Followers

Wednesday, September 18, 2013

ഒതളങ്ങ

Ashraf Kandathinte writes

നല്ലൊരു ഓഫീസും കമ്പ്യൂട്ടറുമൊക്കെയായിട്ടാണ് ആ ഗ്രാമത്തില്‍ അയാള്‍ ബിസിനസ് തുടങ്ങിയത്. പിറ്റേ ദിവസം അവിടെ ബോര്‍ഡുയര്‍ന്നു. “ ഒതളങ്ങ ഒന്നിനു 10 രൂപ നിരക്കില്‍ എടുക്കപ്പെടും...”
ആള്‍ക്കാര്‍ അത്ഭുതപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഒതളങ്ങയ്ക്ക് 10 രൂപയോ..! അവര്‍ നാടു മുഴുവന്‍ നടന്ന് ഒതളങ്ങ ശേഖരിച്ചു, അയാള്‍ പത്തുരൂപ നിരക്കില്‍ എല്ലാം വാങ്ങി. അധികം താമസിയാതെ ആ നാട്ടില്‍ ഒതളങ്ങ കിട്ടാതായി. അപ്പോള്‍ വീണ്ടും ബോര്‍ഡുയര്‍ന്നു:
“ ഒതളങ്ങ ഒന്നിനു 20 രൂപ..”
അതോടെ പലരും പുറത്തൊക്കെ പോയി ഒതളങ്ങ ശേഖരിച്ച് അയാള്‍ക്കു വിറ്റു. എല്ലാത്തിനും 20 രൂപ വീതം കിട്ടുകയും ചെയ്തു. ക്രമേണ ഒതളങ്ങ വരവ് വീണ്ടും കുറഞ്ഞു.
അപ്പോള്‍ അയാള്‍ വീണ്ടും വിലയുയര്‍ത്തി, ഒരെണ്ണത്തിനു 30 രൂപയാക്കി. കുറച്ചെണ്ണം കൂടി കിട്ടിയെങ്കിലും പിന്നീട് വരവ് തീരെ നിലച്ചു. അപ്പോള്‍ വീണ്ടും വിലയുയര്‍ന്നു,
“ഒരു ഒതളങ്ങ 50 രൂപ..!” മോഹവില. എന്നാല്‍ ഒരിടത്തും ഒതളങ്ങ കിട്ടാനില്ല.
ആയിടെ കമ്പനി ഉടമസ്ഥന്‍ തന്റെ അസിസ്റ്റന്റിനെ ഓഫീസിലിരുത്തി അത്യാവശ്യമായി വിദേശപര്യടനത്തിനു പോയി.
അസിസ്റ്റന്റ് അന്നാട്ടിലെ ചിലരോടു പറഞ്ഞു, “ഈ ഗോഡൌണില്‍ കിടക്കുന്ന ഒതളങ്ങ മുഴുവന്‍ ഞാന്‍ 35 രൂപയ്ക്കു നിങ്ങള്‍ക്കു തരാം. മുതലാളി വരുമ്പോള്‍ 50 രൂപയ്ക്ക് വിറ്റോളു, ഒരധ്വാനവുമില്ലാതെ 15 രൂപ ലാഭമുണ്ടാക്കാം..”
വിവരമറിഞ്ഞ ആള്‍ക്കാര്‍ ക്യൂ നിന്ന് ഗോഡൌണില്‍ കിടന്ന ഒതളങ്ങ മുഴുവന്‍ 35 രൂപ നിരക്കില്‍ കരസ്ഥമാക്കി. അവസാനത്തെ ഒതളങ്ങയും വിറ്റു തീര്‍ന്ന ആ രാത്രി അസിസ്റ്റന്റ് കടപൂട്ടി സ്ഥലം വിട്ടു.
ചാക്കുകളില്‍ ഉണക്ക ഒതളങ്ങയുമായി ആ നാട്ടുകാര്‍ കുറേനാള്‍ കാത്തിരുന്നു, പിന്നെ എല്ലാം കുഴിവെട്ടി മൂടി.

