Followers

Saturday, November 16, 2013

നൂറു രൂപ

Pc SanalKumar Ias Rtd writes:

"നിര്‍ത്തെടോ വണ്ടി "
അയാള്‍ വണ്ടി നിര്‍ത്തി..
"ഡ്രൈവിങ് ലൈസൻസ് കാണട്ടെ. "
കൊടുത്തു.
"ബുക്കും പേപ്പറും എവിടെ?"
കാണിച്ചു.
"പുക പരിശോധിച്ച സര്ട്ടിഫിക്കറ്റ്?"
"ഉണ്ട് സാർ "
ഒന്നിലും കുഴപ്പമില്ല.
"സാർ ഞാൻ പൊയ്ക്കോട്ടേ.എന്തിന്റെ എങ്കിലും കുറവുണ്ടോ?"
ശബ്ദം താഴ്ത്തി
"ഒരു നൂറു രൂപയുടെ കുറവുണ്ട് "

Friday, November 15, 2013

മുട്ട

Pc SanalKumar Ias Rtd writes:

"ചുമ്മാതല്ല ടീച്ചര്‍  നിന്നെ തല്ലിയത്.അവരെ കോഴി എന്ന് വിളിച്ചാല്‍ അവര്‍ പിന്നെ തല്ലാതിരിക്കുമോ ? ആട്ടെ എന്തിനാണ് അവരെ നീ കോഴി എന്ന് വിളിച്ചത്?"
"അത് പിന്നെ എല്ലാ വിഷയത്തിനും എനിക്ക് അവര്‍ മുട്ടയാ ഇട്ടു തരുന്നത്. അവരെ പിന്നെ എങ്ങനെ വിളിക്കണം ?"

Saturday, November 9, 2013

നെഞ്ചുവേദന

ഹോസ്‌പിറ്റല്‍ മനേജര്‍: നെഞ്ചുവേദനയുമായി വന്ന ആള്‍ക്ക് ഗ്യാസിനുള്ള മരുന്ന് നല്‍കി വിട്ടെന്നോ?

ഡോക്‌ടര്‍: അയാളെ കണ്ടിട്ട് കാല്‍ കാശിന്‌ ഗതിയില്ലാത്തവനാണെന്ന് തോന്നി. അതുകൊണ്ട്‌ ചെയ്‌തുപോയതാണ്‌. ക്ഷമിക്കണം.

റാണി

തേനീച്ച വളര്‍ത്തലാണ്‌ കുമാരന്റെ തൊഴില്‍. അവനും രമയും സ്നേഹത്തിലായി. പിന്നെ കല്യാണം കഴിഞ്ഞ് ഒരുമിച്ച് താമസം തുടങ്ങി.
രമ: നമുക്കൊരു സിനിമയ്ക്ക് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ സര്‍കസിന്‌ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ പാര്‍ക്കിലോ ബീച്ചിലോ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്റെ വീട്ടിലൊന്ന് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ ചേട്ടന്‍ വരണ്ട; ഞാന്‍ ഒറ്റയ്ക്ക് പോയ്‌ക്കൊള്ളാം.
കുമാരന്‍: അതും പറ്റില്ല.
രമ: ചേട്ടന്‍ വാക്ക് മാറ്റരുത്. കല്യാണം കഴിഞ്ഞാല്‍ എന്നെ റാണിയെപ്പോലെ സൂക്ഷിക്കുമെന്ന് പറഞ്ഞിരുന്നതാണ്‌; എന്നിട്ടിപ്പോള്‍ ഇങ്ങനെയാണോ ചെയ്യുന്നത്?
കുമാരന്‍: ഞാന്‍ വാക്ക് മാറ്റിയിട്ടില്ല. തേനീച്ചയുടെ റാണിയെ സൂക്ഷിക്കുന്നതു പോലെ നിന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു; പുറത്തെങ്ങും വിടാതെ.

വെള്ളപ്പം

രാമന്‍കുട്ടി ഒരു ഹോട്ടലില്‍ ചെന്ന് രണ്ടു വെള്ളപ്പം വാങ്ങി; അതിന്റെ കട്ടികൂടിയ നടുഭാഗം ഒഴികെ ബാക്കി തിന്നു. വീണ്ടും രണ്ടു വെള്ളപ്പം വാങ്ങി അപ്രകാരം ചെയ്‌തു. ഇത് കണ്ട സപ്ലയര്‍ കാരണം ചോദിച്ചു; രാമന്‍ കുട്ടിയുടെ മറുപടി: ഞാന്‍ ചികിത്സയിലാണ്‌; കട്ടിയുള്ളതൊന്നും കഴിക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ട്. 

Wednesday, November 6, 2013

നേതാവ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍, ജഗദീശ്: ആരാണ്‌ ഏറ്റവും നല്ല രാഷ്ട്രീയ നേതാവാവുക? മമ്മൂട്ടിയോ മോഹന്‍ ലാലോ?

ശ്രീനിവാസന്‍: അവര്‍ രണ്ടു പേരും എല്‍.ഡി.എഫില്‍ ചേരുകയും ഒരാള്‍ മുഖ്യ മന്ത്രിയും മറ്റേ ആള്‍ പാര്‍ട്ടി സെക്രട്ടരിയും ആവുകയാണെങ്കില്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കും. 

Wednesday, October 30, 2013

വിവാഹ വാര്‍ഷികദിനം 

'ചേട്ടാ, ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികദിനമാണ്‌.'

'ഓഹ്, നീ അതൊക്കെ കൃത്യമായി ഓര്‍മ്മിക്കുന്നുണ്ടാല്ലോ. നല്ലത്. ഇന്ന് നിനക്ക് ഞാനൊരു സമ്മാനം തരാന്‍ ഉദ്ദേശിക്കുന്നു. പറയൂ; എന്താണ്‌ വേണ്ടത്?

'ഞാനാവശ്യപ്പെടുന്ന സമ്മാനം തരുമോ?'

'നീ ചോദിക്കുന്നതെന്തും തരണമെന്നാണ്‌ എന്റെ ആഗ്രഹം. പക്ഷേ, എന്റെ സാമ്പത്തികശേഷി നിനക്കറിയാമല്ലോ. അതിന്റെ പരിധിയിലൊതുങ്ങുന്ന എന്തും തരാം.'

'സാമ്പത്തിക ബാദ്ധ്യത വരാത്ത സമ്മാനമായാലോ?'

'ഓ, സന്തോഷം; തരാം.'

'സാമ്പത്തികലാഭമുള്ള സമ്മാനമാണെങ്കിലോ?'

'അങ്ങനെ ഒരു സമ്മാനമോ? ശരി. എന്തായാലും തരാം.'

'ഇന്നൊരു ദിവസമെങ്കിലും എന്റെ ചേട്ടന്‍ പരസഹായം കൂടാതെ തിരിച്ചുവരണം; എനിക്കതു മാത്രം മതി.'

Monday, October 28, 2013

സര്‍ട്ടിഫിക്കറ്റ്‌

Najm Zaman writes:

നാട്ടില്‍ അത്യാവശ്യം അറബിയെല്ലാം വായിക്കാനും എഴുതാനും പറയാനും കഴിയുന്ന (അതദ്ദേഹത്തിന്റെ ധാരണയും ആവാം) ഒരാള്‍ സൌദിയില്‍ ഇന്റര്‍വ്യൂന്ന്‌ പങ്കെടുക്കുന്നു.

ഇന്റര്‍വ്യൂവിനിടെ ജോര്‍ദാനിയായ മുദീര്‍ (മാനേജര്‍) നമ്മുടെ മലയാളിയോട്‌ ചോദിച്ചു: വേന്‍ ശഹാദ?

സൌദിയല്ലേ; മുസ്‌ലിം രാജ്യമല്ലേ; ഇസ്‌ലാമല്ലേ; അപ്പോ പിന്നെ മുസ്‌ലിമാണെന്ന്‌ ഉറപ്പു വരുത്താനുള്ള ചോദ്യമാകുമെന്ന്‌ കരുതി നമ്മുടെ മലയാളി പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദ്‌ റസൂലുല്ലാഹ്‌.

ഇത്‌ കേട്ട്‌ അന്തം വിട്ട ജോര്‍ദാനി വീണ്ടും: 'ലാ, ലാ, ശഹാദ, ശഹാദ.'

'അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്‌ വ അശ്‌ഹദു  അന്ന മുഹമ്മദര്‍റസൂലുല്ലാഹ്‌' എന്ന്‌ ഉറച്ച സ്വരത്തില്‍ മലയാളി വീണ്ടും പറഞ്ഞു.

എല്ലാം കഴിഞ്ഞ്‌ പുറത്തു വന്ന്‌ കമ്പനിയിലെ മറ്റൊരു മലയാളിയോട്‌ ഇന്റര്‍വ്യുവിനെ കുറിച്ച്‌ പറഞ്ഞപ്പോഴാ നമ്മുടെ ആള്‍ക്ക്‌ ജോര്‍ദാനി ചോദിച്ചത്‌ സര്‍ട്ടിഫിക്കറ്റ്‌ ആയിരുന്നു എന്ന്‌ മനസ്സിലായത്‌.

അനുസരണ

Pc SanalKumar Ias Rtd writes:

ഒരു പാപ്പാന്റെ വിവാഹം കഴിഞ്ഞു.
പിറ്റേന്ന് അയല്‍ക്കാരി ചേച്ചി ചോദിച്ചു: 'എന്തായിരുന്നു പെണ്ണേ, ഇന്നലെ വീട്ടില് അര്‍ദ്ധരാത്രിയില് വലിയ ബഹളം കേട്ടല്ലോ. ഞങ്ങളുമൊക്കെ കല്യാണം കഴിച്ചിട്ടുള്ളവരാ, കേട്ടോ.'

'ഓ എന്തു പറയാനാ ചേച്ചീ? അയാള് എന്നെ അനുസരണ പടിപ്പിക്കുകയായിരുന്നു. ഇരിയെടീ, നില്ലെടീ, കുനിയെടീ എന്നൊക്കെ ഉള്ള കല്പനകള്‍. കുറെ കഴിഞ്ഞപ്പം ശരിക്കും എനിക്കങ്ങു മദം ഇളകി.'

'എന്നിട്ടെന്തായി?'

'എന്താകാനാ.ആ മൂലയില് കിടപ്പുണ്ട്. ഞാന്‍ രണ്ടു ചവിട്ടേ ചവിട്ടിയുള്ളൂ.'

Sunday, October 20, 2013

ഉറക്കം

അപരിചിതമായ ആ നഗരത്തില്‍ ഞാനെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ലോഡ്‌ജില്‍ കിടന്നാല്‍ വേഗം ഉറക്കം വരില്ല. അതു വരെ വായിക്കാന്‍ കയ്യില്‍ പുസ്‌തകം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടാണ്‌ അടയ്ക്കാന്‍ തുടങ്ങിയ ആ ബുക്‌ സ്റ്റാളില്‍ ഞാന്‍ കയറിയത്. ആകെ പരതിയിട്ടും പറ്റിയതൊന്നും കിട്ടിയില്ല. അവസാനം ഞാന്‍ ഒരു പേന വാങ്ങി.

പകല്‍മാന്യന്മാര്‍

പഴയ പാട്ട്:

പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു.
പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു.
അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു.

പുതിയ പാട്ട്:

ഇന്നൊരു നാളില്‍ പട്ടണനടുവില്‍ നട്ടുച്ചയ്ക്ക് കേമറ വെച്ചു.
പകല്‍മാന്യന്മാര്‍ കഥയറിയാതെ പതിവു പോലെ വിഹരിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ലെന്‍സില്‍ പെട്ടു.
'കേമറ വെച്ചവന്‍ കുറ്റക്കാരന്‍' എന്ന് സമൂഹം ആര്‍ത്തുവിളിച്ചു. 

കോഴി

ഒരു കൊച്ചുകുടിലില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആ മുത്തശ്ശി ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗവുമായിരുന്നു. ഒരു ദിവസം അവര്‍ എല്ലാ പൂവന്‍കോഴികളെയും കൊന്നു കളയാന്‍ തീരുമാനിച്ചു. അയല്‍വാസികളോടുള്ള ഒരു സൌന്ദര്യപ്പിണക്കമായിരുന്നു അതിനുള്ള പ്രകോപനം.
ആരോ ചോദിച്ചു: 'അതിന്ന് പൂവന്‍ കോഴികളെ കൊല്ലുന്നതെന്തിന്‌?'
മുത്തശ്ശി തിരിച്ചു ചോദിച്ചു: 'എന്റെ കോഴി കൂവിയില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ നേരം പുലരും?'

Friday, October 18, 2013

പത്തു മാസം

അമ്മ: നിന്നെ പത്തു മാസം ചുമന്നു നടന്നവളാണ്‌ ഞാന്‍.  എന്നിട്ടും ഞാന്‍ പറയുന്നതൊന്നും നീ അനുസരിക്കുന്നില്ലല്ലോ.

മകന്‍: അമ്മ ഈ കസേരയില്‍ കയറിയിരിക്ക്. അമ്മയെ ഞാന്‍ പത്ത് മാസം ചുമന്നോണ്ട് നടക്കാം. അപ്പോള്‍ ആ കടമങ്ങ് വീടുമല്ലോ.

ഷര്‍ട്ടും പേന്റും

ഡുണ്ടു: എന്റെ റെയ്‌ന്‍ കോട്ടുമിട്ടാണോ നിന്റെ നടപ്പ്?

ടിന്റു: അതേ.

ഡുണ്ടു: അതിവിടെ അഴിച്ചു വച്ചിട്ട് പോയ്ക്കോ.

ടിന്റു: നിന്റെ ഷര്‍ട്ടും പേന്റും നനയാതിരിക്കാനാണ്

കറി

രാജന്‍: നീ കല്യാണത്തിനു പോയില്ലേ?

സതീഷ്: പോയി.

രാജന്‍: എങ്ങനെയുണ്ട് സദ്യ?

സതീഷ്: പോത്താണ്‌ കറി വെച്ചത്.

ചില്ലറ

പതിനൊന്നു രൂപ നല്‍കേണ്ടിടത്ത് 100 രൂപാ നോട്ട് നല്‍കിയ യാത്രക്കാരനോട് കണ്ടക്ടര്‍: ഒരു രൂപ ചില്ലറയുണ്ടോ?

യാത്രക്കാരന്‍: പതിനൊന്നു രൂപ തന്നാലോ?

കണ്ടക്ടര്‍: വലിയ ഉപകാരം.

യാത്രക്കാരന്‍: ഇല്ലാഞ്ഞിട്ടാണ്‌. അല്ലെങ്കില്‍ തരുമായിരുന്നു. 

ഹജ്ജ്

ബീരാന്‍ ഹജ്ജ് ചെയ്തുകൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ തിരക്കേറിയ ഒരു സ്ഥലത്ത് വച്ച് ആജാനബാഹുവായ ഒരാള്‍ ബീരാനെ തട്ടിത്തെറിപ്പിച്ചു. ബീരാന്‍ അയാളെ ഇടിക്കാന്‍ ഓങ്ങിയതു കണ്ട മറ്റൊരാള്‍: ഇതു ഹജ്ജാണ്‌; അതിനിടയില്‍ ശണ്ഠകൂടാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഹജ്ജിന്റെ പുണ്യം  നഷ്ടപ്പെടും.

ബീരാന്‍: ഹജ്ജ് പിന്നെയും ചെയ്യാന്‍ കഴിയും. ഈ ചങ്ങാതിയെ പിന്നെ കാണുകയില്ല. 

മട്ടന്‍

ഒരാള്‍ ബീഫ്‌ കടയില്‍: ഇളയ കുട്ടന്റെ ഇറച്ചിയുണ്ടോ?

കടക്കാരന്‍: മട്ടന്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. 

