Followers

Sunday, November 25, 2012

രോഗവിവരം 


Adv Sanalkumar Ias Rtd writes:

‎"ഹെലോ വാര്‍ഡ് 17-ലെ സിസ്റ്റര്‍ സൂസന്നയെ ഒന്ന് ഫോണില്‍ കിട്ടുമോ?"
"സിസ്റ്റര്‍ സൂസന്നയാണ് സംസാരിക്കുന്നത്. എന്താണ്?പറയൂ"
'സിസ്റ്റര്‍ അവിടെ ഏഴാം ബെഡ്ഡിലെ ക്ലാരമ്മ ചക്കോ എന്ന പേഷ്യന്റിനു  എങ്ങനെയുണ്ട്?"
"അവര്‍ ഒരു ശല്യക്കാരിയാണ്. നിസ്സാര കാരണങ്ങള്‍ക്ക് പോലും ഡോക്ടറെയും നഴ്‌സിനെയും ചീത്ത പറയും.അവര്‍ക്ക് എപ്പോഴും രോഗവിവരം അറിഞ്ഞു കൊണ്ടിരിക്കണം.ബ്ലഡ്‌ കൌണ്ട് ഒക്കെ കൂടിയിട്ടുണ്ട്.കുഴപ്പമില്ല. നാളെയോ മറ്റന്നാളോ ഡിസ്‌ചാര്‍ജ് ചെയ്യും. ആട്ടെ നിങ്ങള്‍ അവരുടെ ആരാണ്?"

"ഞാന്‍ ക്ലാരമ്മ തന്നെയാണ്. നിന്നോടെക്കെ എന്തെങ്കിലും ചോദിച്ചാല്‍ പറയാന്‍ വലിയ മടിയല്ലേ? വിവരം അറിയിച്ചതിനു നന്ദി"

Monday, November 19, 2012

ഊമകള്‍



മൂന്നു സുഹൃത്തുക്കള്‍ ശബരി മലയ്ക്ക് പോയി. രാത്രി കിടന്നുറങ്ങിയപ്പോള്‍ മൂവരുടെയും പെഴ്‌സ്  നഷ്ടപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിനും മടക്കയാത്രക്കും കരുതിയ വകയാണ്‌ അതിലുണ്ടായിരുന്നത്. വളരെ നേരം അന്വേഷിച്ചെങ്കിലും പരിചയക്കാരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം അവര്‍ ഒരു തീരുമാനമെടുത്തു. മൂവരും നിലത്തിരുന്ന്, മുമ്പില്‍ ഒരു തോര്‍ത്ത് വിരിച്ചു.
ആരെന്തു ചോദിച്ചാലും മറുപടി ആംഗ്യം മാത്രം.
ഊമകളോട് ദയതോന്നി പലരും നാണയങ്ങള്‍ ഇട്ടുകൊടുത്തു. ഭക്ഷണത്തിനും മടക്കയാത്രക്കുമുള്ള പണം കിട്ടിയപ്പോള്‍ സന്തോഷാതിരേകത്താല്‍ മൂവരും ഉച്ചത്തില്‍ വിളിച്ചു: 'സ്വാമിയേ ശരണമയ്യപ്പാ..."
ഇത് കണ്ട ഭക്തന്മാര്‍ പ്രചരിപ്പിച്ചത് ഇപ്രകാരമായിരുന്നു:
"ശബരിമലയില്‍ മൂന്നു ഊമകള്‍ സംസാരിച്ചു"

Sunday, November 4, 2012

നൊന്ത് പെറ്റു


Pc SanalKumar Ias Rtd writes:

‎"ദേ തള്ളെ..നിങ്ങടെ സെന്റിമെന്റ്സ് ഒന്ന് എന്റടുത്തു വേണ്ട.പത്തു മാസം ചുമന്നു നൊന്ത് പെറ്റു പോലും!.നിങ്ങളുടെ പ്രസവം സിസ്സെരിയന്‍ അല്ലായിരുന്നോ?"
അമ്മ ഒന്നും മിണ്ടിയില്ല.അകത്തു പോയി അലമാര തുറന്നു ഒരു സീ ഡീ എടുത്തു മകന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു
"ലാപ് ടോപ്പിലിട്ടു കാണെടാ കഴുവേറീ .നീയൊക്കെ ഒരു സമയത്തി ഇത് പറയും എന്ന് എനിക്ക് അറിയാമായിരുന്നു . ഇന്ന് ശ്വേതാ മേനോന് തോന്നിയ ഈ ബുദ്ധി ഇരുപതു കൊല്ലം മുന്‍പ് തോന്നിയ ഒരു തള്ളയാടാ ഞാന്‍"

