Followers

Wednesday, September 30, 2015

കുടി

'നീ രാജമ്മയെ കെട്ടുമെന്ന് പറഞ്ഞ് നടക്കാന്‍ തുടങ്ങിയിട്ട് കാലം ​കുറെ ആയല്ലോ.'
'അത് ഞാ വേണ്ടെന്ന് വെച്ചു.'
'ങേ, അതെന്തു പറ്റി?'
'ഞാന്‍ കുടിക്കുന്നത് അവള്‍ക്കിഷ്ടമല്ല.'
'എങ്കില്‍ കുടി നിറുത്തണം.'
'നിറുത്തി.'
'പിന്നെ എന്താ പ്രശ്‌നം?'
'കുടി നിറുത്തിക്കഴിഞ്ഞപ്പോള്‍ അവളെ കെട്ടണമെന്ന് തോന്നുന്നില്ല.'

രണ്ടും രണ്ടും

ഒരു കമ്പനിയുടെ എക്കൌണ്ടന്റ് പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്‌. ആദ്യ റൌണ്ട് പരിശോധനയില്‍ നാലു പേര്‍ വിജയികളായി. അവരില്‍ നിന്നു  ഒരാളെ തെരഞ്ഞെടുക്കണം. അതിനുള്ള രണ്ടാം ഘട്ട ഇന്റര്‍വ്യൂ ആരംഭിച്ചു. ഒന്നാമനോട്   ബോഡ് ചോദിച്ചു.
'രണ്ടും രണ്ടും എത്രയാണ്‌?'
'നാല്`
'അതിന്‌ വല്ല മാറ്റവും സംഭവിക്കുമോ?'
'ഇല്ല.'
'ശരി, നിങ്ങള്‍ക്കു പോകാം.'
രണ്ടാമനും മൂന്നാമനും ഇതേ ഉത്തരം നല്‍കി. അവരെയും പറഞ്ഞുവിട്ടു.
എന്നാല്‍ നാലാമന്‌ ജോലി ലഭിച്ചു. കാരണം അയാള്‍  ഈ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു: 'രണ്ടും രണ്ടും സാധാരണഗതിയില്‍ നാലാണ്‌. എങ്കിലും    അത് മൂന്നോ അഞ്ചോ ആക്കാന്‍ സാധിക്കും.' 

Tuesday, September 29, 2015

ഭക്ഷണം

അന്യനാട്ടില്‍ പഠിക്കുന്ന മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ: ഹോസ്റ്റലിലെ ഭക്ഷണം എങ്ങനെയുണ്ട് മോളേ?
മകള്‍: വളരെ മോശമാണമ്മേ.
അമ്മ: എന്നിട്ടും നീ ഇങ്ങനെ തടിച്ചതെന്തുകൊണ്ടാണ്‌?
മകള്‍: എന്റെ റൂം മേറ്റ്സ് ഭക്ഷണം കുറച്ചേ കഴിക്കൂ. അവരുടെ ബാക്കി കൂടി ഞാന്‍ കഴിക്കും.

ഉപ്പുരസം

അദ്ധ്യാപകന്‍: കടല്‍ ജലത്തിന്‌ ഉപ്പുരസം കൈവന്നതെങ്ങനെ?
വിദ്യാര്‍ത്ഥി: മീനുകളുടെ വിയര്‍പ്പ് കലര്‍ന്നിട്ട്.

അന്ധന്‍ 

'കണ്ണുകാണാത്തവനാണേ, വല്ലതും തരണേ.'
'താന്‍ കണ്ണുകാണാത്തവനായി അഭിനയിക്കുകയല്ലെന്ന് ആര്‍ക്കറിയാം.'
'അഭിനയിക്കുകയല്ല സാര്‍. ശരിക്കും അന്ധനാണ്‌ ഞാന്‍.'
'അതെങ്ങനെ മനസ്സിലാക്കും?'
'സാറിന്റെ കയ്യിലെ ബേഗിന്റെ നിറം കറുപ്പല്ലേ?'
'അതെ.'
'സാറത് കാണുന്നില്ലേ?'
'ഉണ്ട്.'
'ഞാന്‍ ബേഗും കാണുന്നില്ല; അതിന്റെ നിറവും  കാണുന്നില്ല.'