Saturday, October 12, 2013

നര

Fasil Ks writes:

ജിജ്ഞാസയോടെ കുട്ടിയുടെ ചോദ്യം.: "അമ്മേ, എന്തു കൊണ്ടാണ് അമ്മയുടെ ചില മുടികള്‍ നരച്ചിരിക്കുന്നത് ? "

കിട്ടിയ തക്കത്തിനു മകനെ ഉപദേശിച്ചു കളയാം എന്ന് അമ്മയും തീരുമാനിച്ചു."മകനെ, നീയാണതിനു കാരണം. നീ ഓരോ പ്രാവശ്യം കുരുത്തക്കേട്‌ കാണിക്കുമ്പോഴും എന്റെ ഓരോ മുടി നരക്കാന്‍ തുടങ്ങും "

"ഓഹോ" കുട്ടി നിഷ്കളങ്കമായി പറഞ്ഞു " ഇപ്പൊ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് അമ്മൂമ്മയുടെ മുടി മുഴുവന്‍ നരച്ചു പോയതെന്ന് !!"

#ഇംഗ്ലീഷ് കഥയോട് കടപ്പാട്

Tuesday, October 8, 2013

സുഖവാസകേന്ദ്രം

'അച്ഛനെവിടെ?'
'സുഖവാസകേന്ദ്രത്തില്‍.'
'ഓഹോ, നല്ല കാര്യം.'
'ഏതു സുഖവാസകേദ്രത്തിലാണ്‌?'
'മെഡിക്കല്‍ കോളേജില്‍'
'ങേ, എന്തു പറ്റി?'
'ഒരു അറ്റാക്ക്.'
'എന്നിട്ടാണോ സുഖവാസകേന്ദ്രത്തില്‍ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നത്?'
'രോഗം സുഖമാകാന്‍ വേണ്ടി വസിക്കുന്ന കേന്ദ്രം എന്നേ ഞാനുദ്ദേശിച്ചിട്ടുള്ളു.' 

സില്‍ക്ക്

പണ്ടൊരു കുട്ടി ഇങ്‌ഗ്ലീഷ് പഠിക്കാന്‍ പോയ കഥയുണ്ട്. അവന്‍  ഒരു പദത്തിന്റെ അര്‍ത്ഥം പഠിച്ചു. സില്‍ക്ക് = പട്ട്.

പിന്നെ അവന്‍ വീട്ടിലിരുന്ന് കുറേ പദങ്ങളുണ്ടാക്കി.
സില്‍ക്ക = പട്ട,
സില്‍ക്കി = പട്ടി,
സില്‍ക്കം = പട്ടം,
സില്‍ക്കണം = പട്ടണം,
സില്‍ക്കിണി = പട്ടിണി.

Wednesday, October 2, 2013

ഹൃദയം

തന്റെ കാറുമായി വര്‍ക്ക് ഷോപ്പിലെത്തിയ ഡോക്‌ടറോട് മെക്കാനിക്ക്: 'ഞാനീ യന്ത്രത്തിന്റെ ഹൃദയം തുറന്ന് അതിന്റെ വാല്‌വ് പുറത്തെടുത്ത് ശരിയാക്കി വീണ്ടും ഉള്ളില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കുന്നു. താങ്കള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ?  എന്നിട്ടെന്താ? എനിക്ക് കിട്ടുന്നത് തുച്ഛമായ കൂലി. താങ്കള്‍ക്കോ ഭീമന്‍ ശമ്പളവും. ഇത് അനീതിയല്ലേ?'

ഒരു നിമിഷം സ്തംഭിച്ചുപോയ ഡോക്‌ടര്‍ ആത്മവിശ്വാസം വീണ്ടെടുത്തിട്ട് ചോദിച്ചു: ആ എഞ്ചിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ താങ്കള്‍ക്കത് ചെയ്യാന്‍ കഴിയുമോ? 

Wednesday, September 18, 2013

ഒതളങ്ങ

Ashraf Kandathinte writes

നല്ലൊരു ഓഫീസും കമ്പ്യൂട്ടറുമൊക്കെയായിട്ടാണ് ആ ഗ്രാമത്തില്‍ അയാള്‍ ബിസിനസ് തുടങ്ങിയത്. പിറ്റേ ദിവസം അവിടെ ബോര്‍ഡുയര്‍ന്നു. “ ഒതളങ്ങ ഒന്നിനു 10 രൂപ നിരക്കില്‍ എടുക്കപ്പെടും...”
ആള്‍ക്കാര്‍ അത്ഭുതപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഒതളങ്ങയ്ക്ക് 10 രൂപയോ..! അവര്‍ നാടു മുഴുവന്‍ നടന്ന് ഒതളങ്ങ ശേഖരിച്ചു, അയാള്‍ പത്തുരൂപ നിരക്കില്‍ എല്ലാം വാങ്ങി. അധികം താമസിയാതെ ആ നാട്ടില്‍ ഒതളങ്ങ കിട്ടാതായി. അപ്പോള്‍ വീണ്ടും ബോര്‍ഡുയര്‍ന്നു:
“ ഒതളങ്ങ ഒന്നിനു 20 രൂപ..”
അതോടെ പലരും പുറത്തൊക്കെ പോയി ഒതളങ്ങ ശേഖരിച്ച് അയാള്‍ക്കു വിറ്റു. എല്ലാത്തിനും 20 രൂപ വീതം കിട്ടുകയും ചെയ്തു. ക്രമേണ ഒതളങ്ങ വരവ് വീണ്ടും കുറഞ്ഞു.
അപ്പോള്‍ അയാള്‍ വീണ്ടും വിലയുയര്‍ത്തി, ഒരെണ്ണത്തിനു 30 രൂപയാക്കി. കുറച്ചെണ്ണം കൂടി കിട്ടിയെങ്കിലും പിന്നീട് വരവ് തീരെ നിലച്ചു. അപ്പോള്‍ വീണ്ടും വിലയുയര്‍ന്നു,
“ഒരു ഒതളങ്ങ 50 രൂപ..!” മോഹവില. എന്നാല്‍ ഒരിടത്തും ഒതളങ്ങ കിട്ടാനില്ല.
ആയിടെ കമ്പനി ഉടമസ്ഥന്‍ തന്റെ അസിസ്റ്റന്റിനെ ഓഫീസിലിരുത്തി അത്യാവശ്യമായി വിദേശപര്യടനത്തിനു പോയി.
അസിസ്റ്റന്റ് അന്നാട്ടിലെ ചിലരോടു പറഞ്ഞു, “ഈ ഗോഡൌണില്‍ കിടക്കുന്ന ഒതളങ്ങ മുഴുവന്‍ ഞാന്‍ 35 രൂപയ്ക്കു നിങ്ങള്‍ക്കു തരാം. മുതലാളി വരുമ്പോള്‍ 50 രൂപയ്ക്ക് വിറ്റോളു, ഒരധ്വാനവുമില്ലാതെ 15 രൂപ ലാഭമുണ്ടാക്കാം..”
വിവരമറിഞ്ഞ ആള്‍ക്കാര്‍ ക്യൂ നിന്ന് ഗോഡൌണില്‍ കിടന്ന ഒതളങ്ങ മുഴുവന്‍ 35 രൂപ നിരക്കില്‍ കരസ്ഥമാക്കി. അവസാനത്തെ ഒതളങ്ങയും വിറ്റു തീര്‍ന്ന ആ രാത്രി അസിസ്റ്റന്റ് കടപൂട്ടി സ്ഥലം വിട്ടു.
ചാക്കുകളില്‍ ഉണക്ക ഒതളങ്ങയുമായി ആ നാട്ടുകാര്‍ കുറേനാള്‍ കാത്തിരുന്നു, പിന്നെ എല്ലാം കുഴിവെട്ടി മൂടി.

ചോദ്യം 

Ashraf Kandathinte writes:


മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്‌. വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു. വാദി ഭാഗം വക്കീല്‍ എഴുന്നേറ്റു:

“മിസിസ്. അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”

അല്പം സൂക്ഷിച്ചു നോക്കിയിട്ട് : “ഓ നീയാ മത്തായീടെ ഇളയ മോനല്ലേ. നിന്നെ എനിയ്ക്കു പണ്ടേ അറിയാം. ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു. മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി. ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ?  നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല്‍ സ്തംഭിച്ചു പോയി. എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അയാള്‍ വീണ്ടും അവരുടെ അടുത്തു ചെന്നു. പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”

അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ : “അതു ആ പപ്പനാവന്റെ മോനല്ലേ? അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്‍ എന്‍റെ വീട്ടില്‍ നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില്‍ മുഴുവന്‍ പാട്ടല്ലേ. അതിലൊന്നു നിന്‍റെ കെട്ട്യോളാ. ഇവനെ പോലെ ഒരു മോശപെട്ട വക്കീല്‍ ഒരിടത്തുമില്ല.”

