ടാ, അത് കരിമ്പ് തിന്നുന്ന കുട്ടിയല്ല; ഓടക്കുഴല്‍ വായിക്കുന്ന കൃഷ്‌ണനാണ്‌.


കര്‍ച്ചീഫ്

കാര്യങ്ങള്‍ മോശമാകുമ്പോള്‍
മനസ്സില്‍ ദുഃഖം നിറയുമ്പോള്‍
നിന്റെ കവിളിലൂടെ കണ്ണിരൊഴുകുമ്പോള്‍
എന്നെ വിവരമറിയിക്കുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്റെയടുത്ത്
സഹായവുമായെത്താന്‍ ഞാനാഗ്രഹിക്കുന്നു.
കാരണം, ഒരു കര്‍ച്ചീഫ് കച്ചവടക്കാരനാണു ഞാന്‍.
(ഒരു ഇങ്‌ഗ്ലീഷ് കവിത)

കാർ

Funbook writes:

മീനു: നീ കള്ള് കുടിക്കാറുണ്ടോ?
സുരേഷ്: ഉണ്ടല്ലോ.
മീനു: സ്മോക്ക്‌ ചെയ്യാറുണ്ടോ?
സുരേഷ്: പിന്നെ..
മീനു: എത്ര വലിക്കും?
സുരേഷ്: ആദ്യം 5 എണ്ണമായിരുന്നു. നിന്നെ കെട്ടിയെടുത്തത് ­ മുതൽ ഒരു പാക്കെറ്റ് ആയി.
മീനു: ഇതിനെല്ലാം കൂടി ദിവസം എത്ര രൂപ ചിലവാകും?
സുരേഷ്: 600 രൂപ ആകും, എന്തെ?
മീനു: ഹ്മ്മ്... അപ്പൊ 1 മാസത്തേക്ക് 18000 അല്ലെ?
സുരേഷ്: ഉവ്വാ..
മീനു: അപ്പൊ ഒരു
വർഷത്തേക്ക് 216000 അല്ലെ?
സുരേഷ് : ഉവ്വാ... ഉവ്വാ...
മീനു: എന്തോന്ന് കൂവ്വ... ഇതെല്ലാം കൂടി ബാങ്കിൽ ഇട്ടിരുന്നെങ്കിൽ പലിഷേം, മുതലുമൊക്കെ കൂട്ടി ഒരു സ്വിഫ്റ്റ് കാർ വാങ്ങായിരുന്നില്ലേ?
സുരേഷ്: ഓഹോ... നിന്റെ തന്ത കുടിക്കുമോ?
മീനു: ഹേ, ഇല്ല...
സുരേഷ്: വലിക്കുമോ?
മീനു: ദേ, എന്റെ അപ്പനെ പറ്റി തോന്നിവാസം പറയരുത്. അങ്ങേരിതോന്നും കൈ കൊണ്ട് തൊടില്ല !!!
സുരേഷ്: ആണോ, എന്നിട്ട് എവിടെടീ നിന്റപ്പന്റെ സ്വിഫ്റ്റ് കാർ...? 

പോയിട്ടില്ല

യുവാവ്: മുമ്പൊരിക്കല്‍ പാര്‍ക്കില്‍ വെച്ചും പിന്നെ ബീച്ചില്‍ വെച്ചും നമ്മള്‍ തമ്മില്‍ കണ്ടിരുന്നില്ലേ?
യുവതി: അതുകൊണ്ടുതന്നെ പിന്നീട് ഞാന്‍ ബീച്ചിലോ പാര്‍ക്കിലോ പോയിട്ടില്ല. 

