Followers

Friday, July 26, 2013

മദ്യം 

ഒരു ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. അപ്പോള്‍ ഭാര്യ പറഞ്ഞു: ഐ ലവ് യൂ.
ഇത് കേട്ട ഭര്‍ത്താവ് ആശ്ചര്യത്തോടെ ചോദിച്ചു: നീ തന്നെയാണോ സംസാരിക്കുന്നത്? അല്ലെങ്കില്‍ മദ്യമോ?
ഭാര്യ: അതെ, ഞാന്‍ തന്നെയാണ്‌ സംസാരിക്കുന്നത്.
ഭര്‍ത്താവ്: നീ സംസാരിക്കുന്നത് എന്നോടാണോ?
ഭാര്യ: അല്ല; മദ്യത്തോടാണ്‌.  

Thursday, July 25, 2013

ചാട്ടവാറടി

Navas Kadavanad writes:

ആഫ്രിക്കയിലെ ഒരു കൊടും കാട്ടിലൂടെ നടന്നു പോകുകയായിരുന്നു ഡിസൂസ എന്ന അമേരിക്കക്കാരനും സയീദ്‌ ജബ്ബാർ എന്ന പാകിസ്ഥാനും തൊട്ടി ശശി എന്ന ഇന്ത്യാക്കാരനും ,..... പൊടുന്നനെ കുറച്ചു കാട്ടു ജാതികാർ അവരെ പിടിച്ചുകൊണ്ടു കാട്ടുമൂപ്പന്റെ അടുത്തെത്തിച്ചു ,

"നിങ്ങൾ നിയമം തെറ്റിച്ചു ഞങ്ങളുടെ കാട്ടിൽ അതിക്രമിച്ചു കയറി നിങ്ങള്ക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചിരിക്കുന്നു " മൂപ്പന്‍ പറഞ്ഞു ഇത് കേട്ടുടനെ അമേരിക്കക്കാരൻ ശിക്ഷ ഇളവു കിട്ടാനായി കരഞ്ഞു പറയാൻ തുടങ്ങി ,....

അവസാനം മൂപ്പൻ പറഞ്ഞു " ശരി എങ്കിൽ ഒരു ഇളവു ചെയ്യാം നിങ്ങളെ അടിക്കുന്ന സമയത്ത്നിങ്ങൾ പറയുന്ന സാധനം മുതുകിൽ കെട്ടിവേച്ചേ അടിക്കൂ "

ആദ്യം അമേരിക്കക്കാരനായിരുന്നു അടി കിട്ടിയത്.... അടിക്കുന്നതിനു മുന്നേ അയാൾ അവടെ കിടന്ന ഒരു ചാക്ക് ആണ് മുതുകിൽ കെട്ടിവെക്കാൻ പറഞ്ഞത്... , കുറച്ചു അടികിട്ടിയപ്പോഴേക്കും ചാക്ക് കീറി അയാളുടെ മുതുകിൽ അടി കൊള്ളാൻ തുടങ്ങി.,...

അടുത്തത്‌ പാകിസ്താൻകാരന്‍റെ ഊഴമായിരുന്നു.... അയാള് തോട്ടി ശശിയെ പുച്ഛത്തോടെ നോക്കിയിട്ടു പറഞ്ഞു "ഞങ്ങൾ പാക്കിസ്ഥാൻകാര്‍ക്ക് വേദന യൊന്നും പ്രശ്നമല്ല... എന്റെ മുതുകിൽ നേരിട്ട് തല്ലിക്കോ "

അടുത്തത്‌ തൊട്ടി ശശീയുടെ ഊഴം ആയിരുന്നു...

" നിനക്കെന്താ മുതുകിൽ കെട്ടാൻ വേണ്ടത് " മൂപ്പൻ ചോദിച്ചു ....

ഒട്ടും ആലോചിക്കാതെ ശശി പറഞ്ഞു " എന്‍റെ മുതുകിൽ ഈ നില്ക്കുന്ന പാക്കിസ്ഥാൻ കാരനെ കെട്ടി വെച്ചാൽ മതി തമ്പ്രാ "

Friday, July 19, 2013

വാക്കേറ്റം

Usman Iringattiri writes:

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്.
പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു:
''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ.
ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ... എന്റെ തല വിധി ..
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ..''

മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയും മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്.
പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍ .
ഒന്നും മിണ്ടുന്നില്ല.