ചോദ്യം 

Ashraf Kandathinte writes:


മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്‌. വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു. വാദി ഭാഗം വക്കീല്‍ എഴുന്നേറ്റു:

“മിസിസ്. അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”

അല്പം സൂക്ഷിച്ചു നോക്കിയിട്ട് : “ഓ നീയാ മത്തായീടെ ഇളയ മോനല്ലേ. നിന്നെ എനിയ്ക്കു പണ്ടേ അറിയാം. ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു. മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി. ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ?  നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല്‍ സ്തംഭിച്ചു പോയി. എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അയാള്‍ വീണ്ടും അവരുടെ അടുത്തു ചെന്നു. പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”

അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ : “അതു ആ പപ്പനാവന്റെ മോനല്ലേ? അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്‍ എന്‍റെ വീട്ടില്‍ നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില്‍ മുഴുവന്‍ പാട്ടല്ലേ. അതിലൊന്നു നിന്‍റെ കെട്ട്യോളാ. ഇവനെ പോലെ ഒരു മോശപെട്ട വക്കീല്‍ ഒരിടത്തുമില്ല.”

പ്രതിഭാഗം വക്കീല്‍ ബോധം കെട്ട അവസ്ഥയിലായി. ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാല്‍ ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിക്കും. ഓര്‍ത്തോളൂ.

വൈന്‍

Ashraf Kandathinte writes:



തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത്. അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.

ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി.

"അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ, ഒരു ശ്രദ്ധയുമില്ലാതെയാ വാഹനം ഓടിക്കുന്നത്. നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്."

അയാളുടെ ശബ്ദം കൂടിക്കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു:

"സുഹൃത്തേ, ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ. ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം. അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം."

തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഒരു വൈന്‍ കുപ്പി കൈയ്യിലെടുത്തിട്ടു പറഞ്ഞു:

"നോക്കൂ സുഹൃത്തേ, ദൈവത്തിന്‍റെ ഓരോ കളികള; നമുക്ക്‌ രണ്ടാള്‍ക്കും ആഘോഷിക്കാനായി ദൈവം ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ ഈ വൈന്‍ കുപ്പി കാത്തുരക്ഷിച്ചത് കണ്ടില്ലേ? ഇതാ പകുതി കുടിച്ചിട്ട് ബാക്കി എനിക്ക് തരൂ."

പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റ വലിക്ക് കുപ്പിയുടെ പകുതി കാലിയാക്കി. ബാക്കി ആ സ്തീക്കു നീട്ടിക്കൊണ്ട് പറഞ്ഞു:

"സുഹൃത്തേ, നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാ......... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ, ഇതിന്‍റെ പകുതി. ഇതോടെ എല്ലാ പ്രശനങ്ങളും തീര്‍ന്നല്ലോ."

അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു:

"പ്രശനം തീര്‍ന്നെന്നോ വെള്ളമടിച്ച് കാറോടിച്ച് എന്റെ കാറില്‍ കൊണ്ടോയി ഇടിപ്പിച്ചതും പോരാ ഞെളിഞ്ഞു നിന്ന് ഡയലോഗ് അടിക്കുന്നോ? ഞാന്‍ പോലീസിനെ വിളിച്ചിട്ടുണ്ട് അവര് വരട്ടെ, അവര് തീരുമാനമുണ്ടാക്കിക്കൊള്ളും."

ക്ലാസ്സ്‌ ടീച്ചർ

Ashraf Kandathinte writes:

വിവാഹശേഷം ശശിക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കാൾ.

സ്ത്രീ : സർ, എനിക്ക് നിങ്ങളെ നേരിൽ കണ്ട് ഒന്ന് സംസാരിക്കണം. നിങ്ങളാണ്‌ എന്റെ കുട്ടികളിൽ ഒരാളുടെ അച്ഛൻ.

ശശി ഞെട്ടി.

ശശി : ഇത് സീമ ആണോ ?

സ്ത്രീ : അല്ലാ..

ശശി : ത്രേസ്യാ?

സ്ത്രീ : അല്ലാ ..

