ഒരു സായാഹ്‌ന പത്രത്തിൽ 'വട്ടക്കാട്ടിൽ കോശി മരിച്ചു' എന്ന് ഫോട്ടോ സഹിതം തെറ്റായ വാർത്ത വന്നു. സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയാണ് കോശി. ഏതോ അസോസിയേഷന്റെ വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു ഗമക്ക് പത്രത്തിൽ കൊടുക്കാൻ ഫോട്ടോ കൊടുത്തതാണ്. സംഗതി മാറി പ്പോയതാണ്.
വാർത്ത വായിച്ച കോശി പത്രമാപ്പീസിൽ ചെന്ന് പത്രാധിപരെ തെറി വിളിച്ചു, കൊലവിളിച്ചു.
പിറ്റേ ദിവസം തിരുത്ത് കൊടുക്കാം എന്ന് പത്രാധിപർ ഏറ്റു.
പിറ്റേ ദിവസത്തെ പത്രത്തിൽ തിരുത്ത് വന്നു.
'ഇന്നലെ ഞങ്ങളുടെ പത്രത്തിൽ 'വട്ടക്കാട്ടിൽ കോശി എന്ന ഒരാൾ മരിച്ചു' എന്ന ഒരു വാർത്ത വന്നിരുന്നു. വാർത്ത തെറ്റാണ്.
അദ്ദേഹം മരിച്ചിട്ടില്ല എന്ന വിവരം 'ഖേദ പൂർവം' അറിയിക്കുന്നു'
പത്രാധിപർ ഒരാഴ്ച ആശുപത്രിയിൽ ആയിരുന്നു 😊
#സീവീ
No comments:
Post a Comment