പ്രതിഭാഗം വക്കീല്‍ ബോധം കെട്ട അവസ്ഥയിലായി. ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാല്‍ ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിക്കും. ഓര്‍ത്തോളൂ.

വൈന്‍

Ashraf Kandathinte writes:



തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത്. അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.

ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി.

"അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ, ഒരു ശ്രദ്ധയുമില്ലാതെയാ വാഹനം ഓടിക്കുന്നത്. നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്."

അയാളുടെ ശബ്ദം കൂടിക്കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു:

"സുഹൃത്തേ, ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ. ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം. അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം."

തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഒരു വൈന്‍ കുപ്പി കൈയ്യിലെടുത്തിട്ടു പറഞ്ഞു:

"നോക്കൂ സുഹൃത്തേ, ദൈവത്തിന്‍റെ ഓരോ കളികള; നമുക്ക്‌ രണ്ടാള്‍ക്കും ആഘോഷിക്കാനായി ദൈവം ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ ഈ വൈന്‍ കുപ്പി കാത്തുരക്ഷിച്ചത് കണ്ടില്ലേ? ഇതാ പകുതി കുടിച്ചിട്ട് ബാക്കി എനിക്ക് തരൂ."

പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റ വലിക്ക് കുപ്പിയുടെ പകുതി കാലിയാക്കി. ബാക്കി ആ സ്തീക്കു നീട്ടിക്കൊണ്ട് പറഞ്ഞു:

"സുഹൃത്തേ, നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാ......... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ, ഇതിന്‍റെ പകുതി. ഇതോടെ എല്ലാ പ്രശനങ്ങളും തീര്‍ന്നല്ലോ."

അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു:

"പ്രശനം തീര്‍ന്നെന്നോ വെള്ളമടിച്ച് കാറോടിച്ച് എന്റെ കാറില്‍ കൊണ്ടോയി ഇടിപ്പിച്ചതും പോരാ ഞെളിഞ്ഞു നിന്ന് ഡയലോഗ് അടിക്കുന്നോ? ഞാന്‍ പോലീസിനെ വിളിച്ചിട്ടുണ്ട് അവര് വരട്ടെ, അവര് തീരുമാനമുണ്ടാക്കിക്കൊള്ളും."

ക്ലാസ്സ്‌ ടീച്ചർ

Ashraf Kandathinte writes:

വിവാഹശേഷം ശശിക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കാൾ.

സ്ത്രീ : സർ, എനിക്ക് നിങ്ങളെ നേരിൽ കണ്ട് ഒന്ന് സംസാരിക്കണം. നിങ്ങളാണ്‌ എന്റെ കുട്ടികളിൽ ഒരാളുടെ അച്ഛൻ.

ശശി ഞെട്ടി.

ശശി : ഇത് സീമ ആണോ ?

സ്ത്രീ : അല്ലാ..

ശശി : ത്രേസ്യാ?

സ്ത്രീ : അല്ലാ ..

ശശി : ഉണ്ണി മേരി?

സ്ത്രീ : അല്ലാാാ ...

ശശി : പിന്നാരാണു നിങ്ങൾ ..

ആശയ കുഴപ്പത്തിൽ ആയ സ്ത്രീ: സർ, ഞാൻ നിങ്ങളുടെ മകന്റെ ക്‌ളാസ്  ടീച്ചർ ആണ്. അവന്റെ പ്രോഗ്രസ്  റിപ്പോര്‍ട്ടിനെ പറ്റി   സംസാരിക്കാൻ ഒന്നിവിടെ വരെ വരണം.

വെള്ളമടി

Ashraf Kandathinte writes:
 
ശശിയും ഭാര്യയും സഞ്ചരിക്കുന്ന കാർ പോലീസ് തടഞ്ഞു.
പോലീസ്: "മിസ്റ്റര്‍ 55 കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ താങ്കള് 70 കിലോമീറ്റര് വേഗതയില്‍  സഞ്ചരിചില്ലേ. ആയിരം രൂപ ഫൈനുണ്ട്!

ശശി : " ഇല്ല സാര്‍,  60 ലാ പോയത്."
ഭാര്യ : "അല്ല ശശിയേട്ടാ, നമ്മള് 80 ല്‍ അല്ലെ വന്നത്?"
ശശി സംയമനം പാലിക്കുന്നു.

പോലീസ്:  "എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ഫൈനുണ്ട് "
ശശി: "അയ്യോ സാറേ അതിപ്പോ പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊട്ടിയതാ.
നാളെ രാവിലെ നന്നാക്കാന്‍ കൊടുക്കണം."
ഭാര്യ : " ശശിയേട്ടാ, ചേട്ടന് ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ.
നാളെ രാവിലെ കൊടുക്കാം എന്ന്. നാളെയെങ്കിലും കൊടുക്കണേ."
ശശി സംയമനം പാലിക്കുന്നു.

പോലീസ് : "സീറ്റ് ബെല്‍റ്റ് ഇടാതെ അല്ലെ വന്നത് അതിനും ഫൈനുണ്ട്, അഞ്ഞൂറു രൂപ "
ശശി : "അയ്യോ സാര്‍ അത് ഇപ്പോള്‍ വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ."
ഭാര്യ : ശശിയേട്ടാ ... ചേട്ടന് സീറ്റ് ബെല്‍റ്റ് പണ്ടേ ഇഷ്ട്ടം അല്ലല്ലോ."
കണ്ട്രോള്‍ വിട്ട ശശി: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത്
കയറി അഭിപ്രായം പറയുന്നോടീ?"

പോലീസ് : "നിങ്ങളുടെ ഭര്ത്താവ് എപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്?"
ഭാര്യ : "ഏയ് ശശിയേട്ടൻ പാവമാ... വെള്ളമടിച്ചാലേ എന്നോട് ദേഷ്യപ്പെടാറുള്ളൂ.

Sunday, September 8, 2013

സമ്മാനം

'ഹെലോ'

'ഹെലോ'

'കണ്‍ഗ്രാജുലേഷന്‍സ്'

'എ.. എന്താ?'

'ഇന്ത്യയിലെ പ്രശസ്‌തമായ ജ്വല്ലറിയായ 'സ്വര്‍ണ്ണക്കട'യുടെ ഓണം നറുക്കെടുപ്പില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.'

'ഞാന്‍ ആ ജ്വല്ലറിയില്‍ നിന്ന് സാധനമൊന്നും വാങ്ങിയിട്ടില്ലല്ലോ, പിന്നെങ്ങനെയാ എനിക്ക് സമ്മാനം കിട്ടുന്നത്?'

'അത് ഞങ്ങള്‍ മൊബൈല്‍ നമ്പറുകളിട്ട് നറുക്കെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ ഇപ്പോള്‍ പല കമ്പനികളും ചെയ്യുന്നത്.'

'ഓ അങ്ങനെയാണോ? ഏതായാലും ഞാന്‍ വിജയിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.'

'ഓകെ. ആ സന്തോഷത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു.'

'ആട്ടെ, എന്താ സമ്മാനം?'

'നിങ്ങള്‍ നേടിയിരിക്കുന്ന സമ്മാനം മൂന്നു പവന്‍ സ്വര്‍ണ്ണമാലയാണ്‌.'

'അതെയോ? എന്റമ്മോ! ഇന്നലെ വാരഫലത്തില്‍ കണ്ടിരുന്നു സ്വര്‍ണ്ണം ലഭിക്കുമെന്ന്.'

'നിങ്ങളുടെ പോസ്റ്റല്‍ അഡ്ഡ്രസ്സ് പറഞ്ഞു തരൂ. സമ്മാനം ആ അഡ്രസ്സില്‍ അയക്കുന്നതാണ്‌.'

'ശാന്തമ്മ
ചാണകക്കുഴി വീട്
പി.ഒ. പശുത്തൊഴുത്ത്
വഴി. കാലിച്ചന്ത'

'സമ്മാനപ്പൊതി വരുമ്പോള്‍ ആയിരം രൂപ നല്‍കി അത് സ്വീകരിക്കണം.'