പ്രതികാരം

ഉറുമ്പിനെ കൊല്ലുകയായിരുന്ന  മകനോട് അമ്മ: ഈ ജന്മത്തില്‍ നീ ഉറുമ്പിനെ കൊന്നാല്‍ അടുത്ത ജന്മത്തില്‍ ആ ഉറുമ്പ് നിന്നെ കൊല്ലും.
മകന്‍: കഴിഞ്ഞ ജന്മത്തില്‍ ഈ ഉറുമ്പാണ്‌ എന്നെ കൊന്നത്.   അതിന്ന് പ്രതികാരം ചെയ്യുകയാണ്‌ ഞാനിപ്പോള്‍. 

Monday, September 28, 2015

തുമ്മല്‍

രോഗി: എനിക്ക് ശക്തമായ തുമ്മലാണ്‌. സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല.
ഡോക്‌ടര്‍:   ഏതു സമയത്താണ്‌ തുമ്മല്‍ വരുന്നത്?
രോഗി: രാത്രിയില്‍.
ഡോക്‌റ്റര്‍: ഓ, നൈറ്റ് ഡ്യൂട്ടിയാണല്ലേ?
രോഗി: അതെ.
ഡോക്‌ടര്‍: എന്താണു ജോലി?
രോഗി: ഡോക്‌ടറോടും വക്കീലിനോടും കള്ളം പറയരുതെന്നാണല്ലോ. അതുകൊണ്ട് പറയുകയാണ്‌. ജോലി മോഷണം.  

കണ്ണീര്‍ 

അമ്മായിയമ്മ: സീരിയല്‍ കാണുന്നതിന്നിടയിലാണോ ഉള്ളി അരിയുന്നത്?
മരുമകള്‍: രണ്ടിനും കൂടി ഒരുമിച്ച് ഒരു പ്രാവശ്യം കണ്ണീരൊഴുക്കിയാല്‍ മതിയല്ലോ എന്ന് കരുതിയിട്ടാണമ്മേ.

വെള്ളത്തില്‍

അദ്ധ്യാപകന്‍: ബാബൂ, സദാ സമയത്തും വെള്ളത്തില്‍ കഴിയുന്ന ഒരു ജീവിയുടെ പേര്‌   പറയൂ.
ബാബു: (മൌനം)
അദ്ധ്യാപകന്‍: നീ എന്താ ഒന്നും പറയാത്തത്?
ബാബു: കൂട്ടുകാര്‍ കേള്‍ക്കെ, അച്ഛനെക്കുറിച്ച് മോശമയി ഒന്നും പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

സമരം

കോളേജില്‍ നിന്ന് നേരത്തെ വീട്ടിലെത്തിയ മകനോട് അച്ഛന്‍: ഇന്നെന്താ നേരത്തെ പോന്നത്?
മകന്‍: ഇന്നു സമരമാണച്ഛാ.
അച്ഛന്‍: ചര്‍ച്ച നടന്നെന്നും എല്ലാം ഒത്തുതീര്‍പ്പായെന്നുമാണല്ലോ ഞാന്‍ കേട്ടത്. പിന്നെ എന്തു സമരം?
മകന്‍: ആ ഒത്തു തീര്‍പ്പിനെതിരെയാണ്‌ ഇന്നത്തെ സമരം.

ചുണ്ട്

സുധ: നിന്റെ ചുണ്ട് പൊട്ടിയിരിക്കുന്നല്ലോ, എന്തു പറ്റി?
രാധ: അത് ദുഃഖം കടിച്ചമര്‍ത്തിയപ്പോള്‍ പറ്റിയതാണ്‌.

പേടി

'പണ്ടത്തെ പോലെയല്ല; ഇപ്പോള്‍ ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോള്‍ വല്ലാത്ത പേടിയാണ്‌.'
'അപകടം കൂടുതലാണെന്നാണോ ഉദ്ദേശിച്ചത്?'
'അല്ല; ടിക്കറ്റ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നു.'

കൂടെക്കൂടെ

നഴ്‌സ്: നിങ്ങളിനിയും ഉറങ്ങിയില്ലേ?
രോഗി: ഇല്ല.
നഴ്‌സ്: അര മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും വരും. അപ്പോഴേക്കും നിങ്ങള്‍ ഉറങ്ങണം.
രോഗി: നിങ്ങളിങ്ങനെ കൂടെക്കൂടെ വരുമെന്ന് പറഞ്ഞിട്ടാ എനിക്ക് ഉറക്കം വരാത്തത്. 