Thursday, November 1, 2012

ഈച്ച



മകന്‍: അമ്മേ, ടീച്ചറെന്നെ ഇന്നും പുറത്താക്കി.
അമ്മ: ഇന്നെന്തിനാ പുറത്താക്കിയത്?
മകന്‍: ഒരു ഈച്ചയെ കൊന്നതിന്‌.
അമ്മ: ഈച്ചയെ കൊന്നതിന്‌ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ?
...........
അമ്മ ടീച്ചറോട് ഫോണില്‍: മകനെ ഇന്നും പുറത്താക്കിയെന്ന് കേട്ടു. അവനെന്തെങ്കിലും തെറ്റ് ചെയ്തോ?
ടീച്ചര്‍: അതെ. അവന്‍ എന്റെ മുഖത്തടിച്ചു. അതിനാണ്‌ പുറത്താക്കിയത്.
.............
അമ്മ മകനോട്: നീ സ്കൂളില്‍ പോകുന്നത് പോക്രിത്തരം കാണിക്കാനാണോടാ? പോരാത്തതിനു കള്ളം പറയുകയും ചെയ്യുന്നോ?
മകന്‍: ഞാന്‍ പോക്രിത്തരം കാണിച്ചിട്ടില്ല; കള്ളം പറഞ്ഞിട്ടുമില്ല.
അമ്മ: നീ ടീച്ചറെ മുഖത്തടിച്ചതിനല്ലേ അവര്‍ നിന്നെ പുറത്താക്കിയത്?
മകന്‍: അല്ല; ഈച്ചയെ കൊന്നതിനാണ്‌ ടീച്ചര്‍ എന്നെ പുറത്താക്കിയത്. ഈച്ച ഇരുന്നത് ടീച്ചറുടെ മുഖത്തായിരുന്നു.

അമ്മയെപ്പോലെ


അയല്‍ക്കാരിയോട് അപമര്യാദയായി പെരുമാറിയ മകനോട് അച്ഛന്‍: നിന്റെ അമ്മയുടെ പ്രായമില്ലേ അവര്‍ക്ക്? അവരെപ്പോലുള്ള സ്ത്രീകളെ നിനക്ക് നിന്റെ അമ്മയെപ്പോലെ കരുതിക്കൂടേ?
മകന്‍: എനിക്ക് വിരോധമില്ല; പക്ഷേ, അച്ഛനെപ്പറ്റി നാട്ടുകാര്‍ എന്ത് പറയുമെന്ന് ആലോചിച്ചുനോക്കൂ.

ബൈക്ക്


അച്ഛന്‍ മകനോട്: നീ കടയില്‍ പോയി ഒരു കിലോ ഏത്തപഴം വാങ്ങിയിട്ട് വാ.
മകന്‍: ബൈക്ക് തന്നാല്‍ പോകാം.
അച്ഛന്‍: നിനക്ക് ദൈവം രണ്ടു കാല്‌ തന്നിട്ടില്ലേ, അതെന്തിനുള്ളതാണ്‌?
മകന്‍: ഒന്ന് ഗിയര്‍ മറ്റാനും, മറ്റേത് ബ്രേക്ക് ചവിട്ടാനും.

പിരിവുകാര്‍


മകന്‍: അച്ഛാ, ഇവിടെ പിരിവുകാര്‍ വന്നിരിക്കുന്നു.
അച്ഛന്‍: എന്തിനുള്ള പിരിവാ മോനേ?
മകന്‍: സിമ്മിങ് പൂളിനുള്ള പിരിവാണച്ഛാ.
അച്ഛന്‍: എന്നാല്‍ നമ്മുടെ വക രണ്ടു ബക്കറ്റ് വെള്ളം കൊടുക്ക് മോനേ.