Thursday, June 6, 2013

മാപ്പ്


Adv P C Sanalkumar writes:
മകന്‍ രമേശന്‍ കുമാരേട്ടനോട് പിണങ്ങി. വീട്ടില്‍ നിന്നും പോവുകയാണ്.
"മടുത്തു. ഇനി നിങ്ങളുടെ കൂടെ ജീവിക്കാൻ വയ്യ. ഈ ലോകം വിശാലമാണ്. അതിന്റെ ഒരു കോണില്‍ ഞാന്‍ കാണും."
അച്ഛനു സെന്റിമെന്റ്സ് ഉണ്ടാകും എന്നാണു മകൻ കരുതിയത്‌. പടിയിറങ്ങിനടക്കുമ്പോൾ അവൻ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛൻ തിരികെ വിളിക്കും എന്ന പ്രതീക്ഷയില്‍.
കുമാരേട്ടൻ വിളിച്ചു.
"ഡാ ഇത് വച്ചോളൂ"
ഒരു പൊതി. മകന് സന്തോഷമായി.
"എന്താ ഇതില്?" മകന് ചോദിച്ചു "രൂപയാണോ?"

"അത് ഭൂലോകത്തിന്റെ മാപ്പ് ആണ്. വഴിതെറ്റാതെ, ലോകത്തിന്റെ, നീ ഉദ്ദേശിക്കുന്ന കോണില്‍ ചെല്ലാൻ ഇത് സഹായിക്കും"

പുസ്‌തകം

ഒന്നാമന്‍: എന്റെ ഭാര്യ 'രണ്ടു സഹോദരന്മാര്‍' എന്ന നോവലാണ്‌ വായിക്കുന്നത്. അവള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്‌തിരിക്കുന്നു.

രണ്ടാമന്‍: എന്റെ ഭാര്യ 'മൂന്നു സുന്ദരികള്‍' എന്ന നോവലാണ്‌ വായിക്കുന്നത്. അവള്‍ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു.

അത് കേട്ട മൂന്നാമന്‍ എഴുന്നേറ്റ് വീട്ടിലേക്കോടി. അല്‍പ്പസമയത്തിനകം അയാള്‍ തിരിച്ചെത്തിയപ്പോള്‍ ഒന്നാമനും രണ്ടാമനും ചോദിച്ചു: എന്തിനാണ്‌  നിങ്ങള്‍ വീട്ടിലേക്കോടിയത്?

മൂന്നാമന്‍: ഇന്നു കാലത്ത് എന്റെ ഭാര്യ 'ആലിബാബയും 41 കള്ളന്മാരും' വായിക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ ഗര്‍ഭിണിയുമാണ്‌. ഇനി പ്രശ്‌നമില്ല. പുസ്‌തകം ഞാന്‍ കത്തിച്ചുകളഞ്ഞു.

പ്രൈസ് ടാഗ്

അങ്ങേയറ്റം മോടിയില്‍ വസ്‌ത്രം ധരിച്ചുകൊണ്ടാണ്‌ അയാള്‍ ഇന്റര്‍വ്യൂവിന്‌ എത്തിയത്. എന്നാല്‍ ധരിച്ച റെഡിമെയ്‌ഡ് വസ്‌ത്രത്തിന്റെ പ്രൈസ് ടാഗ് കളഞ്ഞിട്ടുണ്ടായിരുന്നില്ല. അതൊരാള്‍ ചൂണ്ടിക്കാണിച്ചു.
മറുപടി: ഈ ജോലി കിട്ടിയില്ലെങ്കില്‍ വസ്‌ത്രം വാങ്ങിയേടത്ത് തിരിച്ചുകൊടുക്കാന്‍ പറ്റുമോ എന്ന് ഒരു ശ്രമം നടത്താനാണ്‌ അത് കളയാതിരിക്കുന്നത്.'  

Wednesday, June 5, 2013

കസേര

ലോനപ്പന്‍ നമ്പാടന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരണകക്ഷിക്കാരോട്  പറഞ്ഞു: 'നിങ്ങള്‍ കസേരയോട് ഇത്ര വലിയ കൊതി കാണിക്കരുത്. കസേര കിട്ടുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നിങ്ങള്‍ ചെന്നാല്‍ കസേരയില്‍ ഇരുത്തുക മാത്രമല്ല; പുതപ്പിച്ചു തരുകയും പൌഡറിട്ടു തരുകയും ചെയ്യും.'