'1000 രൂപയോ? അതെന്തിനാണ്‌?'

'അത് സമ്മാനം അയക്കുന്നതിന്നുള്ള വിവിധ ചെലവുകളും നികുതികളും മറ്റുമാണ്‌.'

'അല്ല ഞാനൊന്ന് ചോദിക്കട്ടെ; മൂന്നു പവന്‍ സ്വര്‍ണ്ണം സമ്മാനം എന്നു പറഞ്ഞാല്‍ ഒരു 60,000 രൂപക്കു മേല്‍ വില വരില്ലേ?'

'അതെ. ഇന്നത്തെ മാര്‍ക്കറ്റനുസരിച്ച് അറുപത്താറായിരത്തി....'

'ഇരിക്കട്ടെ, ഇത്രയും വലിയ തുക എനിക്ക് സമ്മാനമായി നല്‌കുന്ന നിങ്ങള്‍ക്ക് ഒരു ആയിരം രൂപ കൂടി ചെലവഴിച്ചുകൂടേ?'

'അത്; ഞങ്ങളുടെ കമ്പനി നിയമം അങ്ങനെയാണ്‌.'

'അതെയോ? എന്നാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമുള്ള മറ്റൊരു നിര്‍ദ്ദേശം ഞാന്‍ മുമ്പോട്ടു വെക്കാം.'

'ശരി. പറയൂ...'

'നിങ്ങളെന്റെ പേര്‍ക്ക് മൂന്നു പവനു പകരം രണ്ടര പവന്‍ അയച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട; രണ്ടു പവന്‍ മതി. എന്നാലും കുഴപ്പമില്ല. ആയിരം രൂപ തരാന്‍ എന്റെ കയ്യില്‍ ഇല്ല. ഇല്ലാഞ്ഞിട്ടാണേ, അല്ലാതെ നിങ്ങള്‍ മറ്റൊന്നും വിചാരിക്കരുത് കെട്ടോ.'

'.......'

'ഹെലോ, കട്ടായോ?'

ശാന്തമ്മയുടെ ആത്മഗതം: ഹല്ല, പിന്നെ; ഞമ്മളടുത്താ ഇവന്മാരുടെ ഒരു മറ്റേ കളി!


Saturday, September 7, 2013

ഭൂമിയില്‍

ആദ്യമായി വിമാന യാത്ര നടത്തുന്ന ഒരു സ്ത്രീ പയലറ്റിനോട്: ലക്‌ഷ്യത്തിലെത്തില്ലേ?കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ; അല്ലേ?

പയലറ്റ്: എനിക്ക് ഉറപ്പ് പറയാന്‍ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ. നിങ്ങളെ ആകാശത്തിട്ട് ഞാന്‍ തിരികെ പോരുകയില്ല; ഏതെങ്കിലും വിധത്തില്‍  എല്ലാവരെയും ഭൂമിയില്‍ തിരിച്ചെത്തിക്കുക  തന്നെ ചെയ്യും. 

Thursday, August 22, 2013

കുട്ടികള്‍

Ashraf Kandathinte writes:

അഞ്ചു മക്കളുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ഓരോ വീട് കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ കുട്ടപ്പനും തോന്നി ഈ സ്കീമില്‍ ഒരു വീടിനു അപേക്ഷിക്കണം എന്ന്.
കുട്ടപ്പന്‍ ഭാര്യയോട്: എടീ, നമുക്ക് രണ്ടു കുട്ടികള്‍ ഇല്ലേ?അപ്പുറത്തെ സരസയുടെയുടെ മൂന്നു കുട്ടിള്‍ എന്റേതാണ്. നമുക്ക് ആ കുട്ടികളെ കൂടി ഇങ്ങോട്ട് കൊണ്ടുവരാം. അങ്ങനെ നമുക്ക് അഞ്ചു കുട്ടികളാകും. അങ്ങനെ നമുക്ക് വീടിനു അപേക്ഷിക്കുകയുംചെയ്യാം...
കുട്ടപ്പന്‍ പോയി സരസയുടെ മൂന്നുകുട്ടികളെ കൂട്ടിക്കൊണ്ടു വന്നു...
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സ്വന്തം മക്കളെ കാണാനില്ല...
കുട്ടപ്പന്‍: എടീ, നമ്മുടെ മക്കളെവിടെ?
ഭാര്യ : ആ മത്തായി വന്നു അയാളുടെ കുട്ടികളാണെന്ന് പറഞ്ഞു കൊണ്ടുപോയി.
അയാള്‍ക്കും വീടിനു വേണ്ടി അപേക്ഷിക്കാനാണത്രേ .! 

ജാപ്പനീസ് ഭാഷ

Ashraf Kandathinte writes:

ബിൽഗേറ്റ്സ് ഒരു പുതിയ തീരുമാനം എടുത്തു.
മൈക്രോസോഫ്റ്റ് യുറോപ്പിന് ഒരു പുതിയ ചെയർമാൻ.
ഇന്റർവ്യൂ ഹാളിൽ അയ്യായിരം പേര്‍.
ആദ്യ അനൌൻസ്മെന്റ്: ജാവ അറിയാത്തവർക്ക് മടങ്ങിപോകാം.
രണ്ടായിരം ആളുകൾ ഹാൾ വിട്ടറങ്ങി.
ശശി മനസ്സിൽ ഓർത്തു ...ജാവയും കോപ്പും ഒന്നും അറിയുകേല. എന്നാലും വന്നതല്ലേ നിന്നുകളയാം , ഇവന്മാര് മൂക്കൊന്നും ചെത്തുകേലല്ലോ.
അടുത്ത അനൌൻസ്മെന്റ്: ഇരുനൂറു പേരെ എങ്കിലും മാനേജ് ചെയ്ത പരിചയം വേണം; ഇല്ലാത്തവർക്ക് തിരികെ പോകാം.
വീണ്ടും രണ്ടായിരം ആളുകൾ ഹാൾ വിട്ടറങ്ങി.
ശശി മനസ്സിൽ ഓർത്തു; രണ്ടവന്മാരെ ഇതുവരെ മാനേജ് ചെയ്യാൻ കിട്ടിയിട്ടില്ല , പിന്നല്ലേ ഇരുനൂറു. പോട്ട് പുല്ലു. ഇവിടെ നിന്നെന്നു കരുതി ഇവന്മാര് മൂക്കിക്കൂടെ കേറ്റുകയും ഒന്നും ഇല്ലല്ലോ. ചുമ്മാ നിന്ന് കളയാം.
അടുത്ത അനൌൻസ്മെന്റ്: മാനേജ്‌മന്റ്‌ ഡിഗ്രി ഇല്ലാത്തവർക്ക് പോകാം.
അഞ്ഞൂറ് പേര് സ്ഥലം കാലിയാക്കി.
ശശി ഉള്ളിൽ ഒന്ന് ഊറി ചിരിച്ചു. പത്തും ഗുസ്തിയും കഴിഞ്ഞ എനിക്ക് പുല്ലു ഡിഗ്രി. വന്ന സ്ഥിതിക്ക് നിക്കാം. അറ്റ്ലീസ്റ്റ് കളി ഒന്ന് കാണാമല്ലോ.
അവസാന അനൌൻസ്മെന്റ്: ജാപ്പനീസ് ഭാഷ അറിയാത്തവർക്ക് പോകാം.
നാനൂറ്റി തൊണ്ണൂറ്റി എട്ടുപേർ ഹാൾ വിട്ടിറങ്ങി.
ശശി ഒന്ന് പരുങ്ങി. ഈ പണ്ടാര ഭാഷയിൽ ഒരൊറ്റ അക്ഷരം അറിയില്ല. എന്നാലും അങ്ങ് നിന്ന് കളയാം
ഹാളിൽ ആകെ രണ്ടുപേര് മാത്രം ബാക്കിയായി.
ബിൽ ഗൈറ്റ്സ് അവരുടെ അടുത്തെത്തി ...
അവരോടായി പറഞ്ഞു: .നിങ്ങൾ രണ്ടുപേര് മാത്രമേയുള്ളൂ ജാപ്പനീസ് ഭാഷ അറിയാവുന്നവർ. ആ ഭാഷയിൽ നിങ്ങൾ തമ്മിൽ സംസാരിക്കുന്നതു കേൾക്കാൻ താല്പര്യമുണ്ട്.
ശശി മെല്ലെ തിരിഞ്ഞു മറ്റെയാളോട് ചോദിച്ചു: " എന്തൊക്കെയുണ്ടെടാ ആളിയാ "

മറ്റെയാൾ മറുപടി പറഞ്ഞു: "സുഖം തന്നെടെ മച്ചു .............."