അവസാനം അവള്‍ ബാഗും തോളിലിട്ട്‌ ഇറങ്ങി.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ് നോട്ടം !
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും?

അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്..
ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു :
'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും..'
ഇത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ ചിരി പൊട്ടി ..
'ന്നാ ന്റെ മോള് ങ്ങട് പോര്..'! :)

Thursday, July 18, 2013

കോട

ബിജു വി തമ്പി writes:

കട്ടപ്പനയിൽ പണ്ടൊരു യുവാവ്
വാറ്റാൻ ഉണ്ടാക്കിയ
കോട നിറച്ച ടാങ്കിൽ വീണു മരിച്ചു .
ചില കുടിയന്മാർ പറഞ്ഞു
"എന്ത് സുഖകരമായ മരണം ! "

Sunday, July 14, 2013

വിടവ്

Noufal T Purangu writes:

നമസ്കാരത്തില്‍ തോളുകള്‍ ചേര്‍ത്തു അണി ഒപ്പമാക്കി വിടവില്ലാതെ ചേര്‍ന്നു നില്‍ക്കണം എന്നാണ് നിയമം. ജുമുഅക്ക് വന്ന ഒരു മൊല്ലാക്ക അശ്രദ്ധമായി വരികള്‍ക്കിടയില്‍ വിടവിട്ടു നില്‍ക്കുന്ന ചെറുപ്പക്കാരെ കണ്ടു. അയാള്‍ അണി ഒപ്പമാക്കി ആ ഗാപ്പില്‍ കയറി നമസ്‌ക്കരിച്ചു.
നമസ്‌ക്കാരം കഴിഞ്ഞ ഉടനെ മൊല്ലാക്ക ഉപദേശം തുടങ്ങി:
"നിങ്ങള്‍ ഇങ്ങനെ അശ്രദ്ധരായി നമസ്കരിക്കരുത്. അണിയൊപ്പിച്ചു നില്‍ക്കണം. മാത്രമല്ല; അണികള്‍ക്കിടയില്‍ വിടവുണ്ടാകരുത്. അണിയിലെ ആളുകള്‍ തമ്മില്‍ അകലമിട്ടാല്‍ മനസുകള്‍ തമ്മില്‍ അകലും. അണികള്‍ക്കിടയില്‍ സ്ഥലം കാലിയാക്കിയാല്‍ അവിടെ പിശാച് കയറി നില്‍ക്കും എന്നാണു."
പൊറുതി കെട്ട ചെറുപ്പക്കാരില്‍ ഒരുവന്‍: "അവസാനം പറഞ്ഞതില്‍ എനിക്കൊരല്‍പ്പം സംശയമുണ്ടായിരുന്നു ഇപ്പോള്‍ അതും ഉറപ്പായി"

Thursday, July 11, 2013

മന്‍മോഹന്‍

ഒരാള്‍ ഒരു കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്‌. അതിനിടെ ഹാളില്‍ നിന്ന് മൊബൈല്‍ റിങ് ചെയ്‌തു.
ഇത് കേട്ടപ്പോള്‍ പ്രസംഗകന്‍ പറഞ്ഞു: വിവിധ ഇടങ്ങളില്‍ നാം ചെല്ലാറുണ്ട്. ഓരോയിടത്തും എത്തിച്ചേരുമ്പോള്‍, നമ്മുടെ മൊബൈല്‍ അവിടേയ്‌ക്കനുയോജ്യമായ മോഡിലേക്ക്  മാറ്റണം. ഇത്തരം സന്ദര്‍ഭങ്ങള്‍കനുയോജ്യമായ മോഡ്, മന്‍മോഹന്‍ മോഡ് ആകുന്നു.

Tuesday, July 9, 2013

ദാഹശമനി

കടുത്ത വരള്‍ച്ചയും ഉഷ്‌ണവുമുള്ള കൊടുംവേനലിലായിരുന്നു ഒരു വര്‍ഷത്തെ റമദാന്‍. വ്രതമനുഷ്ഠിക്കുന്നവരെ ദാഹം വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു. പക്ഷേ, ഒരു ഉമ്മാമയ്ക്ക് ദാഹം ഒരു പ്രശ്‌നമായി അനുഭവപ്പെട്ടില്ല. ആളുകള്‍ അതിന്റെ കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: മുത്തു നബിയുടെ സുന്നത്തെടുക്കുന്നതുകൊണ്ടാണ്‌ ദാഹമില്ലാത്തത്.
ഏതാണീ ദാഹശമനിയായ സുന്നത്തെന്ന് ജനം അന്വേഷിച്ചു. അപ്പോള്‍ അവര്‍
ആ രഹസ്യം വെളിപ്പെടുത്തി: വുദുവിനു ശേഷം അല്‍പ്പം വെള്ളം കുടിക്കണമെന്ന് ഒരു സുന്നത്തുണ്ട്. ഞാന്‍ പത്തു മണിക്ക് ഖുര്‍ആന്‍ ഓതാന്‍ വുദു എടുക്കും. പിന്നെ ളുഹ്‌റ്‌ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. പിന്നെ അസര്‍ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. 