വേദന

ലോനപ്പന്‍ നമ്പാടന്‍ ഒരു തിരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയാണ്‌: 'എതിര്‍സ്ഥാനാര്‍ത്ഥി വോട്ട് കിട്ടാന്‍ വേണ്ടി മതപ്രീണനം നടത്തുന്നു. ബിഷപ്'സ് ഹൌസിലും എന്‍.എസ്.എസ് ആസ്ഥാനത്തും എസ്.എന്‍.ഡി.പി ആസ്ഥാനത്തും അയാള്‍ പോയി. ഇനി ബാക്കിയുള്ള ഒരു സമുദായമുണ്ട്. അവരുടെ വോട്ട് നേടാന്‍ വേണ്ടി ഇത്തിരി വേദന സഹിക്കാനും അയാള്‍ തയ്യാറായേക്കും. 

രുചി

ബേക്കറിയില്‍ നിന്ന് ബ്രെഡ് വാങ്ങിയ ആള്‍ അല്‍പ്പസമയത്തിനകം അതുമായി തിരിച്ചുവന്നു. എന്നിട്ട് അതിന്റെ രുചിഭേദത്തെക്കുറിച്ച് പരാതിപ്പെട്ടു. ബേക്കറിക്കാരന്‍ പറഞ്ഞു: പത്തു വര്‍ഷമായി ഞാന്‍ ബ്രെഡ് ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്.
അയാള്‍: ശരിയായിരിക്കാം. പക്ഷേ, അവയത്രയും  നിങ്ങള്‍ അപ്പോള്‍ തന്നെ വില്‍ക്കണമായിരുന്നു. 

സിംഹം

Murshidcp Muhammed writes:

പണ്ട് കാഴ്ച ബംഗ്ലാവില്‍ നിന്ന് ഒരു സിംഹത്തെ കാണാതായി. കണ്ടത്താന്‍ ലോകത്തിലെ വിവിധ പോലീസ് വിഭാഗങ്ങളെ നിയോഗിച്ചു. സ്‌കോട്ട്‌ലന്റ് യാര്‍ഡ് പരാജയപ്പെട്ടു. ആസ്‌ട്രേലിയന്‍ പോലീസ് പരാജയപ്പെട്ടു. മറ്റ് മിക്ക പോലീസ് സംവിധാനങ്ങള്‍ക്കും സിംഹത്തെകണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സി.ഐ.എയുടെ സഹായത്തോടെ ഇന്ത്യന്‍ പോലീസ് ഒറ്റ ദിവസം കൊണ്ട് സിംഹത്തെ കണ്ടെത്തി. കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയപ്പോള്‍ എല്ലാവരും ഞെട്ടി. ഇതൊരു കഴുതയല്ലേ എന്നു മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ പോലീസ് പറഞ്ഞു 'താനൊരു സിംഹമാണെന്നും താന്‍ തന്നെയാണ് കാഴ്ച ബംഗ്ലാവില്‍ നിന്ന് പുറത്ത് ചാടിയതെന്നും സമ്മതിച്ച കഴുതയുടെ കുറ്റ സമ്മത മൊഴി ഇതാ' ചാര്‍ത്തിയത് മകോക്ക ആയതുകൊണ്ട് കുറ്റസമ്മതമൊഴി തെളിവായി സ്വീകരിച്ചു കഴുതയെ സിംഹമാക്കി ന്യായാധിപന്‍ വിധിച്ചു. കാഴ്ചബംഗ്ലാവില്‍ നിന്ന് സിംഹം ചാടിപ്പോയ കുറ്റത്തിന് കഴുതെയ തൂക്കിക്കൊല്ലാന്‍ വിധിയായി!

സ്ലോ

ഒരു ഏഴു നില കെട്ടിടത്തിനു മുകളില്‍നിന്ന് രാജുവിന്റെ വാച്ച് താഴെ വീണു. അത് ചിതറിത്തെറിച്ചുപോയി. ഇതു കണ്ട കണ്ണന്‍ പറഞ്ഞു: എന്റെ വാച്ച് ഇതുപോലെ ഒരിക്കല്‍ താഴെ വീണിരുന്നു.
രാജു: എന്നിട്ടത് തകര്‍ന്നുപോയോ?
കണ്ണന്‍: ഇല്ല. ഞാന്‍ താഴെ പോയി കൈനീട്ടി നിന്നു. എന്റെ കയ്യിലാണ്‌ അത് വീണത്.
രാജു: അത് പാരച്യൂട്ട് ധരിച്ചിരുന്നോ?
കണ്ണന്‍: ഇല്ല. അത് പത്തു മിനിറ്റ് സ്ലോ ആയിരുന്നു. 