കണ്ടുപിടിച്ചത്

അദ്ധ്യാപകന്‍: കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
വിദ്യാര്‍ത്ഥി: അത് എപ്പോഴാണ്‌ കാണാതെ പോയത്?

ഹൌസ് ഫുള്‍

'തന്റെ സിനിമ റിലീസ് ചെയ്ത് ഒരാഴ്‌ച   ഹൌസ് ഫുള്‍ ആയി ഓടിയതാണല്ലോ. പിന്നെ എന്തു സംഭവിച്ചു?'

'അപ്പോഴേക്കും  പടത്തിന്‌ അവാര്‍ഡ് ലഭിച്ചില്ലേ?'

പാഠം

അമ്മ: വയസ്സ് മുപ്പത് കഴിഞ്ഞില്ലേ നിനക്ക്? എന്നിട്ടും നീയെന്താ കല്യാണത്തിന്‌ സമ്മതിക്കാത്തത്?
മകന്‍: ഞാന്‍ അച്ഛന്റെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചിരിക്കുന്നു.

കിട്ടും

ഭാര്യ: 'ചേട്ടന്‍ മരിച്ചാല്‍ എനിക്ക് വിധവാ പെന്‍ഷന്‍ കിട്ടും? ഞാന്‍ മരിച്ചാല്‍ ചേട്ടന്‌ എന്തു കിട്ടും?'
ഭര്‍ത്താവ്: 'മനസ്സമാധാനം കിട്ടും.'

വയസ്സ്

'അമ്പതു വയസ്സുള്ള ഒരു വേലക്കാരിയെ കൊണ്ടുവരാന്‍ പറഞ്ഞിട്ട് നിങ്ങളെന്താ മനുഷ്യാ രണ്ടു യുവതികളെ കൊണ്ടുവന്നിരിക്കുന്നത്?'
'അമ്പതു വയസ്സുള്ള ഒരാളെ കിട്ടിയില്ല. അതുകൊണ്ട് 25 വയസ്സുള്ള രണ്ടു പേരെ കൊണ്ടുവന്നു.'

ജീവന്‍

ജഡ്‌ജ്: ഭാര്യ നിങ്ങളെ  ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്നാണല്ലോ അവര്‍ പറയുന്നത്?
യുവാവ്: അതു തന്നെയാണ്‌ എന്റെ പ്രശ്‌നം.
ജഡ്‌ജ്: എന്ത്? ഭാര്യ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു എന്നതാണോ നിങ്ങളുടെ പ്രശ്‌നം?
യുവാവ്: അല്ല സാര്‍. അവളുടെ കാമുകന്റെ പേരാണ്‌  'ജീവന്‍'.

നീഗ്രോ

'ബ്ലാക്ക് മെയ്‌ല്‍ എന്നാല്‍ എന്താണ്‌?'
'കറുത്ത പുരുഷന്‍. അതായത് ഒരു ആണ്‍ നീഗ്രോ.'

സ്വപ്നം

'ചേട്ടാ, കാര്‍  ഓടിക്കുമ്പോള്‍ സൂക്ഷിക്കണേ.'
'അതെന്താടീ പുതിയ ഒരുപദേശം?'
'ചേട്ടന്‍ കാര്‍ മറിഞ്ഞ് മരിക്കുന്നത് ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു.'
'ഓ, അത് നീ എന്റെ 10 ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയെക്കുറിച്ച് ഓര്‍ത്ത് കിടന്നിട്ടാ.'

Sunday, September 27, 2015

ഇനാം

തന്റെ ഭാര്യയുടെ കാണാതെ പോയ പൂച്ചയെ കണ്ടുപിടിക്കുന്നവര്‍ക്ക് അയാള്‍ 10,000 രൂപ ഇനാം വാഗ്ദാനം ചെയ്‌തു. ഇതു കണ്ട സുഹൃത്ത്: ഒരു പൂച്ചയെ കണ്ടെത്താന്‍ ഇത്രയും വലിയ തുകയോ?
അയാള്‍: ഈ തുക ആര്‍ക്കും കൊടുക്കേണ്ടിവരില്ല. പൂച്ചയെ ഞാന്‍ കൊന്നതാണ്‌. ഇപ്പോള്‍ ഭാര്യക്ക് പരാതിയുമില്ല  എനിക്ക് പൂച്ചയുടെ ശല്യം സഹിക്കുകയും വേണ്ട. 