ശശി : ഉണ്ണി മേരി?

സ്ത്രീ : അല്ലാാാ ...

ശശി : പിന്നാരാണു നിങ്ങൾ ..

ആശയ കുഴപ്പത്തിൽ ആയ സ്ത്രീ: സർ, ഞാൻ നിങ്ങളുടെ മകന്റെ ക്‌ളാസ്  ടീച്ചർ ആണ്. അവന്റെ പ്രോഗ്രസ്  റിപ്പോര്‍ട്ടിനെ പറ്റി   സംസാരിക്കാൻ ഒന്നിവിടെ വരെ വരണം.

വെള്ളമടി

Ashraf Kandathinte writes:
 
ശശിയും ഭാര്യയും സഞ്ചരിക്കുന്ന കാർ പോലീസ് തടഞ്ഞു.
പോലീസ്: "മിസ്റ്റര്‍ 55 കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ താങ്കള് 70 കിലോമീറ്റര് വേഗതയില്‍  സഞ്ചരിചില്ലേ. ആയിരം രൂപ ഫൈനുണ്ട്!

ശശി : " ഇല്ല സാര്‍,  60 ലാ പോയത്."
ഭാര്യ : "അല്ല ശശിയേട്ടാ, നമ്മള് 80 ല്‍ അല്ലെ വന്നത്?"
ശശി സംയമനം പാലിക്കുന്നു.

പോലീസ്:  "എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ഫൈനുണ്ട് "
ശശി: "അയ്യോ സാറേ അതിപ്പോ പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊട്ടിയതാ.
നാളെ രാവിലെ നന്നാക്കാന്‍ കൊടുക്കണം."
ഭാര്യ : " ശശിയേട്ടാ, ചേട്ടന് ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ.
നാളെ രാവിലെ കൊടുക്കാം എന്ന്. നാളെയെങ്കിലും കൊടുക്കണേ."
ശശി സംയമനം പാലിക്കുന്നു.

പോലീസ് : "സീറ്റ് ബെല്‍റ്റ് ഇടാതെ അല്ലെ വന്നത് അതിനും ഫൈനുണ്ട്, അഞ്ഞൂറു രൂപ "
ശശി : "അയ്യോ സാര്‍ അത് ഇപ്പോള്‍ വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ."
ഭാര്യ : ശശിയേട്ടാ ... ചേട്ടന് സീറ്റ് ബെല്‍റ്റ് പണ്ടേ ഇഷ്ട്ടം അല്ലല്ലോ."
കണ്ട്രോള്‍ വിട്ട ശശി: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത്
കയറി അഭിപ്രായം പറയുന്നോടീ?"

പോലീസ് : "നിങ്ങളുടെ ഭര്ത്താവ് എപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്?"
ഭാര്യ : "ഏയ് ശശിയേട്ടൻ പാവമാ... വെള്ളമടിച്ചാലേ എന്നോട് ദേഷ്യപ്പെടാറുള്ളൂ.

Sunday, September 8, 2013

സമ്മാനം

'ഹെലോ'

'ഹെലോ'

'കണ്‍ഗ്രാജുലേഷന്‍സ്'

'എ.. എന്താ?'

'ഇന്ത്യയിലെ പ്രശസ്‌തമായ ജ്വല്ലറിയായ 'സ്വര്‍ണ്ണക്കട'യുടെ ഓണം നറുക്കെടുപ്പില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.'

'ഞാന്‍ ആ ജ്വല്ലറിയില്‍ നിന്ന് സാധനമൊന്നും വാങ്ങിയിട്ടില്ലല്ലോ, പിന്നെങ്ങനെയാ എനിക്ക് സമ്മാനം കിട്ടുന്നത്?'

'അത് ഞങ്ങള്‍ മൊബൈല്‍ നമ്പറുകളിട്ട് നറുക്കെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ ഇപ്പോള്‍ പല കമ്പനികളും ചെയ്യുന്നത്.'

'ഓ അങ്ങനെയാണോ? ഏതായാലും ഞാന്‍ വിജയിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.'

'ഓകെ. ആ സന്തോഷത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു.'