പഴക്കമുള്ള

ഒരു ഡോക്‌ടറും കുശവനും കര്‍ഷകനും എഞ്ചിനീയറും സംസാരിച്ചിരിക്കുകയായിരുന്നു. ഏതു തൊഴിലാണ്‌ ഏറ്റവും പഴക്കമുള്ളത് എന്നതായിരുന്നു ചര്‍ച്ചാവിഷയം.
ഡോക്‌ടര്‍ പറഞ്ഞു: ആദാമിന്റെ വാരിയെല്ലില്‍ നിന്നാണ്‌ ദൈവം ഹവ്വയെ സൃഷ്ടിച്ചത്. അതുകൊണ്ട് സര്‍ജറിയാണ്‌ ഏറ്റവും പഴക്കമുള്ള തൊഴില്‍.
കുശവന്‍ പറഞ്ഞു: ദൈവം ആദ്യം സൃഷ്ടിച്ചത് ആദാമിനെയല്ലേ? അതും കളിമണ്ണില്‍ നിന്ന്. അതുകൊണ്ട് തന്റെ തൊഴില്‍ അതിനേക്കാള്‍ പഴക്കമുള്ളതാണ്‌.
കര്‍ഷകന്‍ പറഞ്ഞു: ദൈവം ആദാമിനെ സൃഷ്ടിച്ചത് ഏദന്‍ തോട്ടത്തിലല്ലേ? അപ്പോള്‍ മനുഷ്യസൃഷ്ടിക്കുമുമ്പേ തോട്ടമുണ്ട്. അഥവാ കൃഷിയുണ്ട്. അതാണ്‌ ഏറ്റവും പഴക്കമുള്ള തൊഴില്‍.
എഞ്ചിനീയര്‍ പറഞ്ഞു: എല്ലാറ്റിനും മുമ്പ് വേണ്ടത് ആസൂത്രണവും പദ്ധതിയുമാണ്‌. അതിനു ശേഷമാണ്‌ എല്ലാം നടപ്പില്‍ വരുത്തുക. അതുകൊണ്ട് തന്റെ തൊഴിലാണ്‌ ഏറ്റവും പഴക്കമുള്ളത്.

സൂപ്പര്‍വൈസര്‍

ശേഖരന്‍: എന്റെ ജോലി നഷ്ടപ്പെട്ടു.
കുമാരന്‍: എങ്ങനെ?
ശേഖരന്‍: സൂപ്പര്‍വൈസര്‍ എന്നെ പിരിച്ചുവിട്ടു; അത്ര തന്നെ.
കുമാരന്‍: പക്ഷേ, അതിനൊരു കാരണം കാണില്ലേ?
ശേഖരന്‍: തൊഴിലാളികളല്ലേ ജോലി ചെയ്യുന്നത്. സൂപ്പര്‍വൈസര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയല്ലേ ചെയ്യുക?
കുമാരന്‍: അതും ശരിയായിരിക്കാം. പക്ഷേ, നീ കാരണം പറഞ്ഞില്ല.
ശേഖരന്‍: കമ്പനിയില്‍ പുതിയ കുറച്ചുപേരെ ജോലിക്ക് വെച്ചിട്ടുണ്ട്.
കുമാരന്‍: അതിനെന്താ? നിന്നെ പിരിച്ചുവിട്ടതിന്റെ കാരണം പറ.
ശേഖരന്‍: അവര്‍ക്കൊരു അബദ്ധം സംഭവിച്ചു.
കുമാരന്‍: അതിനാണോ നിന്നെ പിരിച്ചുവിട്ടത്?
ശേഖരന്‍: അതെ.
കുമാരന്‍: കഷ്ടം. എന്തൊരു ക്രൂരതയാണിത്? ആട്ടെ. അവര്‍ക്ക് സംഭവിച്ച അബദ്ധമെന്താണ്‌?
ശേഖരന്‍: അത് വെറുമൊരു തെറ്റിദ്ധാരണയാണ്‌.
കുമാരന്‍: പുതിയ ജോലിക്കാര്‍ എന്തോ ഒന്ന് തെറ്റിദ്ധരിച്ചതിന്‌ നിന്നെ പിരിച്ചുവിട്ടെന്നോ?
ശേഖരന്‍: അതെ.
കുമാരന്‍: അവരെന്താണ്‌ തെറ്റിദ്ധരിച്ചത്?
ശേഖരന്‍: അവര്‍ തെറ്റിദ്ധരിച്ചത് ഞാനാണ്‌ സൂപ്പര്‍വൈസര്‍ എന്നാണ്‌.

