Followers

Wednesday, November 8, 2017

ജൂലി

അയാള്‍ പത്രം വായിച്ചുകൊണ്ടിരുന്ന നേരത്താണു ഭാര്യ പുറകില്‍ കൂടിവന്നു ചാപ്പാത്തിക്കോലിനു തലയ്ക്ക് ഒരടി കൊടുത്തത്. വേദനയോടെ അയാള്‍ അലറി :

“എന്തിനാടീ എന്നെ തല്ലിയത്?”

“ദാ ഈയൊരു കഷണം കടലാസു കണ്ടോ..ഇതില്‍ ജൂലി എന്നൊരു പേരുണ്ട്. എനിയ്ക്കിതു കിട്ടിയത് നിങ്ങളുടെ പാന്റ്റ്സിന്റെ പോക്കറ്റില്‍ നിന്ന്...”

“എടീ ദുഷ്ടെ.. അതൊരു ബസിന്റെ പേരാ...”

ഭാര്യ അയാളെ തെറ്റിദ്ധരിച്ചതിനു മാപ്പുപറഞ്ഞു.

അടുത്ത ആഴ്ച അയാള്‍ ടി.വി.കാണുമ്പോള്‍ വീണ്ടും ചപ്പാത്തിക്കോലിനു അടിവീണു. ഇത്തവണ അയാളുടെ ബോധം കെട്ടു, അത്ര ശക്തിയിലായിരുന്നു അടി. ആശുപത്രിയില്‍ വെച്ചു ബോധം വീണപ്പോള്‍ അയാള്‍ ഭാര്യയോടു ചോദിച്ചു:
“എന്തിനാടീ ഇത്തവണയും എന്നെ തല്ലിയത്?”

“ഇന്നു നിങ്ങളുടെ ബസ് ഫോണ്‍ ചെയ്തിരുന്നു.”
Vijay Raghavan Chempully

No comments:

Post a Comment