Friday, July 26, 2013

മദ്യം 

ഒരു ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. അപ്പോള്‍ ഭാര്യ പറഞ്ഞു: ഐ ലവ് യൂ.
ഇത് കേട്ട ഭര്‍ത്താവ് ആശ്ചര്യത്തോടെ ചോദിച്ചു: നീ തന്നെയാണോ സംസാരിക്കുന്നത്? അല്ലെങ്കില്‍ മദ്യമോ?
ഭാര്യ: അതെ, ഞാന്‍ തന്നെയാണ്‌ സംസാരിക്കുന്നത്.
ഭര്‍ത്താവ്: നീ സംസാരിക്കുന്നത് എന്നോടാണോ?
ഭാര്യ: അല്ല; മദ്യത്തോടാണ്‌.  

Thursday, July 25, 2013

ചാട്ടവാറടി

Navas Kadavanad writes:

ആഫ്രിക്കയിലെ ഒരു കൊടും കാട്ടിലൂടെ നടന്നു പോകുകയായിരുന്നു ഡിസൂസ എന്ന അമേരിക്കക്കാരനും സയീദ്‌ ജബ്ബാർ എന്ന പാകിസ്ഥാനും തൊട്ടി ശശി എന്ന ഇന്ത്യാക്കാരനും ,..... പൊടുന്നനെ കുറച്ചു കാട്ടു ജാതികാർ അവരെ പിടിച്ചുകൊണ്ടു കാട്ടുമൂപ്പന്റെ അടുത്തെത്തിച്ചു ,

"നിങ്ങൾ നിയമം തെറ്റിച്ചു ഞങ്ങളുടെ കാട്ടിൽ അതിക്രമിച്ചു കയറി നിങ്ങള്ക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചിരിക്കുന്നു " മൂപ്പന്‍ പറഞ്ഞു ഇത് കേട്ടുടനെ അമേരിക്കക്കാരൻ ശിക്ഷ ഇളവു കിട്ടാനായി കരഞ്ഞു പറയാൻ തുടങ്ങി ,....

അവസാനം മൂപ്പൻ പറഞ്ഞു " ശരി എങ്കിൽ ഒരു ഇളവു ചെയ്യാം നിങ്ങളെ അടിക്കുന്ന സമയത്ത്നിങ്ങൾ പറയുന്ന സാധനം മുതുകിൽ കെട്ടിവേച്ചേ അടിക്കൂ "

ആദ്യം അമേരിക്കക്കാരനായിരുന്നു അടി കിട്ടിയത്.... അടിക്കുന്നതിനു മുന്നേ അയാൾ അവടെ കിടന്ന ഒരു ചാക്ക് ആണ് മുതുകിൽ കെട്ടിവെക്കാൻ പറഞ്ഞത്... , കുറച്ചു അടികിട്ടിയപ്പോഴേക്കും ചാക്ക് കീറി അയാളുടെ മുതുകിൽ അടി കൊള്ളാൻ തുടങ്ങി.,...

അടുത്തത്‌ പാകിസ്താൻകാരന്‍റെ ഊഴമായിരുന്നു.... അയാള് തോട്ടി ശശിയെ പുച്ഛത്തോടെ നോക്കിയിട്ടു പറഞ്ഞു "ഞങ്ങൾ പാക്കിസ്ഥാൻകാര്‍ക്ക് വേദന യൊന്നും പ്രശ്നമല്ല... എന്റെ മുതുകിൽ നേരിട്ട് തല്ലിക്കോ "

അടുത്തത്‌ തൊട്ടി ശശീയുടെ ഊഴം ആയിരുന്നു...

" നിനക്കെന്താ മുതുകിൽ കെട്ടാൻ വേണ്ടത് " മൂപ്പൻ ചോദിച്ചു ....

ഒട്ടും ആലോചിക്കാതെ ശശി പറഞ്ഞു " എന്‍റെ മുതുകിൽ ഈ നില്ക്കുന്ന പാക്കിസ്ഥാൻ കാരനെ കെട്ടി വെച്ചാൽ മതി തമ്പ്രാ "

Friday, July 19, 2013

വാക്കേറ്റം

Usman Iringattiri writes:

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്.
പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു:
''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ.
ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ... എന്റെ തല വിധി ..
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ..''

മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയും മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്.
പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍ .
ഒന്നും മിണ്ടുന്നില്ല.

അവസാനം അവള്‍ ബാഗും തോളിലിട്ട്‌ ഇറങ്ങി.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ് നോട്ടം !
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും?

അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്..
ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു :
'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും..'
ഇത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ ചിരി പൊട്ടി ..
'ന്നാ ന്റെ മോള് ങ്ങട് പോര്..'! :)

Thursday, July 18, 2013

കോട

ബിജു വി തമ്പി writes:

കട്ടപ്പനയിൽ പണ്ടൊരു യുവാവ്
വാറ്റാൻ ഉണ്ടാക്കിയ
കോട നിറച്ച ടാങ്കിൽ വീണു മരിച്ചു .
ചില കുടിയന്മാർ പറഞ്ഞു
"എന്ത് സുഖകരമായ മരണം ! "

Sunday, July 14, 2013

വിടവ്

Noufal T Purangu writes:

നമസ്കാരത്തില്‍ തോളുകള്‍ ചേര്‍ത്തു അണി ഒപ്പമാക്കി വിടവില്ലാതെ ചേര്‍ന്നു നില്‍ക്കണം എന്നാണ് നിയമം. ജുമുഅക്ക് വന്ന ഒരു മൊല്ലാക്ക അശ്രദ്ധമായി വരികള്‍ക്കിടയില്‍ വിടവിട്ടു നില്‍ക്കുന്ന ചെറുപ്പക്കാരെ കണ്ടു. അയാള്‍ അണി ഒപ്പമാക്കി ആ ഗാപ്പില്‍ കയറി നമസ്‌ക്കരിച്ചു.
നമസ്‌ക്കാരം കഴിഞ്ഞ ഉടനെ മൊല്ലാക്ക ഉപദേശം തുടങ്ങി:
"നിങ്ങള്‍ ഇങ്ങനെ അശ്രദ്ധരായി നമസ്കരിക്കരുത്. അണിയൊപ്പിച്ചു നില്‍ക്കണം. മാത്രമല്ല; അണികള്‍ക്കിടയില്‍ വിടവുണ്ടാകരുത്. അണിയിലെ ആളുകള്‍ തമ്മില്‍ അകലമിട്ടാല്‍ മനസുകള്‍ തമ്മില്‍ അകലും. അണികള്‍ക്കിടയില്‍ സ്ഥലം കാലിയാക്കിയാല്‍ അവിടെ പിശാച് കയറി നില്‍ക്കും എന്നാണു."
പൊറുതി കെട്ട ചെറുപ്പക്കാരില്‍ ഒരുവന്‍: "അവസാനം പറഞ്ഞതില്‍ എനിക്കൊരല്‍പ്പം സംശയമുണ്ടായിരുന്നു ഇപ്പോള്‍ അതും ഉറപ്പായി"

Thursday, July 11, 2013

മന്‍മോഹന്‍

ഒരാള്‍ ഒരു കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്‌. അതിനിടെ ഹാളില്‍ നിന്ന് മൊബൈല്‍ റിങ് ചെയ്‌തു.
ഇത് കേട്ടപ്പോള്‍ പ്രസംഗകന്‍ പറഞ്ഞു: വിവിധ ഇടങ്ങളില്‍ നാം ചെല്ലാറുണ്ട്. ഓരോയിടത്തും എത്തിച്ചേരുമ്പോള്‍, നമ്മുടെ മൊബൈല്‍ അവിടേയ്‌ക്കനുയോജ്യമായ മോഡിലേക്ക്  മാറ്റണം. ഇത്തരം സന്ദര്‍ഭങ്ങള്‍കനുയോജ്യമായ മോഡ്, മന്‍മോഹന്‍ മോഡ് ആകുന്നു.