പന്തയം

തന്റെ ശാരീരിക കഴിവില്‍ അഹങ്കരിക്കുകയും പൊങ്ങച്ചം പറയുകയും ചെയ്യുക അവന്റെ പതിവാണ്‌. കൂടെ ജോലി ചെയ്യുന്ന പ്രായംചെന്നയാളെ അവന്‍ പരിഹസിച്ചുകൊണ്ടിരുന്നു. സഹിക്കാവുന്ന പരിധികഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു: നമുക്കൊരു പന്തയം വെച്ചാലോ?
അവന്‍: ആവാമല്ലോ.
അയാള്‍: ഒരു മാസത്തെ കൂലിക്കാണ്‌ പന്തയം.
അവന്‍: വളരെ നല്ലത്. എനിക്ക് ഇത്തിരി കുടുതല്‍ കാശ് ആവശ്യമുള്ള സമയമാണിത്.
അയാള്‍: ഈ കൈവണ്ടില്‍ കയറ്റി പത്തു മീറ്റര്‍ അപ്പുറത്തേക്ക് ഞാന്‍ വലിച്ചുകൊണ്ടുപോകുന്ന സാധനം അതേ പടി തിരിച്ചു കൊണ്ടുവരാന്‍ നിനക്ക് കഴിയുകയില്ല.
അവന്‍, ആവേശത്തോടെ: നമുക്ക് കാണാം.
അയാള്‍, ചിരിച്ചുകൊണ്ട് പറഞ്ഞു: മോന്‍ ഈ വണ്ടിയിലൊന്ന് കയറി ഇരിക്ക്.


കണ്ണട

ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. അകത്ത് എം.ഡി. ഇന്റര്‍വ്യൂ ആരംഭിക്കുകയാണ്‌.
ഒന്നാമത്തെ ഉദ്യോഗാര്‍ത്ഥിയോട് എം.ഡി. ചോദിച്ചു: എന്നെ കാണുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്ന ഒന്നാമത്തെ കാര്യം എന്താണ്‌?
ഉദ്യോഗാര്‍ത്ഥി: താങ്കള്‍ക്ക് ചെവിയില്ല.
എം.ഡി അയാളെ ആട്ടിവിട്ടു.
രണ്ടാമന്‍ ഹാജറായപ്പോഴും അതേ ചോദ്യം അതേ ഉത്തരം പിന്നെ പുറത്താക്കലും ആവര്‍ത്തിച്ചു.
പിന്നെ മൂന്നാമനോടും അതേ ചോദ്യം തന്നെ ചോദിച്ചു.
എന്നാല്‍ അയാളുടെ അയാളുടെ ഉത്തരം ഇങ്ങനെയായിരുന്നു: താങ്കള്‍ കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചിട്ടുണ്ടെന്നതാണ്‌ എന്റെ ശ്രദ്ധയില്‍ പെടുന്ന ഒന്നാമത്തെ കാര്യം.
എം.ഡി, ആശ്ചര്യത്തോടെ: അതെങ്ങനെ മനസ്സിലാക്കി?
ഉദ്യോഗാര്‍ത്ഥി: അല്ലാതെ കണ്ണടധരിക്കാന്‍ താങ്കള്‍ക്ക് കഴിയില്ലല്ലോ.