താഴെ വീണു

'മോനെന്തിനാ കരയുന്നത്?'
'അച്ഛന്‍ കട്ടിലില്‍ നിന്ന് താഴെ വീണു.'
'അച്ഛന്‌ ഒന്നും പറ്റിയിട്ടില്ലല്ലോ; പിന്നെന്തിനാ കരയുന്നത്?'
'അച്ഛന്‍ വീണത് എനിക്ക് കാണാന്‍ പറ്റിയില്ല. ചേച്ചി ശരിക്കും കണ്ടു.'

എലിപ്പെട്ടി

'വലിയ ഒരു എലിപ്പെട്ടി എടുക്കൂ. വേഗമാകട്ടെ. ഗ്രാമത്തിലേക്കുള്ള ബസ് പിടിക്കാനുള്ളതാ.'
'അത്രയും വലിയ എലെപ്പെട്ടി ഇവിടെയില്ല ചേട്ടാ.'

പെഴ്‌സ്

പെഴ്‌സ് കളവു പോയ യുവതിയോടു പോലിസുകാരന്‍: 'എവിടെയായിരുന്നു പെഴ്‌സ്  വെച്ചത്?'
അവള്‍ നാണത്തോടെ പറഞ്ഞു: 'ബ്ലൌസിനടിയില്‍.'
പോലീസ്: 'എന്നിട്ട് അവന്‍ എടുക്കുന്നത് നിങ്ങള്‍ കണ്ടില്ലേ?'
യുവതി: 'കൈ നീട്ടുന്നത് കണ്ടിരുന്നു. പെഴ്‌സ് എടുക്കാനാണെന്ന് മനസ്സിലായിരുന്നില്ല.'

സംഘട്ടനം

റോഡിലൂടെ അതിവേഗം ​ഓടുന്ന ചന്തുവിനെ കണ്ട സുഹൃത്ത്: 'എന്താടാ നീ ഓടുന്നത്?
ചന്തു: ഒരു സംഘട്ടനം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്‌ ഞാന്‍.
സുഹൃത്ത്: എന്തു സംഘട്ടനം? ആരു തമ്മിലാ സംഘട്ടനം?
ചന്തു: വിശദീകരിക്കാന്‍ നേരമില്ല; എന്റെ പിന്നാലെ അവളുണ്ട്. ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. 

പകുതി

സമപ്രായക്കാരായിരുന്നു അവര്‍. ക്ലാസ് മേറ്റ്സ്. പ്രണയത്തിലായി വിവാഹം കഴിച്ചവര്‍. വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം   ആഘോഷിക്കുമ്പോള്‍ ഇരുവര്‍ക്കും   പ്രായം അമ്പത്.   ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും നിറഞ്ഞ സദസ്സ്. അവിടെ ഒരു ദേവത പ്രത്യക്ഷപ്പെടുന്നു. ദമ്പതികളില്‍ ഒരാളോട് ഒരു വരം ചോദിക്കാന്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് പറഞ്ഞു: 'ഇവളുടെ പ്രായം എന്റെ പ്രായത്തിന്റെ പകുതി ആക്കിത്തരണം.'
ദേവത ഒരു മന്ത്രം ചൊല്ലി. ഉടനെ ഭര്‍ത്താവിന്റെ വയസ്സ് നൂറായിത്തീര്‍ന്നു. 

മൃഗം

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വഴക്ക്  നടക്കുകയാണ്‌. സഹികെട്ട ഭര്‍ത്താവ് ദേശ്യത്തോടെ പറഞ്ഞു: 'നിറുത്തുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കില്‍ എന്റെ ഉള്ളിലെ മൃഗം   പുറത്ത് വരും.'
ഭാര്യ: 'ആ മൃഗം പുറത്ത് വരട്ടെ, കഴുതയെ ആര്‍ക്കാ  പേടി?' 