Sunday, July 7, 2013

പഴം 

Adarsh Damodaran writes:

"വൈലോപ്പിള്ളിയുടെ മാമ്പഴം കണ്ടോ കുട്ട്യേ?"

"ഇല്ല, ഫ്രിഡ്ജിൽ സ്ട്രോബെറിയുണ്ട്, എടുക്കട്ടെ"

"അത് ഒരു പുസ്തകമാണ്, മോളെ"

"ഓ, ഇപ്പൊ ആരാ ഇതൊക്കെ വാങ്ങുന്നത്,
ആപ്പിളും ബ്ലാക്ക്ബെറിയും ഉണ്ടല്ലോ "

"അത് പഴങ്ങളല്ലേ, കുട്ട്യേ?"

വിശ്വാസം

Rahim Muchikuttathil Ponnani writes:


ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ.
എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?'
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും 'PALA'-യ്ക്കുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'...!!!

ഇഷ്‌ടം

Husain Abdullah writes:


കാമുകി കാമുകനോട് : “എന്നെ എത്ര ഇഷ്ടാണെന്ന് പറ.”

“ഒത്തിരിയൊത്തിരി.”

“എന്നാലും എത്രയെന്നു പറ.”

“ഞാനൊരു മൊബൈല്‍ ആണെങ്കില്‍ നീ അതിന്റെ സിം കാര്‍ഡ് ആണ്. സിമ്മില്ലാതെ മൊബൈല്‍ കൊണ്ട് എന്തു കാര്യം?”

“ഓ നല്ല ഉദാഹരണം... എനിക്കിഷ്ടായി.”

കാമുകന്റെ ആത്മഗതം: (ഹിഹി. ചൈനീസ് ഫോണില്‍ നാലു സിമ്മിടാമെന്ന് ഈ പൊട്ടിയ്ക്കറിയില്ലല്ലോ)

Saturday, July 6, 2013

കാനേ കിയോ

സവിശേഷമായ ഒരു ഭാഷാശൈലിയുടെ ഉടമകളാണ്‌ കുറ്റിയാടിക്കാര്‍.
വയനാട്ടുകാരനായ ഒരു പയ്യന്‍ കുറ്റിയാടിയിലെ ഒരു വീട്ടില്‍  ജോലിക്കാരനായി എത്തി.  അല്‍പ്പം വിശാലമായ ഒരു തെങ്ങിന്‍തോപ്പിന്നുടമയാണ്‌ വീട്ടുകാരന്‍. ആ പയ്യന്‍ ജോലിക്കെത്തിയതിനു ശേഷമുള്ള ആദ്യ തേങ്ങയിടല്‍ നടക്കുകയാണ്‌. തെങ്ങിന്‍ തോട്ടത്തിലൂടെ ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്. രണ്ടു മൂന്നു തേങ്ങകള്‍ അതിലേക്ക് തെറിച്ചുവീണു. ഇത് ശ്രദ്ധയില്‍ പെട്ട ഉടമ ആ പയ്യനോട് വിളിച്ചു പറഞ്ഞു: 'കാനേ കിയോ, കാനേ കിയോ.'
അവന്റെ മറുപടി: ഹിന്ദി മാലൂം നഹീ. മലയാളം ബോലോ.

# കാനേ കിയോ = അരുവില്‍ ഇറങ്ങൂ.

Tuesday, July 2, 2013

മാവോയിസ്റ്റ്

ടീച്ചര്‍: മാവോയിസ്റ്റ് എന്ന് വിളിക്കുന്നത് ആരെയാണ്‌?
ടിന്റുമോന്‍: മാവില്‍ യീസ്റ്റ് ചേര്‍ക്കുന്നവനെ മാവോയിസ്റ്റ് എന്ന് വിളിക്കുന്നു.