Sunday, June 2, 2013

അച്ഛന്‍

തെരഞ്ഞെടുപ്പു ദിവസം ഒരു കുട്ടി ബൂത്തിനടുത്തു നിന്ന് കരയുന്നത് അവിടെ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെ ശ്രദ്ധയില്‍ പെട്ടു.
പോലീസ്: എന്തിനാ കരയുന്നത്?
കുട്ടി: എന്റെ അച്ഛന്‍ മരിച്ചുപോയി.
പോലീസ്: എപ്പോള്‍?
കുട്ടി: അഞ്ചു വര്‍ഷം മുമ്പ്.
പോലീസ്: എന്നിട്ട് താനിപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണോ?
കുട്ടി: അല്ല.
പോലീസ്: പിന്നെ?
കുട്ടി: അച്ഛന്‍ ഇന്നിവിടെ വോട്ട് ചെയ്യാന്‍ വന്നിട്ടുണ്ടായിരുന്നു. എന്നിട്ടും ഞങ്ങളെ കാണാന്‍ വീട്ടില്‍ വരാതെ പോയിക്കളഞ്ഞു. അതാണ്‌ സങ്കടം.

Saturday, June 1, 2013

ഗൊറില്ല

തൊഴിലന്വേഷണത്തിനിടെ ആ യുവാവ്  മൃഗശാലയിലും ചെന്നിരുന്നു. മാനേജര്‍ പറഞ്ഞു: ഇവിടത്തെ ഗൊറില്ല ചത്തിട്ട് മൂന്നു ദിവസമായി. പകരമൊന്ന് കിട്ടാന്‍ പ്രയാസമാണ്‌. അതിനാല്‍ അതിന്റെ തോലണിഞ്ഞ് കൂട്ടില്‍ കഴിയാമെങ്കില്‍ നല്ല ഒരു തുക ശമ്പളം നല്‍കാം.
അയാള്‍ സമ്മതിച്ചു. പിറ്റേന്ന് ജോലി തുടങ്ങി. കൂട്ടിന്റെ അഴിയില്‍ തൂങ്ങിയും മറ്റുമുള്ള അയാളുടെ കളികള്‍ കണ്ട് ജനം ആസ്വദിക്കുകയാണ്‌. ഇതിനിടയില്‍ കൂടിന്റെ വാതില്‍ തുറന്ന് അയാള്‍ സിംഹക്കൂടിനു മുകളില്‍  തെറിച്ചുവീണു. സിംഹം ഒന്നലറി. അയാള്‍ പേടിച്ചുവിറച്ചുകൊണ്ട് നിലവിളിച്ചു: 'രക്ഷിക്കണേ, രക്ഷിക്കണേ'.
അപ്പോള്‍ സിംഹം പറഞ്ഞു: ഞാന്‍ നിന്നെ തിന്നാനൊന്നും പോണില്ല; മിണ്ടാതെ കിടക്കവിടെ; ഇല്ലെങ്കില്‍ നമ്മള്‍ രണ്ടു പേരുടെ പണിയും പോകും. 

അന്യഭാഷ

ഒരു തള്ളച്ചുണ്ടെലിയും അതിന്റെ കുഞ്ഞും മുറ്റത്തുകൂടി നടക്കുകയാണ്‌. അപ്പോള്‍ പെട്ടെന്ന് ഒരു പൂച്ച അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. തള്ള ഉടനെ 'ബൌ ബൌ' എന്ന് പട്ടി കുരയ്ക്കുംപോലെ ശബ്ദമുണ്ടാക്കി. അതോടെ പൂച്ച പേടിച്ചോടി.
തള്ള കുഞ്ഞിനോട്: നമ്മുടെ ഭാഷ മാത്രം പഠിച്ചാല്‍ പോരാ. അന്യഭാഷകള്‍ കൂടി പഠിക്കണം എന്നുപറഞ്ഞത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? 