Tuesday, July 9, 2013

ദാഹശമനി

കടുത്ത വരള്‍ച്ചയും ഉഷ്‌ണവുമുള്ള കൊടുംവേനലിലായിരുന്നു ഒരു വര്‍ഷത്തെ റമദാന്‍. വ്രതമനുഷ്ഠിക്കുന്നവരെ ദാഹം വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു. പക്ഷേ, ഒരു ഉമ്മാമയ്ക്ക് ദാഹം ഒരു പ്രശ്‌നമായി അനുഭവപ്പെട്ടില്ല. ആളുകള്‍ അതിന്റെ കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: മുത്തു നബിയുടെ സുന്നത്തെടുക്കുന്നതുകൊണ്ടാണ്‌ ദാഹമില്ലാത്തത്.
ഏതാണീ ദാഹശമനിയായ സുന്നത്തെന്ന് ജനം അന്വേഷിച്ചു. അപ്പോള്‍ അവര്‍
ആ രഹസ്യം വെളിപ്പെടുത്തി: വുദുവിനു ശേഷം അല്‍പ്പം വെള്ളം കുടിക്കണമെന്ന് ഒരു സുന്നത്തുണ്ട്. ഞാന്‍ പത്തു മണിക്ക് ഖുര്‍ആന്‍ ഓതാന്‍ വുദു എടുക്കും. പിന്നെ ളുഹ്‌റ്‌ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. പിന്നെ അസര്‍ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. 

Sunday, July 7, 2013

പഴം 

Adarsh Damodaran writes:

"വൈലോപ്പിള്ളിയുടെ മാമ്പഴം കണ്ടോ കുട്ട്യേ?"

"ഇല്ല, ഫ്രിഡ്ജിൽ സ്ട്രോബെറിയുണ്ട്, എടുക്കട്ടെ"

"അത് ഒരു പുസ്തകമാണ്, മോളെ"

"ഓ, ഇപ്പൊ ആരാ ഇതൊക്കെ വാങ്ങുന്നത്,
ആപ്പിളും ബ്ലാക്ക്ബെറിയും ഉണ്ടല്ലോ "

"അത് പഴങ്ങളല്ലേ, കുട്ട്യേ?"

വിശ്വാസം

Rahim Muchikuttathil Ponnani writes:


ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ.
എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?'
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും 'PALA'-യ്ക്കുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'...!!!

ഇഷ്‌ടം

Husain Abdullah writes:


കാമുകി കാമുകനോട് : “എന്നെ എത്ര ഇഷ്ടാണെന്ന് പറ.”

“ഒത്തിരിയൊത്തിരി.”

“എന്നാലും എത്രയെന്നു പറ.”

“ഞാനൊരു മൊബൈല്‍ ആണെങ്കില്‍ നീ അതിന്റെ സിം കാര്‍ഡ് ആണ്. സിമ്മില്ലാതെ മൊബൈല്‍ കൊണ്ട് എന്തു കാര്യം?”

“ഓ നല്ല ഉദാഹരണം... എനിക്കിഷ്ടായി.”

കാമുകന്റെ ആത്മഗതം: (ഹിഹി. ചൈനീസ് ഫോണില്‍ നാലു സിമ്മിടാമെന്ന് ഈ പൊട്ടിയ്ക്കറിയില്ലല്ലോ)

Saturday, July 6, 2013

കാനേ കിയോ

സവിശേഷമായ ഒരു ഭാഷാശൈലിയുടെ ഉടമകളാണ്‌ കുറ്റിയാടിക്കാര്‍.
വയനാട്ടുകാരനായ ഒരു പയ്യന്‍ കുറ്റിയാടിയിലെ ഒരു വീട്ടില്‍  ജോലിക്കാരനായി എത്തി.  അല്‍പ്പം വിശാലമായ ഒരു തെങ്ങിന്‍തോപ്പിന്നുടമയാണ്‌ വീട്ടുകാരന്‍. ആ പയ്യന്‍ ജോലിക്കെത്തിയതിനു ശേഷമുള്ള ആദ്യ തേങ്ങയിടല്‍ നടക്കുകയാണ്‌. തെങ്ങിന്‍ തോട്ടത്തിലൂടെ ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്. രണ്ടു മൂന്നു തേങ്ങകള്‍ അതിലേക്ക് തെറിച്ചുവീണു. ഇത് ശ്രദ്ധയില്‍ പെട്ട ഉടമ ആ പയ്യനോട് വിളിച്ചു പറഞ്ഞു: 'കാനേ കിയോ, കാനേ കിയോ.'
അവന്റെ മറുപടി: ഹിന്ദി മാലൂം നഹീ. മലയാളം ബോലോ.

# കാനേ കിയോ = അരുവില്‍ ഇറങ്ങൂ.

Tuesday, July 2, 2013

മാവോയിസ്റ്റ്

ടീച്ചര്‍: മാവോയിസ്റ്റ് എന്ന് വിളിക്കുന്നത് ആരെയാണ്‌?
ടിന്റുമോന്‍: മാവില്‍ യീസ്റ്റ് ചേര്‍ക്കുന്നവനെ മാവോയിസ്റ്റ് എന്ന് വിളിക്കുന്നു.

Wednesday, June 26, 2013

ആഴ്ച

Adv P C Sanalkumar writes:

അച്ചന്‍ പ്രസംഗിച്ചത്  ഇങ്ങനെ.
ദൈവം ഇല്ലായിരുന്നു എന്ന് സങ്കല്പ്പിക്കുക. എങ്കില്‍ നമ്മുടെ ആഴ്ചയിലെ ദിവസങ്ങളുടെ പേരുകള്‍ ഇങ്ങനെ ആകുമായിരുന്നു

Sinday,
Mournday
Tearsday,
Wasteday,
Thirstday,
Fightday
& Shatterday.

Seven days WITHOUT GOD makes One WEAK!!

Tuesday, June 25, 2013

നമ്മുടെ

Adv P C Sanalkumar writes:

"അച്ചോ അച്ചന്റെ മുറി അടിച്ചു വാരട്ടോ?'
"അച്ചോ അച്ചന്റെ മേടയില്‍ അച്ചനെ കാണാൻ ആരോ വന്നിരിക്കുന്നു "
"അച്ചോ അച്ചന്റെ ബന്ധുക്കള്‍ ആരാണ്ട് ആണെന്ന തോന്നുന്നു അല്‍പ്പം മുൻപ് ഫോണില്‍ വിളിച്ചാരുന്നു.."
ഇങ്ങനെ എന്ത് പറയുമ്പോഴും 'അച്ചന്റെ' എന്ന് പറയുക അന്നമ്മ ചേടത്തിയുടെ ഒരു സ്വഭാവമാണ്.ചേടത്തി മേടയിലെ ജോലിക്കാരി ആണ്.വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചേടത്തി നല്ല ഒരു സ്ത്രീരത്നവുമാണ്‌.
അച്ചന്‍ ഒരു ദിവസം ചേടത്തിയെ വഴക്ക് പറഞ്ഞു
"എന്നതാ ചേടത്തീ ഇത് എന്ത് പറഞ്ഞാലും ഈ അച്ചന്റെ അച്ചന്റെ... ചേടത്തി എന്താ എനിക്ക് അന്യയാണോ? എത്ര വര്ഷങ്ങളായി ചേടത്തി ഇവിടെ നില്ക്കുന്നു. എനിക്ക് ഇവിടെ സ്വന്തമായി ഒന്നുമില്ല. നാളെ മാറ്റം വന്നാല് ഞാനങ്ങു പോകും. പക്ഷെ ചേടത്തി ഇവിടെ തന്നെ കാണും. അത് കൊണ്ട് ഇപ്പോഴും ഈ അച്ചന്റെ-അച്ചന്റെ എന്ന് പറയാതിരിക്കു. 'നമ്മുടെ ' എന്ന് പറയുക."
ചേടത്തിക്ക് മനസ്സിലായി.
പിറ്റേന്ന് ആരൊക്കെയോ അതിഥികള്‍ അച്ചനുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.അപ്പോള്‍ അന്നാമ്മ ചേടത്തി ഓടി വന്നു
"അച്ചോ പാമ്പ് .."
"എവിടെ?"
"നമ്മുടെ ബെഡ് റൂമില്‍"