കേമന്‍ 

അച്ചന്‍ ആ ഇടവകയില്‍   ചാര്‍ജ്ജെടുത്ത ദിവസം ഒരാള്‍ മരണപ്പെടുന്നു. ശവസംക്കാരച്ചടങ്ങില്‍ അച്ചന്‍ ഇടവകക്കാരോട് ആവശ്യപ്പെട്ടു; "മരിച്ചയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും രണ്ടു നല്ല വാക്ക് പറയണം."
ആരും അതിന്‌ തുനിഞ്ഞില്ല.
അച്ചന്‍ പല തവണ ആവശ്യപ്പെട്ടു.  അവസാനം ഒരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ കേമനാണ്‌; ഇവന്റെ അപ്പനേക്കാള്‍. അപ്പന്‍ മഹാ തെമ്മാടി ആയിരുന്നു. 

ഉണങ്ങാന്‍

ഒരു ഭാന്താശുപത്രി. ഒരു ഭ്രാന്തനെ മറ്റൊരു  ഭ്രാന്തന്‍ പുഴയില്‍ നിന്നും കയറ്റിക്കൊണ്ടുവരുന്നത് ഡോക്‌ടറുടെ ശ്രദ്ധയില്‍ പെട്ടു.
അപകടത്തില്‍ പെട്ട അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒന്നാമനെ രക്ഷിക്കുകയാണ്‌ രണ്ടാമന്‍  ചെയ്തതെന്ന് ഡോക്‌ടര്‍ അനുമാനിച്ചു. രണ്ടാമനെ നന്നായി അനുമോദിക്കുകയും   ഈ പ്രവൃത്തി രോഗം ഭേദമായതിന്റെ അടയാളമായി   സ്വീകരിച്ചുകൊണ്ട് അയാളെ ഡിസ്‌ചാര്‍ജ്ജ് ചെയ്യാന്‍    തീരുമാനിക്കുകയും ചെയ്‌തു.
അല്‍പ്പസമയത്തിനകം മറ്റേ ഭ്രാന്തന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതായി ഡോക്‌ടര്‍ അറിഞ്ഞു. അപ്പോള്‍ രണ്ടാമനെ വിളിച്ച് സങ്കടത്തോടെ പറഞ്ഞു: ഒരിക്കല്‍ അയാളെ മരണത്തില്‍ നിന്ന് നിങ്ങള്‍ രക്ഷിച്ചു. എന്നാല്‍ അടുത്ത തവണ അയാള്‍ തൂങ്ങിമരിച്ചുകളഞ്ഞു.
ഭ്രാന്തന്‍: 'അയ്യേ. അയാള്‍ തൂങ്ങിമരിച്ചതല്ല. നേരത്തെ ഞാനയാളെ പുഴയില്‍ തള്ളിയിട്ടിരുന്നു. ആ നനവ് ഉണങ്ങാന്‍ വേണ്ടി ഇപ്പോള്‍  കെട്ടിത്തൂക്കിയിരിക്കുകണ്‌'.

സ്ത്രീ

തവള: എന്റെ ജീവിതത്തിലേക്ക് ഒരു  സ്ത്രീ കടന്നുവരുമോ?
കൈനോട്ടക്കാരന്‍: ഉവ്വ്.  നിന്റെ ഹൃദയം കാണാനും  നിന്നെ കൂടുതല്‍ അറിയാനും ഒരു ടീച്ചര്‍ ഉടനെ വരും.
തവള: എപ്പോള്‍, എവിടെ വെച്ച് അത് സംഭവിക്കും?
കൈനോട്ടക്കാരന്‍: നാളെ സംഭവിക്കും. അവള്‍ പഠിപ്പിക്കുന്ന സ്കൂളിലെ ലാബില്‍ വെച്ച്. 

ആല്‍ബം

ഭര്‍ത്താവ്: മോന്‍ എന്തിനാടീ കരയുന്നത്?
ഭാര്യ: നമ്മുടെ കല്യാണ ആല്‍ബം കണ്ടപ്പോള്‍ തുടങ്ങിയ കരച്ചിലാണ്‌. അവനെ കല്യാണത്തിന്‌ വിളിച്ചില്ലെന്നും പറഞ്ഞാ ബഹളം വെക്കുന്നത്.

ശരിയായ പേര്‌

ഭര്‍ത്താവ്: നീ ആലോചിച്ചിട്ടുണ്ടോ? നമ്മള്‍ തമ്മിലുള്ള കല്യാണം നടന്നിരുന്നില്ലെങ്കില്‍....
ഭാര്യ: ഓ, ഒന്നും സംഭവിക്കാനില്ല.
ഭര്‍ത്താവ്: നമ്മുടെ മോന്‍ ഉണ്ടാകുമായിരുന്നോ?
ഭാര്യ: ഉണ്ടാകുമായിരുന്നു  എന്നു മാത്രമല്ല അവന്റെ അച്ഛന്റെ ശരിയായ പേര്‌ പറഞ്ഞുകൊടുക്കാന്‍ പറ്റുകയും ചെയ്യുമായിരുന്നു. 

മുഖം

പോലീസ്‌: നിങ്ങളുടെ ബാഗ് തട്ടിപ്പറിച്ചവളുടെ മുഖം ഓര്‍മ്മയുണ്ടോ?
സ്ത്രീ: ഇല്ല സാര്‍. എന്നാലും അവളുടെ സാരിയുടെ ഡിസൈന്‍, ബ്ലൌസിന്റെ നിറം, ചെയ്‌നിന്റെ മോഡല്‍, കമ്മലിലെ കല്ലിന്റെ എണ്ണം, മൂക്കുത്തിയിലെ കല്ലിന്റെ തിളക്കം  എല്ലാം അറിയാം.

ടെലിവിഷന്‍

അദ്ധ്യാപകന്‍: 'ടെലിവിഷന്‍ അക്രമങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പറയുന്നത് ശരിയാണോ?'
വിദ്യാര്‍ത്ഥി: 'വളരെ ശരിയാണ്‌ സാര്‍.'
അദ്ധ്യാപകന്‍: 'ഉദാഹരണം പറയൂ.'
വിദ്യാര്‍ത്ഥി: 'ഇന്നലെ സന്ധ്യക്ക് ഞാന്‍ ടി.വി ഓണാക്കിയപ്പോള്‍ മമ്മി എന്നെ അടിച്ചു.'

ഡയമന്‍ഡ്

'നാളെ എന്റെ ഭാര്യയുടെ ജന്മദിനമാണ്‌.'
'അപ്പോള്‍ ചെലവാണല്ലോ.'
'അതെ. എന്തു സമ്മാനമാണ്‌ വേണ്ടതെന്ന് ചോദിച്ചപ്പോള്‍, ഡയമന്‍ഡ് ഉള്ള എന്തും സ്വീകരിക്കാമെന്നാണ്‌ അവള്‍ പറയുന്നത്.'
'നീ എന്താണ്‌ നല്‍കാന്‍ പോകുന്നത്?'
'ഒരു ബോക്‌സ് കാര്‍ഡ്‌സ്.'

Monday, September 7, 2015

ഓട്ട

Mohammed Swalih writes:

ധവാനും സുലൈമാനും ഹോട്ടലിൽ കേറി..
ടേബിളിൽ 4 ഗ്ലാസ്‌ കമഴ്‌ത്തി വച്ചിരിക്കുന്നത്‌ കണ്ട സുലൈമാൻ: " ഈ ഗ്ലാസ്സിൽ എങ്ങനാ വെള്ളം കുടിക്കിക്കുന്നെ?  ഇതിന്റെ വായ്ഭാഗം ക്ലോസ്‌ ആണല്ലൊ.!
ധവാൻ: ശരിയാണല്ലൊ. എന്ത്‌ ചെയ്യും?? നമുക്ക്‌ മുകൾഭാഗം കട്ട്‌ ചെയ്താലൊ?
സുലൈമാൻ( ഗ്ലാസ്‌ എടുത്ത്‌ പൊക്കി നോകിയിട്ടു പറഞ്ഞു:: "കാര്യമില്ലെടാ.. ഇതിന്റെ അടിഭാഗത്ത്‌ ഓട്ടയാ."

ഒമ്പതാം മാസം

ഭര്‍ത്താവ്: 'നീ ശരിക്ക് ശ്രദ്ധിക്കണം. ഇത് ഒമ്പതാം മാസമാണ്‌.'
ഭാര്യ: 'ഒമ്പതാം മാസമോ?'
ഭര്‍ത്താവ്: 'അതെ. സെപ്റ്റംബര്‍ മാസം.'