വിദ്യാര്‍ത്ഥിനി

ഒരു വിദ്യാര്‍ത്ഥിനി തന്റെ പ്രഫസറുടെ മുമ്പില്‍ ചെന്നു: സാര്‍, ഇത്തവണ എനിക്ക് ജയിക്കണം. അതിനുവേണ്ടി ഞാന്‍ എന്തും ചെയ്യാം.
അവള്‍ ഊന്നിപ്പറഞ്ഞു: എന്തും ചെയ്യാം. എന്തും....
പ്രഫസര്‍: ഞാന്‍ പറയുന്നതെന്തും നീ ചെയ്യുമോ?
വിദ്യാര്‍ത്ഥിനി: ചെയ്യാം സാര്‍.
പ്രഫസര്‍: പിന്നീട് വാക്ക് മാറ്റുമോ?
വിദ്യാര്‍ത്ഥിനി: ഇല്ല സാര്‍.
പ്രഫസര്‍: ഞാന്‍ നിന്നോട് ആവശ്യപ്പെടുന്ന കാര്യം രഹസ്യമായിരിക്കണം.
വിദ്യാര്‍ത്ഥിനി: തീര്‍ച്ചയായും.
പ്രഫസര്‍: എങ്കില്‍ ഇങ്ങടുത്ത് വരൂ.
അവള്‍ അദ്ദേഹത്തിന്റെ വളരെ അടുത്തേക്ക് ചെന്നു.
വിദ്യാര്‍ത്ഥിനി: പറയൂ സാര്‍. സാര്‍ എന്ത് പറഞ്ഞാലും അത് മറ്റാരും അറിയാന്‍ പോകുന്നില്ല.
പ്രഫസര്‍:  ഉറപ്പാണല്ലോ.
വിദ്യാര്‍ത്ഥിനി: ഉറപ്പാണ്‌ സാര്‍.
പ്രഫസര്‍: എങ്കില്‍ പറയാം. നീ നന്നായി പഠിക്കണം. അല്ലാതെ ജയിപ്പിക്കാന്‍ പറ്റില്ല.

കാമ്പസ് ഹീറോ

O. Abdulla Writes:

പ്രബോധനത്തില്‍ പേര്‍ അച്ചടിച്ചുവന്നാല്‍ കാമ്പസ് ഹീറോ ആയി (ശാന്തപുരം ഇസ്‌ലാമിയാ കോളേജ്) വിലസാന്‍ മറ്റൊന്നും വേണ്ട. സ്വന്തം പേരില്‍ ലേഖനമയച്ചത് തിരിച്ചുവന്നാലുള്ള ജാള്യം ഓര്‍ത്താവണം അക്കാലത്ത് ഞങ്ങളില്‍ ഒരാള്‍ 'ഒരു വിദ്യാര്‍ഥി, ശാന്തപുരം' എന്ന പേരില്‍ പത്രത്തിലേക്ക് തുടര്‍ ലേഖനം അയച്ചു. അത് അച്ചടിച്ചുവന്നപ്പോള്‍ ലേഖനത്തിന് ഒരുപാട് അവകാശികളായി. കോളേജില്‍ 'ഉഴപ്പി' നടന്ന ഒരു വിദ്യാര്‍ഥി അന്ന് നാട്ടില്‍ചെന്ന് സ്വന്തം മാതാവിനോട് പറഞ്ഞു: 'ഞാന്‍ പഴയ ഉഴപ്പനല്ലെന്നും എന്റെ ഒരു തുടര്‍ ലേഖനം ഇതിനകം പ്രബോധനത്തില്‍ അച്ചടിച്ചുവന്നുകൊണ്ടിരിക്കുന്നുവെന്നും ബാപ്പയോട് പറയണം.' ഇതിനകം ലേഖകന്‍ ആരെന്ന് സ്വന്തം നിലക്ക് മനസ്സിലാക്കിയ ബാപ്പയോട്  ഈ 'വിവരം' ഉമ്മ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: 'അവന്റെ പേര് എന്നുമുതല്‍ക്കാണ് ടി.കെ ഇബ്‌റാഹീം എന്ന് മാറ്റിയത് എന്നു ചോദിക്കൂ!'