Followers

Wednesday, September 18, 2013

ചോദ്യം 

Ashraf Kandathinte writes:


മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്‌. വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു. വാദി ഭാഗം വക്കീല്‍ എഴുന്നേറ്റു:

“മിസിസ്. അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”

അല്പം സൂക്ഷിച്ചു നോക്കിയിട്ട് : “ഓ നീയാ മത്തായീടെ ഇളയ മോനല്ലേ. നിന്നെ എനിയ്ക്കു പണ്ടേ അറിയാം. ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു. മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി. ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ?  നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല്‍ സ്തംഭിച്ചു പോയി. എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അയാള്‍ വീണ്ടും അവരുടെ അടുത്തു ചെന്നു. പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”

അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ : “അതു ആ പപ്പനാവന്റെ മോനല്ലേ? അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്‍ എന്‍റെ വീട്ടില്‍ നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില്‍ മുഴുവന്‍ പാട്ടല്ലേ. അതിലൊന്നു നിന്‍റെ കെട്ട്യോളാ. ഇവനെ പോലെ ഒരു മോശപെട്ട വക്കീല്‍ ഒരിടത്തുമില്ല.”

പ്രതിഭാഗം വക്കീല്‍ ബോധം കെട്ട അവസ്ഥയിലായി. ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാല്‍ ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിക്കും. ഓര്‍ത്തോളൂ.

No comments:

Post a Comment