Followers

Sunday, September 27, 2015

ഉണങ്ങാന്‍

ഒരു ഭാന്താശുപത്രി. ഒരു ഭ്രാന്തനെ മറ്റൊരു  ഭ്രാന്തന്‍ പുഴയില്‍ നിന്നും കയറ്റിക്കൊണ്ടുവരുന്നത് ഡോക്‌ടറുടെ ശ്രദ്ധയില്‍ പെട്ടു.
അപകടത്തില്‍ പെട്ട അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒന്നാമനെ രക്ഷിക്കുകയാണ്‌ രണ്ടാമന്‍  ചെയ്തതെന്ന് ഡോക്‌ടര്‍ അനുമാനിച്ചു. രണ്ടാമനെ നന്നായി അനുമോദിക്കുകയും   ഈ പ്രവൃത്തി രോഗം ഭേദമായതിന്റെ അടയാളമായി   സ്വീകരിച്ചുകൊണ്ട് അയാളെ ഡിസ്‌ചാര്‍ജ്ജ് ചെയ്യാന്‍    തീരുമാനിക്കുകയും ചെയ്‌തു.
അല്‍പ്പസമയത്തിനകം മറ്റേ ഭ്രാന്തന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതായി ഡോക്‌ടര്‍ അറിഞ്ഞു. അപ്പോള്‍ രണ്ടാമനെ വിളിച്ച് സങ്കടത്തോടെ പറഞ്ഞു: ഒരിക്കല്‍ അയാളെ മരണത്തില്‍ നിന്ന് നിങ്ങള്‍ രക്ഷിച്ചു. എന്നാല്‍ അടുത്ത തവണ അയാള്‍ തൂങ്ങിമരിച്ചുകളഞ്ഞു.
ഭ്രാന്തന്‍: 'അയ്യേ. അയാള്‍ തൂങ്ങിമരിച്ചതല്ല. നേരത്തെ ഞാനയാളെ പുഴയില്‍ തള്ളിയിട്ടിരുന്നു. ആ നനവ് ഉണങ്ങാന്‍ വേണ്ടി ഇപ്പോള്‍  കെട്ടിത്തൂക്കിയിരിക്കുകണ്‌'.

No comments:

Post a Comment