'ആട്ടെ, എന്താ സമ്മാനം?'

'നിങ്ങള്‍ നേടിയിരിക്കുന്ന സമ്മാനം മൂന്നു പവന്‍ സ്വര്‍ണ്ണമാലയാണ്‌.'

'അതെയോ? എന്റമ്മോ! ഇന്നലെ വാരഫലത്തില്‍ കണ്ടിരുന്നു സ്വര്‍ണ്ണം ലഭിക്കുമെന്ന്.'

'നിങ്ങളുടെ പോസ്റ്റല്‍ അഡ്ഡ്രസ്സ് പറഞ്ഞു തരൂ. സമ്മാനം ആ അഡ്രസ്സില്‍ അയക്കുന്നതാണ്‌.'

'ശാന്തമ്മ
ചാണകക്കുഴി വീട്
പി.ഒ. പശുത്തൊഴുത്ത്
വഴി. കാലിച്ചന്ത'

'സമ്മാനപ്പൊതി വരുമ്പോള്‍ ആയിരം രൂപ നല്‍കി അത് സ്വീകരിക്കണം.'

'1000 രൂപയോ? അതെന്തിനാണ്‌?'

'അത് സമ്മാനം അയക്കുന്നതിന്നുള്ള വിവിധ ചെലവുകളും നികുതികളും മറ്റുമാണ്‌.'

'അല്ല ഞാനൊന്ന് ചോദിക്കട്ടെ; മൂന്നു പവന്‍ സ്വര്‍ണ്ണം സമ്മാനം എന്നു പറഞ്ഞാല്‍ ഒരു 60,000 രൂപക്കു മേല്‍ വില വരില്ലേ?'

'അതെ. ഇന്നത്തെ മാര്‍ക്കറ്റനുസരിച്ച് അറുപത്താറായിരത്തി....'

'ഇരിക്കട്ടെ, ഇത്രയും വലിയ തുക എനിക്ക് സമ്മാനമായി നല്‌കുന്ന നിങ്ങള്‍ക്ക് ഒരു ആയിരം രൂപ കൂടി ചെലവഴിച്ചുകൂടേ?'

'അത്; ഞങ്ങളുടെ കമ്പനി നിയമം അങ്ങനെയാണ്‌.'

'അതെയോ? എന്നാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമുള്ള മറ്റൊരു നിര്‍ദ്ദേശം ഞാന്‍ മുമ്പോട്ടു വെക്കാം.'

'ശരി. പറയൂ...'

'നിങ്ങളെന്റെ പേര്‍ക്ക് മൂന്നു പവനു പകരം രണ്ടര പവന്‍ അയച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട; രണ്ടു പവന്‍ മതി. എന്നാലും കുഴപ്പമില്ല. ആയിരം രൂപ തരാന്‍ എന്റെ കയ്യില്‍ ഇല്ല. ഇല്ലാഞ്ഞിട്ടാണേ, അല്ലാതെ നിങ്ങള്‍ മറ്റൊന്നും വിചാരിക്കരുത് കെട്ടോ.'

'.......'

'ഹെലോ, കട്ടായോ?'

ശാന്തമ്മയുടെ ആത്മഗതം: ഹല്ല, പിന്നെ; ഞമ്മളടുത്താ ഇവന്മാരുടെ ഒരു മറ്റേ കളി!


Saturday, September 7, 2013

ഭൂമിയില്‍

ആദ്യമായി വിമാന യാത്ര നടത്തുന്ന ഒരു സ്ത്രീ പയലറ്റിനോട്: ലക്‌ഷ്യത്തിലെത്തില്ലേ?കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ; അല്ലേ?

പയലറ്റ്: എനിക്ക് ഉറപ്പ് പറയാന്‍ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ. നിങ്ങളെ ആകാശത്തിട്ട് ഞാന്‍ തിരികെ പോരുകയില്ല; ഏതെങ്കിലും വിധത്തില്‍  എല്ലാവരെയും ഭൂമിയില്‍ തിരിച്ചെത്തിക്കുക  തന്നെ ചെയ്യും.