Monday, June 24, 2013

സ്വവര്‍ഗരതി

Ashraf Kandathinte  writes:

ബാറില്‍ തനിയെ ഇരിയ്ക്കുന്ന ആളുടെ അടുത്ത് വന്ന് വെയിറ്റര്‍.
“താങ്കള്‍ കുറെ നേരമായി ഇരിയ്ക്കുന്നല്ലോ..ഇതു വരെ കണ്ടിട്ടില്ല.. എന്തു പറ്റി?”
“ഏയ് ഒന്നുമില്ല, എന്റെ ജോലി പോയി. അത്ര തന്നെ..!”
“ആണോ.! എന്തായിരുന്നു ജോലി?”
“ഏയ് അതത്രയൊന്നുമില്ല. ഞാനൊരു ലോജിക്കല്‍ അനലിസ്റ്റായിരുന്നു.”
“ലോജിക്കല്‍ അനലിസ്റ്റോ? അതെന്തു ജോലി?’
“ഉദാഹരണം വഴി പറഞ്ഞു തരാം. നിങ്ങള്‍ പട്ടിയെ വളര്‍ത്തുന്നുണ്ടോ?”
“ഉണ്ട്.”
“അപ്പോള്‍ നിങ്ങളൊരു മൃഗസ്നേഹിയാണ്..?’
“അതേ..!”
‘അപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം കുഞ്ഞുങ്ങളെയും വലിയ ഇഷ്ടമാണ്..?”
“അതേ.!“
“അപ്പോള്‍ നിങ്ങള്‍ വിവാഹിതനാണ്. സുന്ദരിയായ ഒരു ഭാര്യയുമുണ്ട്?”
“അതിശയമായിരിയ്ക്കുന്നു..അതേ..!”
“അപ്പോള്‍ നിങ്ങള്‍ക്കു സ്ത്രീകളോടാണു താല്പര്യം, അതായത് നിങ്ങളൊരു സ്വവര്‍ഗരതിക്കാരനല്ല..?”
“നിങ്ങളെ സമ്മതിച്ചു..! ഇതൊക്കെ എങ്ങനെ മനസ്സിലാക്കി?”
“ഇതാണ് ലോജിക്കല്‍ അനലൈസിങ്ങ്. അപ്പോള്‍ ശരി ഞാന്‍ പോകുന്നു പിന്നെ കാണാം.”

കുറെ സമയം കഴിഞ്ഞപ്പോള്‍ ബാര്‍ മുതലാളി അവിടെ വന്നു. വെയിറ്റര്‍ അയാളുടെ അടുത്തു ചെന്നു അതിശയത്തോടെ: “സാറെ ഇന്നിവിടെ ഒരു ലോജിക്കല്‍ അനലിസ്റ്റ് വന്നു. എന്തൊരു കഴിവാ അയാള്‍ക്ക്..! മറ്റുള്ളവരുടെ കാര്യമൊക്കെ ഈസിയായി പറയും..”
“ലോജിക്കല്‍ അനലിസ്ടോ..! അതെന്തൂട്ട്?”
“ഒരുദാഹരണം വഴി ഞാന്‍ പറഞ്ഞു തരാം. സാറിനു പട്ടിയുണ്ടോ?”
“ഇല്ല..”
“അതായത്.. സാറൊരു സ്വവര്‍ഗരതിക്കാരനാണ്..”
“പ്ഠേ.............” (അടിയുടെ സൌണ്ട്)

മിക്സി

Shanu Shan writes:

സംശയാലുവായ ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഫോണില്‍ ഭാര്യയോട് :
“ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?”
‘വീട്ടില്‍.”
“നേരാണോ? ആ മിക്സിയൊന്നു വര്‍ക്ക് ചെയ്ത് കേള്‍പ്പിച്ചേ..’
ഭാര്യ മിക്സി ഓണ് ചെയ്തു: “ട്‌ ര്‍ ര്‍ ര്‍ ര്‍ .......”
“ഓകെ. ഹാവ് എ നൈസ് ഡേ ഡീയര്‍ “
മറ്റൊരു ദിവസം:
“ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?”
‘വീട്ടില്‍..”
“നേരാണോ? ആ മിക്സിയൊന്നു വര്‍ക്ക് ചെയ്ത് കേള്‍പ്പിച്ചേ.’
ഭാര്യ മിക്സി ഓണ്‍ ചെയ്തു: “ട്‌ ര്‍ ര്‍ ര്‍ ര്‍ .......”
“ഓകെ. ഹാവ് എ നൈസ് ഡേ ഡീയര്‍ “

ഇനിയൊരു ദിവസം ഭാര്യയെ നേരിട്ടൊന്നു പരീക്ഷിയ്ക്കാമെന്നു കരുതി അയാള്‍ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി. അവിടെ അയാളുടെ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“മമ്മിയെവിടെ പോയെടാ?”
“എനിക്കറിയില്ല പപ്പാ. ഇന്നും മിക്സിയുമായിഎങ്ങോട്ടോ പോകുന്നതു കണ്ടു.”

Friday, June 21, 2013

ഭര്‍ത്താവ്

സെമിത്തേരിയില്‍ തന്റെ ഭാര്യയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് മടങ്ങുകയായിരുന്നു അയാള്‍. അപ്പോള്‍, അല്‍പ്പമകലെ മറ്റൊരു കല്ലറയ്ക്കടുത്ത് ഒരാള്‍ മുട്ടുകാലില്‍ നിന്നുകൊണ്ട് അതീവ ദുഃഖത്തോടെ കരയുന്നത് കണ്ടു. അയാള്‍ ഇങ്ങനെ പിറുപിറുക്കുന്നുമുണ്ടായിരുന്നു: 'എന്നോടെന്തിനിതു ചെയ്‌തു? നീ പോയതു മൂലം ഞാന്‍ തീരാ ദുഃഖത്തിലായല്ലോ.'
ഒന്നാമന്‍ രണ്ടാമനോട്: 'ക്ഷമിക്കണം. താങ്കളുടെ സ്വകാര്യതയില്‍ കൈകടത്തണമെന്ന് ഞാനുദ്ദേശിക്കുന്നില്ല. എങ്കിലും സാമാന്യം പഴക്കമുള്ള ഈ കല്ലറയ്ക്കടുത്ത് വന്ന് താങ്കള്‍ പ്രകടിപ്പിക്കുന്ന ഈ കടുത്ത ദുഃഖം കാണുമ്പോള്‍ ചോദിച്ചുപോവുകയാണ്‌. താങ്കളുടെ ആരാണ്‌  മരണപ്പെട്ടത്? ഭാര്യയോ? സന്താനമോ? അല്ലെങ്കില്‍...?
രണ്ടാമന്‍: എന്റെ ഭാര്യയുടെ മുന്‍ ഭര്‍ത്താവ്.

Thursday, June 20, 2013

എ പടം

Mohammed Shameem writes:

ടീച്ചര്‍: 'I saw a movie today' ഇത് മലയാളത്തില്‍ പറയൂ.
ടിന്റു മോന്‍: ടീച്ചര്‍ ഇന്ന് "A" പടം കണ്ടു

Monday, June 17, 2013

ചെവി

Abdu Thai writes:

അപകടത്തില്‍ രണ്ടു ചെവിയും നഷ്ടപ്പെട്ടയാള്‍ ആര്‍ത്താര്‍ത്തു കരയുന്നു: " എനിക്കിനി ഒന്നും കാണാനാവില്ലല്ലോ"
ഇതു കേട്ടപ്പോള്‍ ഒരാള്‍ സംശയം ചോദിച്ചു: " അയാളുടെ ചെവിയെല്ലെ നഷ്ടപ്പെട്ടത്; എന്നിരിക്കെ കാണാന്‍ കഴിയില്ലല്ലോ എന്ന്  പരിതപിക്കുന്നതെന്ത്‌?"
കൂടെയുള്ളയാള്‍ പറഞ്ഞു: " കണ്ണട വയ്ക്കാതെ അയാള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല."